സംഗീത ലോകത്ത് എന്നും മായജാലം തീര്‍ത്ത മാന്ത്രികനാണ് എ ആര്‍ റഹ്‌മാന്‍. അദ്ദേഹത്തിന്റെ അമ്മ കരീമ ബീഗത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ വിറ്റുകിട്ടിയ പണം കൊണ്ടാണ് താന്‍ ആദ്യമായി റെക്കോര്‍ഡര്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്‍.മ്യൂസിക് സ്റ്റുഡിയോ തുടങ്ങുന്നതിന്റെ ആവശ്യത്തിനായി ഉപകരണം വാങ്ങുന്നതിന് തന്റെ കൈവശം പണമില്ലായിരുന്നു. ആ കാലത്ത് കുടുംബം തന്നോടൊപ്പം നിന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം പറഞ്ഞത്.
സ്റ്റുഡിയോ നിര്‍മിക്കുമ്പോൾ സാമ്പത്തികമായ പ്രതിസന്ധിയിലായിരുന്നുവെന്നും സ്റ്റുഡിയോയിലേക്ക് വേണ്ടുന്ന സാധാനങ്ങള്‍ വാങ്ങാന്‍ കാശില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം തന്റെ സ്റ്റുഡിയോയില്‍ അലമാരയും പരവതാനിയും മാത്രമുള്ള എസി മുറിയായിരുന്നുവെന്നും . പണമില്ലാതെ നിരാശനായിരുന്ന തന്നെ കണ്ട് അമ്മ സ്വര്‍ണാഭരണങ്ങള്‍ ഊരി തന്നുവെന്നും അത് വിറ്റുകിട്ടിയ കാശ് ഉപയോഗിച്ചാണ് താന്‍ റെക്കോര്‍ഡര്‍ വാങ്ങിയതെന്നും. അപ്പോള്‍ തനിക്കൊരു മനോധൈര്യം തോന്നിയെന്നും . ആ നിമിഷം തന്റെ ജീവിതം മാറിമറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ 2020ൽ അദ്ദേഹത്തിന്റെ അമ്മ കരീമ ബീഗം ഈ ലോകത്തോട് വിടപറഞ്ഞു.റഹ്‌മാനിലെ സംഗീതജ്ഞനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണ് . തനിക്ക് ലഭിച്ച ഓസ്‌കാര്‍ പുരസ്‌കാരം അദ്ദേഹം സമര്‍പ്പിച്ചത് അമ്മയ്ക്കായിരുന്നു.