Oddly News

ഒരിക്കലും വെട്ടാത്ത 3 ലക്ഷം ഓക്കു മരങ്ങള്‍ക്ക് ഒരു കഥ പറയാനുണ്ട്

പരമ്പരാഗതമായി കപ്പല്‍നിര്‍മാണത്തിനായി ഉപയോഗിക്കുന്നതാണ് ഓക്ക് മരങ്ങള്‍. വളരെയധികം കരുത്തുറ്റതും നേര്‍രേഖയില്‍ വളരുന്നതുമായ തടിയാണ് ഇതിനുള്ളത്. എന്നാല്‍ നൂറ് കണക്കിന് ഓക്ക്മരങ്ങള്‍ നുറ് ഏക്കറിലാണ് സ്വീഡനിലെ തടാകദ്വീപായ വിസംഗോയില്‍ നട്ടുവളര്‍ത്തിയത് .

1830ല്‍ നെപ്പോളിയോണിക് യുദ്ധങ്ങള്‍ക്ക് അവസാനമാണ് സ്വീഡിഷ് രാജാവ് നാവികസേനാ യാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പണിയുന്നതിനായി ഓക്കുമരങ്ങള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്. ഇതിനായി സ്വീഡനിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വിപായ വറ്റേണ്‍ കണ്ടെത്തുകയുമായിരുന്നു.അതിന് ശേഷം ഇവിടെ 3 ലക്ഷം ഓക്കുമരങ്ങള്‍ നട്ടുപിടിപ്പിക്കുകയായിരുന്നു.ഏതാണ്ട് 150 വര്‍ഷത്തിന് ശേഷമാണ് ഇത് തടിയെടുപ്പിന് പാകമായത്.എന്നാല്‍
ആ കാലമായപ്പോഴേയ്ക്കും കപ്പലുകള്‍ പണിയുന്നതിനായി ഇരുമ്പും ഉരുക്കും ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.

പിന്നീട് ഏതാണ്ട് 19-ാം നൂറ്റാണ്ടായപ്പോള്‍ ആഷ്, എം മേപ്പില്‍, ബീച് തുടങ്ങിയ മരങ്ങള്‍ ഓക്ക് മരങ്ങള്‍ക്ക് ഇടയിലുള്ള നിരകളില്‍ നട്ടുപിടിപ്പിക്കാനായി ആരംഭിച്ചു. ഇപ്പോള്‍ അതൊരു വന്‍കാടായി മാറിയിരിക്കുന്നു. ഗ്രാന്നയില്‍ നിന്ന് ബോട്ടുമാര്‍ഗം മാത്രമാണ് വിസിങ്‌ഗോയില്‍ എത്താന്‍ സാധിക്കുക