Featured Sports

വമ്പന്മാര്‍ വീണ വാങ്കഡെയിലെ ഏഴാം നമ്പര്‍ പിച്ച്; കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ, ഇംഗ്ലണ്ടിനോട് സെമി പോരാട്ടം

വാങ്കഡെ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീടം നിലനിര്‍ത്താനൊരുങ്ങി ഇന്ത്യ. വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന സെമി ഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനെ നേരിടും. തുടര്‍ച്ചയായി മൂന്നാം തവണയാണ്‌ ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ ഏറ്റുമുട്ടുന്നത്‌. വാങ്കഡെയിലെ ഏഴാം നമ്പര്‍ പിച്ചാണ്‌ ഇന്നത്തെ മത്സരത്തിന്‌ ഉപയോഗിക്കുക. ഇംഗ്ലണ്ട്‌ ഇതേ പിച്ചില്‍ നടന്ന ഗ്രൂപ്പ്‌ മത്സരത്തിലാണു വെസ്‌റ്റിന്‍ഡീസിനോടു തോറ്റത്‌. നേപ്പാള്‍ ഇറ്റലിയോട്‌ അപ്രതീക്ഷിതമായി തോറ്റതും ഏഴാം നമ്പര്‍ പിച്ചിലാണ്‌. ഫെബ്രുവരി 12 നു ശേഷം ഏഴാം നമ്പര്‍ പിച്ച്‌ ഉപയോഗിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്‌. അനുയോജ്യമായ Read More…

Featured Sports

പടിക്കല്‍ ഉടച്ച്‌ നേപ്പാള്‍! ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനുള്ള സുവര്‍ണാവസരം നഷ്‌ടമാക്കി

വാങ്കഡെ: ട്വന്റി-20 ലോകകപ്പ്‌ ക്രിക്കറ്റില്‍ വമ്പന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി മിന്നും വിജയം നേടാനുള്ള സുവര്‍ണാവസരം നഷ്‌ടമാക്കി നേപ്പാള്‍. നാല്‌ റണ്‍സിനു ഇംഗ്ലണ്ട്‌ നേപ്പാളില്‍ നിന്നു പരാജയമേല്‍ക്കാതെ രക്ഷപ്പെട്ടു. ലോകക്രിക്കറ്റില്‍ ‘ശിശുക്കളായ’ നേപ്പാള്‍ അവസാന ഓവറിലെ അവസാന പന്തുവരെ പൊരുതിയാണ്‌ കീഴടങ്ങിയത്‌. ഇംഗ്ലണ്ട്‌ മുന്നോട്ടുവച്ച 184 എന്ന സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ ഒരുഘട്ടത്തില്‍ നേപ്പാള്‍ മറികടന്ന്‌ വിജയിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സാം കരണ്‍ എന്ന അനുഭവ സമ്പത്തുള്ള ഓള്‍റൗണ്ടറിന്റെ അവസന ഓവറില്‍ നേപ്പാള്‍ ബാറ്റര്‍മാര്‍ക്ക്‌ കാഴ്‌ചക്കാരായി നില്‍ക്കാനേ Read More…

Oddly News

റസ്റ്റൊറന്‍റിലെത്തി മൂക്കുമുട്ടെ തട്ടി; 23,000 രൂപ ബില്‍ കൊടുക്കാതെ മുങ്ങി; യുവാക്കള്‍ക്കായി തിരച്ചില്‍- വീഡിയോ

ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ച ശേഷം 23,000 രൂപയുടെ ബില്‍ നല്‍കാതെ ഇറങ്ങിയോടിയെന്ന് പരാതി. ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണിലുള്ള സാഫ്രോണ്‍ റെസ്റ്റോറന്റില്‍ നിന്ന് നാലുപേര്‍ ഇറങ്ങിയോടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റെസ്റ്റൊറന്‍റിലെ സുരക്ഷാ ജീവനക്കാരനെ തട്ടിമാറ്റിയിട്ടാണ് സംഘം കടന്നുകളഞ്ഞത്. ദി ഇന്‍ഡിപെന്‍ഡന്റ് പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 4 നായിരുന്നു സംഭവം നടന്നത്. ഫേസ്ബുക്കില്‍ റെസ്റ്റോറന്റ് പങ്കിട്ട ക്ലിപ്പില്‍, പുരുഷന്മാര്‍ റെസ്റ്റോറന്റില്‍ പ്രവേശിച്ച് ഭക്ഷണ ഓര്‍ഡറുകള്‍ നല്‍കുന്നതായി കാണിക്കുന്നു. മറ്റൊരു വീഡിയോയില്‍ അവര്‍ മേശ വിട്ട് റെസ്റ്റോറന്റിന്റെ Read More…

Featured Sports

ചരിത്രം രചിച്ച് ജോ റൂട്ട് ; ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍

ഇന്ത്യയും ഇംഗ്‌ളണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ഏറ്റവും തലവേദന ഇംഗ്‌ളീഷ് ബാറ്റ്‌സമാന്‍ ജോറൂട്ട് ആണെന്ന് പറഞ്ഞാല്‍ ഒട്ടും അധികമാകില്ല. മികച്ച ഫോമില്‍ നില്‍ക്കുന്ന താരം നാലാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ പിറന്നത് ഇന്ത്യയ്‌ക്കെതിരേ ഒരു ചരിത്രം കൂടിയായിരുന്നു. മെന്‍ ഇന്‍ ബ്ലൂവിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയതിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ അദ്ദേഹം തന്റെ 34-ാം ടെസ്റ്റ് സെഞ്ച്വറി നേടി, ഈ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കെതിരെ 12 സെഞ്ച്വറികള്‍ Read More…

Sports

തകര്‍പ്പന്‍ പ്രകടനവുമായി ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ; മറികടന്നത് തെന്‍ഡുല്‍ക്കറിന്റെ റെക്കോഡുകള്‍

ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയുടെ മൂന്നാമത്തെതും നിര്‍ണ്ണായകവുമായ ടെസ്റ്റ് മത്സരത്തില്‍ റെക്കോഡ് പ്രകടനവുമായി ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട്. ഇന്ത്യയ്‌ക്കെ തിരേയുള്ള ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ റൂട്ട് സജീവ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായിട്ടാണ് മാറിയത്. 37 സെഞ്ച്വറി കളാണ് ഇതുവരെ റൂട്ട് കുറിച്ചത്. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ പേരിലായിരുന്നു. 36 സെഞ്ച്വറികളായിരുന്നു സ്മിത്തിന്റെ പേരില്‍ ഉണ്ടായിരുന്നത്. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് മത്സരങ്ങളില്‍ 3,000 റണ്‍സ് Read More…

Sports

ഇംഗ്‌ളണ്ടിന്റെ ഓള്‍റൗണ്ടര്‍ ആറ്റ്കിന്‍സണ്‍; മൂന്നാം ടെസ്റ്റില്‍ ഇന്ത്യ നേരിടേണ്ടി വരുന്ന വജ്രായുധം

വേഗതയ്ക്കും ബാറ്റിംഗിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കഴിവിനും പേരുകേട്ട ആറ്റ്കിന്‍സണെ ഇപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഓള്‍റൗണ്ട് സാധ്യതകളില്‍ ഒരാളായി വാഴ്ത്തുന്നു. അഭിമാനകരമായ ലോര്‍ഡ്സിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്‌ളണ്ട് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 1998 ജനുവരി 19 ന് ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്തില്‍ ജനിച്ച ആംഗസ് അലക്സാണ്ടര്‍ പാട്രിക് അറ്റ്കിന്‍സണ്‍ വിദ്യാഭ്യാസത്തിനും കായിക വിനോദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു കുടുംബത്തിലാണ് വളര്‍ന്നത്. അദ്ദേഹം നോര്‍ത്ത്‌കോട്ട് ലോഡ്ജിലും പിന്നീട് ബ്രാഡ്ഫീല്‍ഡ് കോളേജിലും പഠിച്ചു, അവിടെയാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കഴിവുകള്‍ തിളങ്ങാന്‍ Read More…

Sports

ജോ റൂട്ട് ചരിത്രം രചിച്ചു ; തുടര്‍ച്ചയായി ഒന്നിലധികം ടെസ്റ്റ് ലോകകപ്പില്‍ ടോപ്‌സ്‌കോറര്‍

ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ കളിച്ച ഏതെങ്കിലും ടീമിന്റെ ഭാഗമായിരുന്നില്ലെങ്കിലും പ്രമുഖ ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ക്രിക്കറ്റില്‍ ലോകറെക്കോഡ് ഇട്ടു. ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പിന്റെ 2023-25 സൈക്കിള്‍ അവസാനിച്ചപ്പോള്‍ ലോകടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നിലധികം സൈക്കിളുകളുടെ ടോപ്പ് സ്‌കോററായി ഫിനിഷ് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനായി റൂട്ട് മാറി. 2023-25 സൈക്കിളിലെ ടോപ് സ്‌കോററായ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ 22 മത്സരങ്ങളില്‍ നിന്ന് 1968 റണ്‍സ് നേടി ഏഴ് സെഞ്ച്വറികള്‍ക്കൊപ്പം 54.66 ശരാശരിയില്‍ ഫിനിഷ് ചെയ്തു. Read More…

Featured Sports

ടെസ്റ്റ് ടീമില്‍ ഇടമില്ലെങ്കിലും ഋതുരാജ് ഇംഗ്‌ളണ്ടില്‍ കളിക്കും ; സച്ചിന്റെയും യുവിയുടേയും പാതയില്‍

ഇംഗ്‌ളണ്ടിനെതിരേ രണ്ട് മത്സരങ്ങളുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഋതുരാജ് ഗെയ്ക്ക്‌വാദ് ഇംഗ്‌ളണ്ടിലുണ്ടാകും. ഇംഗ്‌ളീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ വേണ്ടിയാണ് താരം ഇംഗ്‌ളണ്ടിലേക്ക് എത്തുന്നത്്. യോര്‍ക്ക്‌ഷെയറിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ താരം ഒപ്പുവെച്ചു. ജൂലായ് 22 മുതല്‍ നോര്‍ത്ത് മറൈന്‍ റോഡ് ഗ്രൗണ്ടില്‍ സറേയ്ക്കെതിരായ പോരാട്ടത്തോടെ യോര്‍ക്ക്‌ഷെയറിനായി റുതുരാജ് അഞ്ച് കൗണ്ടി മത്സരങ്ങള്‍ കളിക്കും. 28 കാരനായ താരം ആഗസ്ത് 5 ന് ആരംഭിച്ച് സെപ്റ്റംബര്‍ Read More…

Sports

മുംബൈയ്ക്ക് എതിരേ രാജസ്ഥാന്റെ കളികാണാന്‍ ഒരു വിവിഐപി; പിങ്ക് ജഴ്‌സിയില്‍ സൗത്ത്‌ഗേറ്റ്

ഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ പ്രചാരം ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍ ആവേശം വിതറുന്നുണ്ട്. കഴിഞ്ഞദിവസം ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് മത്സരം കാണാന്‍ ഒരു വി.വി.ഐ.പി. ഉണ്ടായിരുന്നു. സഞ്ജുവിന്റെ രാജസ്ഥാന്റെ പിങ്ക് ജഴ്‌സിയും ധരിച്ച് അദ്ദേഹം സ്റ്റാന്‍ഡില്‍ ആവേശത്തോടെയിരിക്കുന്നത് കണ്ടു. ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ മാനേജര്‍ ഗരത് സൗത്ത്‌ഗേറ്റായിരുന്നു രാജസ്ഥാന് വേണ്ടി ആവേശം പകരാന്‍ എത്തിയത്. 2020-ലും 2024-ലും ബാക്ക്-ടു-ബാക്ക് യൂറോ ഫൈനലുകളിലേക്കും 2018 ലെ ലോകകപ്പ് സെമി-ഫൈനലിലേക്കും ഇംഗ്ലണ്ടിനെ Read More…