Crime

‘ബാധ ഒഴിഞ്ഞുപോകാന്‍ ശാരീരിക ബന്ധം വേണം’; 17കാരിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റില്‍

സ്വയം പ്രഖ്യാപിത ആൾദൈവവും സുഹൃത്തും ചേർന്ന് 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇരുവരും അറസ്റ്റിലായി. മഹാരാഷ്ട്രയിലെ മുംബൈക്ക് സമീപമുള്ള വിരാറിൽ വെച്ചാണ് ക്രൂരമായ സംഭവം നടന്നത്. ജൂലൈ 30-നാണ് മന്ത്രവാദത്തിന്റെ മറവിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.

വിവരാവകാശ രേഖകൾ അനുസരിച്ച്, 22 വയസ്സുള്ള പ്രേം പാട്ടീൽ എന്നയാൾ താനൊരു മന്ത്രവാദിയാണെന്ന് പെൺകുട്ടിയെ വിശ്വസിപ്പിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ ദുഷ്ടശക്തികൾ ഉണ്ടെന്നും അത് നീക്കം ചെയ്യാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് പ്രേം പാട്ടീലും സുഹൃത്ത് കരൺ പാട്ടീലും ചേർന്ന് പെൺകുട്ടിയെ വിരാറിലെ ഒരു ലോഡ്ജിൽ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു.

ക്രൂരമായ ഈ പീഡനവിവരം പെൺകുട്ടി തന്റെ സുഹൃത്തിനോട് പറഞ്ഞതോടെയാണ് പുറംലോകം അറിയുന്നത്. സുഹൃത്തിന്റെ നിർദേശപ്രകാരം പെൺകുട്ടി വിരാർ പോലീസിൽ പരാതി നൽകി. അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനും എതിരെയുള്ള നിയമത്തിലെയും പോക്സോ വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു. പോലീസ് അന്വേഷണത്തിൽ പ്രേം പാട്ടീലും കരൺ പാട്ടീലും പിടിയിലാവുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സമാനമായ രീതിയിൽ മറ്റ് പെൺകുട്ടികളെയും ഇവർ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.