നീണ്ട ഇടവേളയ്ക്കുഷേം ഡിഎന്‍എ എന്ന സിനിമയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് റായ് ലക്ഷ്മി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ ഒരു അഭിമുഖത്തില്‍ ഇപ്പോഴും പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി വിവാദങ്ങളുണ്ടാക്കുന്നവരേക്കുറിച്ച് പറയുകയാണ് താരം. 2008-ലാണ് റായിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന് ധോണിയും തമ്മില്‍ ഡേറ്റിംഗിലാണെന്ന റിപ്പോർട്ടുകൾ വന്നത്. പരസ്യമായിരുന്നു ഇരുവരുടെയും പ്രണയ ബന്ധം. ഇതിനെക്കുറിച്ച് ഇരുതാരങ്ങളും പരസ്യമായി പല വേദികളിലും പറഞ്ഞിട്ടുമുണ്ട്.
എന്നാല്‍ 2014-ൽ ഈ ബന്ധം പിരിഞ്ഞു. ‘‘വേർപിരിയൽ സൗഹാർദ്ദപരമായിരുന്നു, ഞങ്ങള്‍ക്ക് ഇപ്പോഴും പരസ്പരം ബഹുമാനമുണ്ട്. എങ്കിലും അടുത്തെങ്ങും വിട്ടു പോകാത്തൊരു മുറിപ്പാട് ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാന്‍ മനസിലാക്കുന്നു. ധോണിയുടെ പഴയകാലത്തെ കുറിച്ച് പറയുമ്പോഴെല്ലാം മാധ്യമങ്ങള്‍ ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെ എടുത്തിടും. ഭാവിയില്‍ എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യുമെന്ന് തോന്നുന്നു…’’ റായ് ലക്ഷ്മി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
നീരജ് പാണ്ഡെ സംവിധാനം ചെയ്ത ധോണിയുടെ ജീവിത കഥ പറഞ്ഞ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’. എന്ന സിനിമയില്‍ ധോണിയുടെയും ഭാര്യ സാക്ഷിയുടെയും പ്രണയകഥയാണ് പറഞ്ഞത്. എന്നാല്‍ റായിയുമായുള്ള ധോണിയുടെ പ്രണയകഥയെപ്പറ്റി മുഴുവനായും സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
‘അടുത്തിടെ അദ്ദേഹത്തിന്റെ ഒരു ബയോപിക് ഇറങ്ങിയപ്പോള്‍ പലരും ഇതാണ് ലക്ഷ്മി റായ് യുടെ കഥാപാത്രം, അല്ലെങ്കില്‍ സിനിമയില്‍ ഏതാണ് റായ് ലക്ഷ്മി എന്ന തരത്തില്‍ ട്രോളുകളും വാര്‍ത്തകളും വന്നിരുന്നു. പഴയ വിവാദങ്ങൾ പോലും ആളുകൾ പുതിയ വിവാദമാക്കുമ്പോൾ അത് എന്നെ ഞെട്ടിക്കാറുണ്ട്. സ്റ്റേഡിയത്തില്‍ പോകുന്നതടക്കം പല കാര്യങ്ങളില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായും ഒഴിഞ്ഞാണ് നില്‍ക്കുന്നത്. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങളൊക്കെ വരുമ്പോള്‍ വെറുതെ എന്റെ പേര് അവിടേക്ക് വലിച്ചിഴയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ സമയമൊക്കെ കഴിഞ്ഞു പോയതാണ്, അന്നൊക്കെ എനിക്ക് ക്രിക്കറ്റ് വളരെയിഷ്ടമായിരുന്നു. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഞാന്‍. ധോണി ടീമിന്റെ ക്യാപ്റ്റനും. മിക്ക മാച്ചുകളും കാണാന്‍ ഞാന്‍ പോകുമായിരുന്നു. പിന്നാലെ വിവാദങ്ങളും വന്നു . അതോടെ ഐപിഎല്ലും ഞാന്‍ നിര്‍ത്തി…. ധോണിക്ക് ശേഷം എനിക്ക് മൂന്നോ നാലോ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് ആരും ശ്രദ്ധിച്ചതായി തോന്നുന്നില്ല’, റായ് ലക്ഷ്മി പറയുന്നു.