Crime

ഭാര്യയ്ക്ക് വാടകക്കാരനുമായി ബന്ധം: ഭര്‍ത്താവ് യുവാവിനെ ജീവനോടെ കുഴിച്ചുമൂടി

റോത്തെക്ക്: ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഭര്‍ത്താവ് യുവാവിനെ ജീവനോടെ കുഴിച്ചുമൂടി. ഹരിയാനയിലെ റോഹക്കതക്കിലാണു സംഭവം. റോഹക്കതക്കിലെ ബാബാ മസക്കതക്കനാഥക്ക സര്‍വകലാശാലയില്‍ യോഗ പഠിപ്പിച്ചിരുന്ന ജഗക്കദീപാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജഗക്കദീപിന്റെ വാടകവീടിന്റെ ഉടമസ്ഥന്‍ ഹര്‍ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഡിസംബറിലാണു ജഗക്കദീപിനെ കാണാതായത്. ഡിസംബര്‍ 24 നക്ക ജോലി കഴിഞ്ഞക്ക മടങ്ങുകയായിരുന്ന ജഗക്കദീപിനെ ഹര്‍ദീപും സുഹൃത്തുക്കളും ചേര്‍ന്നക്ക തട്ടിക്കൊണ്ടുപോകുകയായിരുന്നു. അയാളെ കുഴിച്ചുമൂടാനായി നേരത്തെ തന്നെ ചാര്‍ഖി ദാദ്രിയിലെ പന്തവാസക്ക ഗ്രാമത്തില്‍ 7 അടി താഴക്കചയുള്ള കുഴി ഹര്‍ദീപ് ഒരുക്കിയിരുന്നു. കിണറിനെന്നു പറഞ്ഞാണു കുഴി തീര്‍ത്തത്. ജഗക്കദീപിനെ കുഴിയിലേക്കു തള്ളിയിട്ടശേഷം കുഴിച്ചുമൂടുകയായിരുന്നു.

ജനുവരി മൂന്നിനാണക്ക ശിവാജി കോളനി പോലീസക്ക സക്കറ്റേഷനില്‍ ജഗക്കദീപിനെ കാണാനില്ലെന്നു കാട്ടി പരാതി ലഭിച്ചത്. ജഗക്കദീപിന്റെ കോള്‍ റെക്കോഡുകളാണ് അന്വേഷണം ഹര്‍ദീപിലേക്ക് എത്തിച്ചത്. കൊലപാതകം നടന്നക്ക കൃത്യം മൂന്നക്ക മാസത്തിനു ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.