Hollywood

‘ടിവി ഷോ അവതാരകന്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ക്ഷണിച്ചു’; വിവാദം

ടെലിവിഷന്‍ ഷോയായ ‘റിയല്‍ ഹൗസ് വൈവ്സ്’ ഫ്രാഞ്ചൈസിയ്ക്ക് വിവാദം പുത്തരിയല്ല. എന്നാല്‍ ഇത്തവണ കാര്യം അല്‍പ്പം സീരിയസ്സാണെന്ന് മാത്രം. ഏറ്റവും പുതിയ വിവാദം മുന്‍ അഭിനേതാക്കളായ ബ്രാണ്ടി ഗ്ലാന്‍വില്ലെ, ബ്രാവോ അവതാരകന്‍ ആന്‍ഡി കോഹനെതിരെ ഉന്നയിച്ചിട്ടുള്ള ലൈംഗികാപവാദമാണ്. മറ്റൊരു മത്സരാര്‍ത്ഥിയുമായി ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ ബ്രാണ്ടിയെ കോഹന്‍ നിര്‍ബ്ബന്ധിച്ചു എന്നതാണ് ഏറ്റവും പുതിയ ആരോപണം. ബ്രാണ്ടിയുടെ അഭിഭാഷകര്‍ കോഹന് കത്തയച്ചു കഴിഞ്ഞു.

റിയല്‍ ഹൗസ് വൈവ്സിന്റെ മുന്‍ അഭിനേതാവ് ബ്രാണ്ടി ഗ്ലാന്‍വില്ലെ പരിപാടി അവതാരകനായ ആന്‍ഡി കോഹനെതിരെ മോശം പെരുമാറ്റമാണ് ആരോപിച്ചിരിക്കുന്നത്. 55 കാരനായ കോഹന്‍ 2022ല്‍ മദ്യലഹരിയിലാണെന്ന് കാണിച്ച് തനിക്ക് ഒരു വീഡിയോ അയച്ചുവെന്നാണ് 51 കാരി ആരോപിക്കുന്നത്. വീഡിയോ തനിക്ക് അസ്വസ്ഥതയും സുരക്ഷിതത്വമില്ലായ്മ എന്ന തോന്നലും ഉണ്ടാക്കിയതായി ഗ്ലാന്‍വില്ലെ അവകാശപ്പെടുന്നു. ഇക്കാര്യത്തില്‍ നടിയുടെ അഭിഭാഷകന്‍ ബ്രയാന്‍ ഫ്രീഡ്മാന്‍ സംഭവം വിശദമായി വിവരിച്ച് വാര്‍ണര്‍ ബ്രസിന് കത്തയച്ചിരിക്കുകയാണ്. ആന്‍ഡി കോഹന്‍ തന്നെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ക്ഷണിച്ചുവെന്ന് ബ്രാണ്ടി ഗ്ലാന്‍വില്ലയുടെ ആരോപണം.

‘വാച്ച് വാട്ട് ഹാപ്പന്‍സ് ലൈവി’ ന്റെ ഹോസ്റ്റ് ഫെയ്സ്ടൈം വഴി ലൈംഗിക പ്രവര്‍ത്തനങ്ങള്‍ അഭ്യര്‍ത്ഥിച്ചതായും ‘മറ്റൊരു ബ്രാവോ വ്യക്തിത്വവുമായി കിടക്ക പങ്കിടാനും’ ആഗ്രഹം പ്രകടിപ്പിച്ചൂ. അതേസമയം കത്തില്‍ മറ്റൊരു റിയാലിറ്റി സ്റ്റാര്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ‘മിസ്റ്റര്‍. കോഹന്‍ ആ സമയത്ത് മിസ് ഗ്ലാന്‍വില്ലിന്റെ ബോസ് ആയിരുന്നു, അവളുടെ കരിയറില്‍ പൂര്‍ണ്ണവുമായുള്ള നിയന്ത്രണം പ്രയോഗിച്ചതായും കത്തില്‍ പറയുന്നു.

മൊറോക്കോയിലെ ദി റിയല്‍ ഹൗസ്വൈവ്സ് അള്‍ട്ടിമേറ്റ് ഗേള്‍സ് ട്രിപ്പിന്റെ ഷൂട്ടിങ്ങിനിടെ, ബ്രാണ്ടി ഗ്ലാന്‍വില്ലെയുടെ സഹനടിയായ കരോലിന്‍ മാന്‍സോ ഗ്ലാന്‍വില്ലിനെതിരെ ലൈംഗികാതിക്രമവും ആക്രമണവും ആരോപിച്ച് ഒരു കേസ് ഫയല്‍ ചെയ്തതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് കത്തിന്റെ ആവിര്‍ഭാവം. ഈ ആരോപണങ്ങള്‍ ഗ്ലാന്‍വില്ലെ സ്ഥിരമായി നിഷേധിച്ചു.