Hollywood

അയണ്‍ മാന്‍ 2 ടു ബ്ലാക്ക് വിഡോ; ജോഹാന്‍സണിന്റെ ശമ്പള വളര്‍ച്ച ഞെട്ടിപ്പിക്കുന്നത്, 4900% വര്‍ദ്ധനവ്!

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ നതാഷ റൊമാനോഫ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചയാളാണ് സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍. അയണ്‍ മാന്‍ 2-ല്‍, ബ്ലാക്ക് വിഡോയെ അതരിപ്പിച്ചുകൊണ്ടാണ് എന്ന സൂപ്പര്‍ഹീറോയിനായി തുടങ്ങിയത്. സിനിമകള്‍ ഹിറ്റായതോടെ വര്‍ഷങ്ങളായി അവര്‍ വരുത്തിയ ശമ്പള വര്‍ദ്ധനവിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അയണ്‍ മാന്‍ 2 ലെ അവളുടെ വേഷത്തിന്, സ്‌കാര്‍ലറ്റ് ജോഹാന്‍സണ് കിട്ടിയത് 400,000 ഡോളറാണ്.

എന്നാല്‍ മാര്‍വല്‍ സിനിമകളിലെ ബാക്ക്-ടു-ബാക്ക് പ്രവേശനം ‘എക്കാലത്തും ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ബോക്‌സ് ഓഫീസ് താരം’ എന്ന പദവി നേടാന്‍ അവളെ സഹായിച്ചു. തന്റെ സോളോ ചിത്രത്തിനായി, മാര്‍വല്‍ സ്‌കാര്‍ലറ്റ് ജോഹാന്‍സണ് 15 മില്യണ്‍ ഡോളര്‍ നല്‍കി. 2019-ല്‍ ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പുരുഷ സഹനടന്മാര്‍ക്ക് അവരുടെ സോളോ ചിത്രങ്ങള്‍ക്ക് നല്‍കുന്നതിന് തുല്യമായ പ്രതിഫലം തനിക്കും ലഭിക്കുന്നുണ്ടെന്ന് സ്‌കാര്‍ലറ്റ് സ്ഥിരീകരിച്ചു.

ക്യാപ്റ്റന്‍ അമേരിക്കയില്‍ അഭിനയിച്ചതിന് ക്രിസ് ഇവാന്‍സിനും തോറില്‍ അഭിനയിച്ച ക്രിസ് ഹെംസ്വര്‍ത്തിനും സോളോ ഔട്ടിംഗിന് 15 മില്യണ്‍ ഡോളര്‍ വീതമായിരുന്നു ലഭിച്ചത്. അതേസമയം ബ്ലാക്ക് വിഡോയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നതിനാല്‍ നിര്‍മ്മാതാവ് എന്ന നിലയിലുള്ള വരുമാനം കൂടി കൂട്ടി 20 മില്യണ്‍ ഡോളര്‍ നടിക്ക് ലഭിച്ചു. ഇതിന് പിന്നാലെ ബ്ലാക്ക് വിഡോയുടെ തിയേറ്ററുകളിലും അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും റിലീസ് ചെയ്യുന്നതിനെച്ചൊല്ലി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ ഡിസ്‌നിക്കെതിരെ നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടു. ബോക്സ് ഓഫീസില്‍ ചിത്രം നേടുന്ന ചില നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി ബോണസ് വാഗ്ദാനം ചെയ്തതിനാല്‍ കരാര്‍ ലംഘനം നടന്നതായി നടി അവകാശപ്പെട്ടു. 2021 സെപ്റ്റംബറില്‍ കേസ് തീര്‍പ്പാക്കി, അതിന്റെ ഫലമായി നടി ഡിസ്‌നിയില്‍ നിന്ന് 40 മില്യണ്‍ ഡോളര്‍ അധികമായി നേടിയതായി റിപ്പോര്‍ട്ടുണ്ട്.