Myth and Reality

മഹാ കുംഭാഭിഷേകം…! ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അപൂര്‍വ്വ ചടങ്ങ് 270 വര്‍ഷത്തിന് ശേഷം

കേരളത്തിലെ പ്രസിദ്ധമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം 270 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അപൂര്‍വ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. ഈ പുരാതന ക്ഷേത്രത്തില്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടുത്തിടെ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് മഹാ കുംഭാഭിഷേകം ജൂൺ രണ്ടാം തീയതി മുതൽ ആരംഭിച്ച മഹാ കുംഭാഭിഷേക ചടങ്ങുകൾ ഈ മാസം എട്ടാം തീയതിവരെ തുടരും.

ശ്രീകോവിലിന്റെ പുനരുദ്ധാരണത്തിനുശേഷം ശ്രീകോവിലിന്റെ പവിത്രത പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് മഹാ കുംഭാഭിഷേകം സംഘടിപ്പിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീകോവിലില്‍ 270 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു സമഗ്രമായ നവീകരണവും അനുബന്ധ ചടങ്ങുകളും നടക്കുന്നത്.

തിരുവതാംകൂറിന്റെ മുഴുവൻ ദേശദേവതയാണ് ദേശദേവതയാണ് ശ്രീ പത്മനാഭസ്വാമി. ശ്രീ പത്മനാഭസ്വാമിയുടെ സാന്നിധ്യത്തിനുണ്ടാകുന്ന വൃദ്ധിക്ഷയങ്ങൾ ദേശത്തിന്റെ വൃദ്ധിക്ഷയങ്ങളായി ഭവിക്കും. പത്മനാഭസ്വാമിയുടെ സാന്നിധ്യത്തിന് ന്യൂനതകൾ സംഭവിച്ചാൽ ദേശത്തിനും ആ ന്യൂനതകൾ ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ന്യൂനതകൾ പരിഹരിച്ച് ഐശ്വര്യം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം നടത്തുന്നത്.

മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്ത് ക്ഷേത്ര നവീകരണവും മഹാ കുംഭാഭിഷേകവും നടന്നു. അതിന് ശേഷമാണ് ഇപ്പോൾ 270 വർഷങ്ങൾക്ക് ശേഷമാണ് സ്തൂപികാ സമർപ്പണം അഥവാ താഴികക്കുട സമർപ്പണം നടത്തുന്നത്. ജൂൺ എട്ട് ഞായറാഴ്ചയാണ് മഹാ കുംഭാഭിഷേക ചടങ്ങ് നടക്കുക.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രണ്ടര നൂറ്റാണ്ടിന് ശേഷം നടക്കുന്ന കുംഭാഭിഷേക ചടങ്ങ് നടത്തുന്നതിൽ നിർണായക ഇടപെടലാണ് 2017ൽ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി നടത്തിയത്. ശയനമൂർത്തിയുടെ മൂലബിംബം മുതൽ വിവിധഘട്ടങ്ങളിളെ നവീകരണ പ്രവൃത്തികൾക്കാണ് ശുപാർശ ചെയ്തത്. പുനുരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ജൂൺ എട്ടിന് ചടങ്ങ് നടത്താൻ തീരുമാനിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *