Crime

തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച 15 കാരി ആത്മഹത്യ ചെയ്തു ; ഓട്ടോ ഡ്രൈവര്‍ക്കെതിരേ പോക്‌സോ കേസ്

താനെ: നവി മുംബൈയില്‍ 15 കാരിയെ വിവാഹം കഴിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത 21 കാരനായ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി നവി മുംബൈയില്‍ താമസിക്കുന്ന നേപ്പാളുകാരിയാണ്. ശുഭം മാരുതി ഫൂലെ കഴിഞ്ഞ ജൂണില്‍ പെണ്‍കുട്ടിയെ ഓട്ടോക്കാരന്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു.

വിവാഹത്തിന് ശേഷം ഓട്ടോക്കാരന്‍ ദിവസവും പെണ്‍കുട്ടിയെ ശാരീരിക മാനസീക പീഡനത്തിന് ഇരയാക്കി. ഇതോടെ തിങ്കളാഴ്ച വൈകിട്ട് പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ നവിമുംബൈ പോലീസ് വ്യാഴാഴ്ച ഫൂലേയ്ക്ക് എതിരേ ബലാത്സംഗം ഉള്‍പ്പെടെയുളള കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ പലതവണ ഫൂലെ ബലാത്സംഗത്തിന് ഇരയാക്കി. ദിവസവും മദ്യപിച്ചെത്തി പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പീഡനം നിരന്തര സംഭവമായി മാറിയതോടെയാണ് തിങ്കളാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, തട്ടിക്കൊണ്ടുപോകല്‍, അക്രമം ചെയ്യല്‍ എന്നീ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് പോക്‌കോ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതും.