Crime

മക്കളെ നോക്കാനെത്തിയ മുത്തശിയുടെ നഗ്നത ക്യാമറയില്‍ പിടിച്ചു ; ഇരയ്ക്ക് കോടീശ്വരന്‍ നല്‍കേണ്ടത് 2.7 ദശലക്ഷം ഡോളര്‍

കോടീശ്വരനായ ബോസ് തന്നെ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയ മുത്തശ്ശിക്ക് മാന്‍ഹട്ടന്‍ ജൂറി 2.7 മില്യണ്‍ ഡോളര്‍ വിധിച്ചു. തന്റെ മുറിയിലെ സ്‌മോക്ക് ഡിറ്റക്ടറില്‍ വെച്ച രഹസ്യ ക്യാമറ കണ്ടെത്തിയ കെല്ലി ആന്‍ഡ്രേഡ് തന്റെ നഗ്‌നതയുള്ള നൂറുകണക്കിന് ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്നും കണ്ടെത്തിയതായിട്ടാണ്് റിപ്പോര്‍ട്ട്.

വമ്പന്‍ വ്യവസായിയും 35 കാരനുമായ മൈക്കല്‍ എസ്പോസിറ്റോയാണ് ക്യാമറ വെച്ച് കുടുങ്ങിയത്. മക്കളെ പരിപാലിക്കാന്‍ മൈക്കല്‍ ജോലിക്കെടുത്തതായിരുന്നു ആന്‍ഡ്രേഡിനെ. മൈക്കല്‍ എസ്‌പോസിറ്റോയുടെയും ഭാര്യ ഡാനിയേലിന്റെയും നാല് മക്കളെ നോക്കാന്‍ കരാര്‍ ചെയ്യപ്പെട്ട് 2021 ല്‍ കൊളംബിയയില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തിയയാളാണ് ആന്‍ഡ്രേഡ്. പ്ലെയ്സ്മെന്റ് സ്ഥാപനമായ കള്‍ച്ചറല്‍ കെയര്‍ ഓ പെയര്‍ ആയിരുന്നു ദമ്പതികള്‍ക്കായി ആന്‍ഡ്രേഡിനെ അയച്ചത്.

പുതിയ ജോലിയില്‍ പ്രവേശിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ആന്‍ഡ്രേഡിന്റെ മുറിയിലെ സ്‌മോക്ക് ഡിറ്റക്ടര്‍ ഇടയ്ക്കിടെ കുഴപ്പമുണ്ടായതോടെയാണ് ആന്‍ഡ്രേഡിന് ബോസിനെ സംശയിച്ചു തുടങ്ങിയത്. ആന്‍ഡ്രേഡ് സ്‌മോക്ക് ഡിറ്റക്ടര്‍ പരിശോധിച്ചപ്പോള്‍ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ചെറിയ ക്യാമറ കണ്ടെത്തി. അതിന്റെ മെമ്മറി കാര്‍ഡില്‍ ”നൂറുകണക്കിന് റെക്കോര്‍ഡിംഗുകള്‍” നിറഞ്ഞിരുന്നു. ആന്‍ഡ്രേഡിന്റെ ”നഗ്‌നത /അവര്‍ വസ്ത്രം ധരിക്കുന്നത്/വസ്ത്രം അഴിക്കുന്നത്” എല്ലാം ഉണ്ടായിരുന്നു. ക്യാമറ കണ്ടെത്തി മിനിറ്റുകള്‍ക്ക് ശേഷം എസ്‌പോസിറ്റോ വീട്ടില്‍ എത്തുകയും അയാളെ പരിഭ്രാന്തനായി കാണപ്പെടുകയും ചെയ്തതായി ആന്‍ഡ്രേഡ് പറഞ്ഞു.

എസ്പോസിറ്റോയെ അകറ്റാന്‍ ആന്‍ഡ്രേഡ് ഉറക്കം നടിച്ചു. പക്ഷേ അയാള്‍ വാതിലില്‍ മുട്ടിക്കൊണ്ടിരുന്നു. എസ്‌പോസിറ്റോ ആയുധധാരി ആയിരിക്കുമെന്ന് തെറ്റിദ്ധരിച്ച് ആന്‍ഡ്രേഡ് രക്ഷപ്പെടാന്‍ ഒന്നാം നിലയിലെ ജനലിലൂടെ ചാടി. ചാട്ടത്തില്‍ അവര്‍ക്ക് കാല്‍മുട്ടിന് പരിക്കേറ്റു. രാത്രി മുഴുവന്‍ തെരുവിലെ കുറ്റിക്കാട്ടില്‍ ചെലവഴിച്ച ആന്‍ഡ്രേഡ് തൊട്ടടുത്ത ദിവസം തന്നെ പോലീസില്‍ പോയി ദൃശ്യങ്ങള്‍ കൈമാറിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് 2021 മാര്‍ച്ച് 24 ന് എസ്‌പോസിറ്റോയെ അറസ്റ്റ് ചെയ്തു.

എസ്‌പോസിറ്റോയെ കൗണ്‍സിലിംഗിന് വിധേയമാക്കാനും രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ തൃപ്തിപ്പെടുത്താനും ഉത്തരവിട്ടു. വൈകാരിക നാശനഷ്ടങ്ങള്‍ക്കായി 780,000 യുഎസ് ഡോളറും ശിക്ഷാ നഷ്ടപരിഹാരമായി 2 മില്യണ്‍ യുഎസ് ഡോളറും നല്‍കാനും ഉത്തരവായി – മൊത്തം 2.8 മില്യണ്‍ ഡോളര്‍ നല്‍കേണ്ടിവരും. അതേസമയം തന്റെ യജമാനന് നല്‍കിയ ശിക്ഷയില്‍ ആന്‍ഡ്രേഡ് ഒട്ടും തൃപ്തയല്ല.

Leave a Reply

Your email address will not be published. Required fields are marked *