Crime Featured

എന്ന അസ്വാഭാവിക കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു; സഹനടന്‍ ബലാത്സംഗം ചെയ്തതായി ഭോജ്പുരി നടി

ബലാത്സംഗത്തിന് ഇരയാക്കിയെന്നും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ചെന്നും ആരോപിച്ച് നടനെതിരേ നടി. പ്രശസ്ത ഭോജ്പുരി നടി പ്രിയാന്‍സു സിംഗ് നടന്‍ പുനീത് സിംഗ് രാജ്പുത്തിനെതിരെയാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രിയാന്‍സുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.

സോഷ്യല്‍മീഡിയയിലൂടെയാണ് താന്‍ പുനീത് സിംഗ് രാജ്പുത്തിനെ പരിചയപ്പൈട്ടത്. അക്കാലത്ത് താന്‍ കരിയറില്‍ നന്നായി നിലനില്‍ക്കുന്ന സമയമായിരുന്നു. അദ്ദേഹം ഒരു സംഭാഷണത്തില്‍ ഏര്‍പ്പെട്ടു, തുടക്കത്തില്‍ വളരെ മധുരമായും മാന്യമായും മര്യാദയായും ആയിരുന്നു പെരുമാറ്റം. അവന്‍ ആഗ്രഹിച്ചതുപോലെ എന്റെ കോണ്‍ടാക്റ്റുകള്‍ വെച്ച് സിനിമാ വ്യവസായത്തില്‍ അവസരങ്ങള്‍ നേടിയെടുത്തു.

ദിവസങ്ങള്‍ കഴിഞ്ഞതോടെ എന്റെ വിശ്വാസത്തെ അദ്ദേഹം പൂര്‍ണ്ണമായും സ്വന്തമാക്കി. അവന്‍ എന്നെ വിവാഹം കഴിക്കുമെന്ന് എപ്പോഴും പറഞ്ഞു. എന്റെ വീട്ടിലെ പതിവ് സന്ദര്‍ശകനുമായി. ഒരു ദിവസം, ഞാന്‍ തനിച്ചായിരുന്നപ്പോള്‍ മദ്യപിച്ച് എന്റെ വീട്ടില്‍ വന്നു എന്നെ നിര്‍ബന്ധിച്ച് ശാരീരികമായി ഉപയോഗിച്ചു. പിറ്റേന്ന് രാവിലെ, ബോധം വന്നപ്പോള്‍, കഴിഞ്ഞ രാത്രിയെയും ബലപ്രയോഗത്തെയും കുറിച്ച് ഞാന്‍ കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ പോകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അന്നേരം അയാള്‍ കരഞ്ഞുകൊണ്ട് എന്നോട് ക്ഷമാപണം നടത്തി. വീട്ടുകാരെ സമ്മതിപ്പിച്ച് ഉടന്‍ എന്നെ വിവാഹം കഴിക്കുമെന്ന് പറഞ്ഞു ആശ്വസിപ്പിച്ചു. എന്റെ വിശ്വാസം അവന്‍ പൂര്‍ണ്ണമായും സ്വന്തമാക്കി. എന്നെ ഇഷ്ടമാണ്, വിവാഹം കഴിക്കും എന്നെല്ലാം എപ്പോഴും പറയുമായിരുന്നു. എന്നാല്‍ മറ്റൊരവസരം കിട്ടിയപ്പോള്‍ വീണ്ടും അവന്‍ അത് തന്നെ ചെയ്തു.

ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തത് പലതും ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതയായി. എന്റെ മുടിയില്‍ പിടിച്ച് അസ്വാഭാവിക കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. ‘താനൊരു മോശം ബന്ധത്തിലാണെന്ന് ആരോടും പറയാന്‍ ഒരു പെണ്‍കുട്ടിയും ഇഷ്ടപ്പെടില്ല. എന്നാല്‍ ഇപ്പോള്‍ പുനീതിനെ ഞാന്‍ കാര്യമാക്കുന്നില്ല. കാര്യങ്ങള്‍ തുറന്ന് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇനി അവനെ വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. .എനിക്ക് നീതി വേണം.അവനെ എത്രയും വേഗം ശിക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.