Celebrity

‘തന്നെ ഒരു സ്വര്‍ണ്ണത്താറാവായിട്ടാണ് കണ്ടിരുന്നത്’ ; ഭാര്യയുമായി പിരിയാനുള്ള കാരണത്തെക്കുറിച്ച് ജയംരവി

താന്‍ കൊള്ളാത്ത അച്ഛനാണെന്ന ഭാര്യയുടെ ആരോപണത്തില്‍ മൗനംവെടിഞ്ഞ് നടന്‍ ജയംരവി. താന്‍ ഭാര്യയെയാണ് ഉപേക്ഷിച്ചതെന്നും മക്കളെയല്ലെന്നും അവരെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും നടന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ച നീണ്ട കുറിപ്പില്‍ വ്യക്തമാക്കി. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചനത്തിന്റെ നടുവിലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നടന്‍.

”മുന്‍കാല സാഹചര്യങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലും ബോദ്ധ്യത്തിലും ധാരണയിലുമാണ് മുന്‍ ഭാര്യയുമായുള്ള വിവാഹബന്ധം ഒഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍ മക്കള്‍ തന്റെ അഭിമാനവും സന്തോഷവുമാണ്, എന്റെ മക്കള്‍ക്ക് വേണ്ടി ഏറ്റവും മികച്ചതിനെക്കാള്‍ മികച്ചത് ചെയ്യും. താന്‍ വന്‍തോതില്‍ വായ്പയെടുക്കാന്‍ നിര്‍ബന്ധിതനായെന്നും മാതാപിതാക്കളില്‍ നിന്ന് അകന്നുപോയെന്നും താരം പങ്കുവെച്ചു.

തന്നെ പൊന്‍മുട്ടയിടുന്ന താറാവിനെ പോലെയാണ് ഭാര്യ പരിഗണിച്ചതെന്നാണ് താരം പറയുന്നത്. അരക്ഷിതാവസ്ഥകള്‍ തീര്‍ക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ഒരു മനുഷ്യന്‍ ഒരു ദാതാവായി മാത്രം ചുരുങ്ങി. എന്റെ ശബ്ദം, എന്റെ മാനം, സമ്പാദ്യം സാമ്പത്തികവും എല്ലാം ഉപയോഗിക്കപ്പെട്ടു. സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ ഓഹരികള്‍, എന്റെ വായ്പാ സമ്പാദ്യം, എന്റെ തൊഴില്‍ ജീവിതത്തിന്റെ ഓഹരികള്‍ എന്റെ കടം വാങ്ങാനുള്ള തീരുമാനങ്ങളും എന്റെ പിതാവ്-മകന്‍ ബന്ധം എന്നിവയെല്ലാം ഉപയോഗിച്ചു. സ്വാര്‍ത്ഥതയോടെ അവരുടെ മാതാപിതാക്കളെ സമ്പന്നരാക്കുക എന്ന ഏക ഉദ്ദേശത്തോടെ എന്റെ സമാതാപിതാക്കളുമായി ഇടപഴകുകയും, എന്റെ സമ്പാദ്യത്തില്‍ നിന്ന് ഒരു പൈസ പോലും 5 വര്‍ഷത്തിലേറെയായി എന്റെ സ്വന്തം മാതാപിതാക്കള്‍ക്ക് അയച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.

പുതിയ പങ്കാളിയായി കണക്കാക്കുന്ന കെനീഷ ഫ്രാന്‍സിസിനെ കുറിച്ചും രവി സംസാരിച്ചു. തന്റെ ഇരുണ്ട ദിവസങ്ങളില്‍ ഒപ്പമുണ്ടായിരുന്ന ‘പിന്തുണയുടെ ലൈഫ്ലൈന്‍’ എന്നയിരുന്നു കെനീഷയെ ജയംരവി വിശേഷിപ്പിച്ചത്. നിയമപരവും വൈകാരികവും സാമ്പത്തികവുമായ എല്ലാ യുദ്ധങ്ങളും അവള്‍ കണ്ടു. അത് പ്രശസ്തിക്കോ ശ്രദ്ധയ്‌ക്കോ വേണ്ടിയല്ല. സഹാനുഭൂതിയും സ്‌നേഹവും കൊണ്ടു മാത്രമാണെന്നും പറഞ്ഞു.