ലഖ്‌നൗ: ശതകോടികൾ വിലമതിക്കുന്ന സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മകൻ സ്വന്തം പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള മോഡിനഗറിൽ ബുധനാഴ്ച രാത്രിയുണ്ടായ ദാരുണമായ കൊലപാതകം നാടിനെ നടുക്കി. പ്രദേശത്തെ ധനികനായ കർഷകനും ഏകദേശം 150 കോടിയോളം രൂപയുടെ സ്വത്തിന് ഉടമയുമായ ഹരിഓം ചൗധരി (52) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മൂത്ത മകൻ നിഖിൽ (32) തന്റെ പിസ്റ്റൾ ഉപയോഗിച്ച് പിതാവിന് നേരെ നാലിലധികം തവണ വെടിയുതിർത്ത ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് നാല് പ്രത്യേക അന്വേഷണ Read More…

