ജൂലിയാന്‍ മൂര്‍, ചാള്‍സ് മെല്‍ട്ടണ്‍ എന്നിവരോടൊപ്പം നതാലി പോര്‍ട്മാനും വേഷമിട്ട പുതിയ ചിത്രം മെയ് ഡിസംബര്‍ ഇതിനകം തന്നെ മികച്ച അവലോകനം നേടിയിരിക്കുകയാണ്. താരങ്ങളുടെ മികച്ച പ്രകടനത്തന് പുറമേ മികച്ച തിരക്കഥയുമായി ബന്ധപ്പെട്ടും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.
കൗമാരപ്രായത്തിലുള്ള തന്റെ വിദ്യാര്‍ത്ഥിനിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മേരി കേ ലെറ്റര്‍നോ എന്ന അധ്യാപികയുടെ യഥാര്‍ത്ഥ ജീവിതത്തെ സിനിമ ആധാരമാക്കുന്നു എന്നതാണ് പ്രത്യേകത. യഥാര്‍ത്ഥ സംഭവങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ സാങ്കല്‍പ്പികമായ കാര്യം കൂടി താന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ ടോഡ് ഹെയ്ന്‍സ് സമ്മതിച്ചു. സിയാറ്റില്‍ ടൈംസിനോട് അവര്‍ പറഞ്ഞ തന്റെ കഥ ഇങ്ങിനെയാണ്.
’30 വയസ്സുള്ള മേരി കേ ലെറ്റോര്‍നോ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിലി ഫുവാലാവുവിനെ ആദ്യമായി കണ്ടുമുട്ടിയത്. അന്നു തന്നെ അവനുമായി ഒരു ബന്ധം അനുഭവപ്പെട്ടു. കലയോടുള്ള താല്‍പ്പര്യം തുടരാന്‍ വില്ലിയെ മേരി സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ ഇരുവരും അടുത്ത ബന്ധം വളര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്. 1995 ല്‍ ടീച്ചറുടെ വിവാഹജീവിതം വേര്‍പിരിഞ്ഞു. ഈ ഘട്ടത്തില്‍, 12 വയസ്സുള്ള ഫുവാലാവു സ്‌കൂളില്‍ ആറാം ക്ലാസില്‍ ആയിരുന്നു.അവന്റെ പതിമൂന്നാം ജന്മദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പു മുതലാണ് നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആരംഭിച്ചത്. മേരി അവനെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങി. ഇത് ഒമ്പത് മാസത്തോളം നീണ്ടുനിന്നു. അപ്പോഴേയ്ക്കും പിടിക്കപ്പെട്ടു. കുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തി. പിന്നീട് 1997 ല്‍ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുകയും വിചാരണയ്ക്കിടെ രണ്ടാമത്തെ ഗര്‍ഭം ധരിക്കുകയും ചെയ്തു. ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2005 ല്‍ വിവാഹിതരായ ഇരുവരും 2019 വരെ ഒരുമിച്ച് താമസിച്ചു. ഒടുവില്‍ 2020 ല്‍ 58 ആം വയസ്സില്‍ അവര്‍ മരിച്ചു.