Sports

ക്ലബ്ബ് ലോകകപ്പില്‍ കളിക്കണം ; കരാറിന് റൊണാള്‍ഡോ തയ്യാര്‍, മെസ്സിയുമായി ഒന്നിക്കുമോ?

ഫിഫ ക്ലബ് ലോകകപ്പില്‍ ജൂണില്‍ പന്തുരുളാനിരിക്കെ ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പങ്കാളിത്തമാണ് അനിശ്ചിതമായി തുടരുന്നത്. 2025 ജൂണില്‍ ആരംഭിക്കുന്ന 32 ടീമുകളുടെ ടൂര്‍ണമെന്റില്‍ ലോകമെമ്പാടുമുള്ള മികച്ച ക്ലബ്ബുകള്‍ ആധിപത്യത്തിനായുള്ള പോരാട്ടം നടത്തുമ്പോള്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ ടീമിന് യോഗ്യത നേടാനായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പങ്കെടുക്കുന്ന ചെല്‍സിയിലേക്കോ എംഎല്‍എസില്‍ നിന്നും പങ്കെടുക്കുന്ന ഇന്റര്‍മിയാമിയിലേക്കോ ഹൃസ്വകാല വായ്പ്പയില്‍ ചേക്കേറാനുള്ള സാധ്യത ആരായുകയാണ് താരമെന്നാണ് ഏറ്റവും പുതിയ വിവരം. പ്രീമിയര്‍ ലീഗിനെ പ്രതിനിധീകരിച്ച് മാഞ്ചസ്റ്റര്‍ Read More…

Sports

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗലിന്റെ യു 15 ടീമില്‍ ; അപ്പനും മകനും ഒരുമിച്ച് കളിച്ചേക്കുമോ?

ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ് മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറിനൊപ്പം കളിക്കുക എന്നത്. സീനി യര്‍ റൊണാള്‍ഡോ ഈ ലെവലില്‍ ഫോം തുടരുകയും മകന്‍ മികച്ച പ്രകടനം നടത്തി സീനിയര്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്താല്‍ ഈ സ്വപ്്‌നം മിക്കവാറും പൂവണി ഞ്ഞേക്കും. എന്തായാലും ഇതിന്റെ ആദ്യ പടിയെന്നോണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 14 വയസ്സുള്ള മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍ ക്രൊയേഷ്യയില്‍ നടക്കുന്ന വ്‌ലാറ്റ്കോ മാര്‍ക്കോവിച്ച് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിനുള്ള പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15 Read More…

Sports

ഫിഫയുടെ ക്ലബ്ബ് ലോകകപ്പില്‍ മെസ്സിയുണ്ട്; സോറി…റൊണാള്‍ഡോയ്ക്ക് യോഗ്യതയില്ല

കരിയറില്‍ ഒരു ലോകകപ്പ് എല്ലാ ഇതിഹാസ താരങ്ങളും കൊതിക്കുന്ന കാര്യമാണ്. എന്നാല്‍ ഫിഫ ആദ്യമായി സംഘടിപ്പിക്കുന്ന ലോകകപ്പില്‍ ഇതിഹാസഫുട്‌ബോളര്‍ പോര്‍ച്ചുഗീസുകാരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ വീട്ടിലിരുന്നു കളി കണ്ട് ആസ്വദിച്ചേക്കും. താരത്തിന്റെ നിലവിലെ ക്ലബ്ബ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ക്രിസ്ത്യാനോയ്ക്ക് കളിക്കാനായേക്കില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ സൗദി പ്രോ ലീഗില്‍ മികവ് തുടരുന്നുണ്ടെങ്കിലും ക്ലബിന് യോഗ്യത നേടാനാകാതെ വന്നതിനാല്‍ ജൂണ്‍-ജൂലൈ വിന്‍ഡോയില്‍ യുഎസില്‍ നടക്കാനിരിക്കുന്ന ക്ലബ് വേള്‍ഡ് കപ്പ് താരത്തിന് മിസ് ചെയ്യും. ഫിഫയുടെ മാനദണ്ഡം അനുസരിച്ച് Read More…

Hollywood Sports

റൊണാള്‍ഡോ സിനിമ നിര്‍മ്മിക്കുന്നു; മാത്യു വോണു മായി ചേര്‍ന്ന് സ്റ്റുഡിയോ ആരംഭിച്ചു

ജനലക്ഷങ്ങളെ സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് സ്‌പോര്‍ട്‌സും സിനിമയും തമ്മിലുള്ള പ്രധാന ബന്ധം. സിനിമയിലെ സൂപ്പര്‍താരങ്ങളെ സ്‌പോര്‍ട്‌സുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി മാറിയിരിക്കുന്നത് സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. ആഗോള ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിര്‍മ്മാതാവ് മാത്യു വോണുമായി ചേര്‍ന്ന് സ്പോര്‍ട്സിന്റെയും കഥപറച്ചിലിന്റെയും ലോകത്തെ ലയിപ്പിക്കുന്ന സ്റ്റുഡിയോ ആരംഭിക്കാനൊരുങ്ങുന്നു. ഒരു പുതിയ സ്വതന്ത്ര ഫിലിം സ്റ്റുഡിയോയായ യുആര്‍മര്‍വാണ് തുടങ്ങുന്നത്. യുആര്‍ മര്‍വ് ബാനറിന് കീഴില്‍ രണ്ട് ആക്ഷന്‍ പായ്ക്ക് ചിത്രങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. Read More…

Sports

500 ഗോള്‍ സംഭാവനകള്‍; കിലിയന്‍ എംബാപ്പേ മെസ്സിയേയും നെയ്മറേയും പിന്നിലാക്കി

ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അനേകം നാഴികക്കല്ലുകളാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ നാഴികക്കല്ലുകള്‍ ഇനി ഫ്രഞ്ച് ഫുട്‌ബോള്‍സ്റ്റാര്‍ കിലിയന്‍ എംബാപ്പേയ്ക്ക് പോകുമോ? ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനെന്ന നിലയില്‍ അദ്ദേഹം ഗോളുകളും അസിസ്റ്റുമായി ഇപ്പോള്‍ 516 ഗോള്‍ സംഭാവനകള്‍ നേടിയ പ്രായം കുറഞ്ഞയാളായി. വെറും 26 വയസ്സുള്ളപ്പോള്‍ 500 ഗോള്‍ സംഭാവനകള്‍ കവിയുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എംബാപ്പ മാറി. ലയണല്‍ മെസ്സി ഈ പ്രായത്തില്‍ 486 ഗോളുകളില്‍ അവകാശം Read More…

Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിര്‍ഭാഗ്യം മെസ്സിയുടെ കാലത്ത് ജനിച്ചത്; ആരാണ് ഗ്രേറ്റെന്ന് മുന്‍ സഹതാരം

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സമീപകാല അവകാശവാദത്തിന് മറുപടിയുമായി റയല്‍മാഡ്രിഡിലെ മുന്‍ സഹതാരമായ അര്‍ജന്റീനക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയ. മറ്റാരുമല്ല താനാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നും തന്നെപ്പോലെ വേറൊരുത്തനുമില്ലെന്നുമുള്ള റൊണാള്‍ഡോയുടെ അമിത വിശ്വാസത്തെ തള്ളിക്കൊണ്ട് ഡി മരിയ രംഗത്ത് വന്നു. ഇന്‍ഫോബീയുടെ മൈ സെലക്ഷന്‍ എന്ന പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ഡി മരിയ റൊണാള്‍ഡോയുടെ മത്സരസ്വഭാവം അംഗീകരിക്കാന്‍ തയാറായെങ്കിലും ലയണേല്‍ മെസ്സി റൊണാള്‍ഡോയെക്കാള്‍ മെച്ചപ്പെട്ട താരമാണെന്ന് പറഞ്ഞു. ലയണല്‍ മെസ്സിയുടെ നേട്ടങ്ങള്‍ Read More…

Sports

എങ്ങിനെയും റയലിലേയ്ക്ക് മടങ്ങിപ്പോകണം; തുറന്നുപറഞ്ഞ് ക്രിസ്ത്യാനോ റൊണാള്‍ഡോ

റയല്‍മാഡ്രിഡിലേക്ക് ഏതുരീതിയിലും ഒരു മടങ്ങിവരവ് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. മടങ്ങിവരാനായാല്‍ താന്‍ അത് ഏറ്റവും ആഗ്രഹിക്കുന്ന കാര്യമാണെന്നും ഫുട്‌ബോളില്‍ നിന്നും വിരമിച്ചാല്‍ പോലും റയല്‍മാഡ്രിഡ് വിളിച്ചാല്‍ ഓടിയെത്തുമെന്നും താരം പറഞ്ഞു. ഒരു ദശാബ്ദക്കാലമാണ് ക്രിസ്ത്യാനോ സാന്‍ിയാഗോ ബെര്‍ണെബുവില്‍ കളിച്ചത്. പിന്നീട് ഇറ്റലിയില്‍ യുവന്റസിനൊപ്പവും അതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുവരികയും അവിടെ നിന്നും വമ്പന്‍ തുകയ്ക്ക് അല്‍-നാസറിലേക്ക് പോകുകയും ചെയ്തു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരനായ അദ്ദേഹം Read More…

Sports

എംബാപ്പേ ക്രിസ്ത്യാനോയുടെ വലിയ ആരാധകന്‍; ക്രിസ്ത്യാനോയുടെ മകന്‍ എംബാപ്പേയുടെ ആരാധകന്‍

ലോകത്തുടനീളം അനേകം ആരാധകരുള്ള പോര്‍ച്ചുഗീസ് ഫുട്‌ബോള്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഏറ്റവും വലിയ ആരാധകനാണ് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേ. സത്യത്തില്‍ ക്രിസ്ത്യാനോയോടുള്ള ഇഷ്ടം കൂടിയാണ് അദ്ദേഹത്തിന്റെ പഴയ ക്ലബ്ബ റയല്‍മാഡ്രിഡിലേക്ക് പോകാന്‍ കിലിയന്‍ എംബാപ്പേ താല്‍പ്പര്യപ്പെട്ടത് തന്നെ. എന്നാല്‍ ലോകം മുഴുവന്‍ ആരാധകരുള്ള കിലിയന്‍ എംബായ്ക്ക് വലിയൊരു ആരാധകന്‍ സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ വീട്ടിലുണ്ട്. മകന്‍ മാറ്റിയോ. റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെയെയാണ് മകന്‍ മാറ്റിയോ ഇഷ്ടപ്പെടുന്നതെന്ന് അല്‍ നാസര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെളിപ്പെടുത്തി. Read More…

Featured Sports

ക്രിസ്ത്യാനോയും ജോര്‍ജ്ജീനയും വിവാഹിതരായി; വീണ്ടും സൂചനകള്‍ പുറത്തുവിട്ട് സിആര്‍ 7

കായികലോകത്തെ ഏറ്റവും ശ്രദ്ധേയരായ ജോഡികളില്‍ ഒന്നാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജ്ജീനയും. ഇരുവരും ഔദ്യോഗികമായി എട്ടുവര്‍ഷത്തിലേറെയായി ഒരുമിച്ച് ജീവിക്കുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇരുവരും വിവാഹിതരായി എന്ന് സൂചിപ്പിക്കുന്ന ചില സൂചനകള്‍ ക്രിസ്ത്യാനോ കഴിഞ്ഞദിവസവും പുറത്തുവിട്ടു. ജോര്‍ജ്ജീനയുടെ 31-ാം പിറന്നാള്‍ ആഘോഷിച്ച കഴിഞ്ഞ ദിവസവും പങ്കാളിക്ക് ആശംസ അര്‍പ്പിച്ച ക്രിസ്ത്യാനോ ജോര്‍ജ്ജീനയെ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു. അമ്മയ്ക്കും, പങ്കാളിക്കും, സുഹൃത്തിനും, എന്റെ ഭാര്യയ്ക്കും… ജന്മദിനാശംസകള്‍ എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തിന്റെ കുറിപ്പ്. 2016-ല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ കാണുകയും എട്ടുവര്‍ഷത്തിലേറെയായി Read More…