പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റീനും എതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച ഇർജീനിയ ഗിഫ്രെ(41) ആത്മഹത്യ ചെയ്തു. മരണ വാർത്ത അവരുടെ കുടുംബം സ്ഥിരീകരിച്ചു.
ആസ്‌ട്രേലിയയിലെ നീർഗാബിയിൽ വച്ചാണ് മൂന്ന് കുട്ടികളുടെ അമ്മയായ ജിഫ്രെ ആത്മഹത്യ ചെയ്തത്. പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ഫാമിൽ വച്ചാണ് ജിഫ്രെ ജീവനൊടുക്കിയതെന്ന് ബന്ധുക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. ലൈംഗിക പീഡനത്തിനെതിരായ പോരാട്ടത്തിലെ ശക്തനായ യോദ്ധാവ് എന്നാണ് കുടുംബം ജിഫ്രെയെ വിശേഷിപ്പിച്ചത്.
ലൈംഗികപീഡന വിവാദത്തെ തുടർന്ന് ചാൾസ് രാജാവിന്റെ സഹോദരനായ ആൻഡ്രൂ രാജകുമാരന് രാജപദവികൾ നഷ്ടമായിരുന്നു. 17-ാം വയസിലാണ് ലൈംഗികപീഡനത്തിന് വിർജീനിയ ജിഫ്രെ ഇരയായത്. ആരോപണം നിഷേധിച്ച ആൻഡ്രൂ 2017ൽ കേസ് ഒത്തുതീർപ്പാക്കിയിരുന്നു. കേസിൽ 2008ൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റൈൻ 2019ൽ ജയിലിൽ ജീവനൊടുക്കി. കൂട്ടുപ്രതിയായ എപ്സ്റ്റൈന്‍റെ മുൻ കാമുകി ഗിലേൻ മാക്സ്‍വെല്ലിനും 20 വർഷം തടവുശിക്ഷ ലഭിച്ചു.
ആൻഡ്രൂ രാജകുമാരനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ജെഫ്രി എപ്സ്റ്റൈൻ 15,000 ഡോളർ നൽകിയെന്ന ജിഫ്രെ വെളിപ്പെടുത്തിയതിന്റെ കോടതി രേഖ പുറത്ത് വന്നിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് എപ്സ്റ്റൈന്റെ അടുക്കൽ എത്തിച്ചിരുന്ന മാക്സ്‍വെല്ലിനെതിരായ കേസിന്റെ രേഖകളിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്.
ലൈംഗിക കുറ്റവാളികളായ എപ്സ്റ്റീനും അദ്ദേഹത്തിന്റെ മുൻ കാമുകി ഗിസ്ലെയ്ൻ മാക്സ്വെല്ലിനും എതിരെ തുറന്നുപറഞ്ഞവരിൽ ഒരാളായിരുന്നു ഗിഫ്രെ. 17 വയസ്സുള്ളപ്പോൾ അവർ തന്നെ യോർക്ക് ഡ്യൂക്കിലേക്ക് കടത്തിയെന്ന് അവർ ആരോപിച്ചു..
നോർത്ത് പെർത്തിന്റെ പ്രാന്തപ്രദേശത്ത് തന്റെ കുട്ടികളോടും ഭർത്താവ് റോബർട്ടിനോടും ഒപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ 22 വർഷത്തെ ദാമ്പത്യത്തിന് ശേഷം ദമ്പതികൾ വേർപിരിഞ്ഞതായി സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.