Sports

മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു തകര്‍ത്തുവാരുന്നു ; തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ദ്ധശതകം

ലോകകപ്പ് ടീമില്‍ അവഗണിക്കപ്പെട്ട മലയാളിതാരം സഞ്ജുസാംസണ്‍ മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍ത്തുവാരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സഞ്ജുസാംസണ്‍ അര്‍ദ്ധശതകം നേടി. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ പ്രീമിയര്‍ ആഭ്യന്തര ടി 20 മത്സരത്തില്‍ കേരളവും ഒഡീഷയും തമ്മിലുള്ള മത്സരത്തില്‍ സഞ്ജു സാംസണ്‍ 31 പന്തില്‍ നിന്ന് 55 റണ്‍സ് നേടി.

തന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍ നാല് ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തി. 11.1 ഓവറില്‍ 90/2 എന്ന നിലയില്‍ ആയിരുന്നു താരം ക്രീസില്‍ എത്തിയത്.നാലാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം ഇന്നിംഗ്‌സിലുടനീളം ബാറ്റ് ചെയ്ത് കേരളത്തെ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 183 എന്ന ശക്തമായ സ്‌കോറിലേക്ക് നയിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് സഞ്ജു സാംസണ്‍ അര്‍ദ്ധശതകം കുറിച്ചത്.

നേരത്തേ ഒക്ടോബര്‍ 21ന് ചണ്ഡീഗഡിനെതിരായ മത്സരത്തില്‍ 32 പന്തില്‍ 52 റണ്‍സ് നേടിയ സഞ്ജു സാംസണായിരുന്നു ആ മത്സരത്തിലും കേരളത്തിന്റെ ടോപ് സ്‌കോറര്‍. കേരളം 193 റണ്‌സിന് പോസ് ചെയ്യുകയും പിന്നീട് 7 റണ്‍സിന് വിജയിക്കുകയും ചെയ്തു. പിന്നാലെ നടന്ന സിക്കിമിനെതിരായ കേരളത്തിന്റെ അടുത്ത മത്സരത്തില്‍ സാംസണ്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. 2023 ലോകകപ്പില്‍ ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതുവരെ പട്ടികയില്‍ ഒന്നാമതെത്തിയ ഏക ടീമാണ്.