Oddly News

സംശയം; ഒരു മാസംകൊണ്ട് 100ലധികം ബ്‌ളാങ്ക് കോളുകള്‍ ; ഭര്‍ത്താവിനെതിരേ കേസു കൊടുത്ത് ഭാര്യ

ഭാര്യ മറ്റു പുരുഷന്മാരോട് സംസാരിക്കുമെന്ന് ഭയന്ന് ഒരുമാസം തുടര്‍ച്ചയായി 100 ലധികം ബ്‌ളാങ്ക് കോളുകള്‍ വിളിച്ച ഭര്‍ത്താവിനെതിരേ ഭാര്യ കേസു കൊടുത്തു. 31 കാരിയായ സ്ത്രീയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജാപ്പനീസ് മാധ്യമമായ കോബെ ഷിംബുന്‍ ആണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തനിക്ക് ദിവസേന നിരവധി ബ്ലാങ്ക് കോളുകള്‍ വന്നിരുന്നതായും ഇതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സംശയിക്കുന്നതായും അവര്‍ പോലീസിനോട് പറഞ്ഞു.

ഓരോ തവണ കോളിന് മറുപടി നല്‍കുമ്പോഴും മറുവശത്തുള്ളയാള്‍ നിശബ്ദനായിരിക്കുമെന്ന് യുവതി ഔട്ട്ലെറ്റിനോട് പറഞ്ഞു. അവള്‍ തന്റെ ഭര്‍ത്താവിനോട് കോളുകളെക്കുറിച്ച് പറഞ്ഞെങ്കിലും അയാള്‍ ഒരു തരത്തിലും സഹായിച്ചില്ല. സഹായത്തിനായി ഒടുവില്‍ അവര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഇതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സംശയിക്കുന്നതായും അവര്‍ പോലീസിനോട് പറഞ്ഞു.

ഓരോ തവണ കോളിന് മറുപടി നല്‍കുമ്പോഴും മറുവശത്തുള്ളയാള്‍ നിശബ്ദനായിരിക്കുന്നതാണ് യുവതിക്ക് ആദ്യം സംശയം തോന്നിയത്. അവര്‍ തന്റെ ഭര്‍ത്താവിനോട് കോളുകളെക്കുറിച്ച് പറഞ്ഞെങ്കിലും അയാള്‍ അത് ശ്രദ്ധിച്ചത് പോലുമില്ല. തുടര്‍ന്ന് ഭര്‍ത്താവിനെ സംശയം തോന്നി സ്ത്രീ പതിയെ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് ഉറങ്ങുമ്പോഴോ വീഡിയോ ഗെയിം കളിക്കുമ്പോഴോ അവളോടൊപ്പം ആയിരിക്കുമ്പോഴോ കോളുകള്‍ ഉണ്ടാകുന്നില്ല എന്നതായിരുന്നു പ്രധാന സംശയം. പ്രശ്‌നം പരിശോധിക്കാന്‍ അവര്‍ തീരുമാനിച്ചു.

അവള്‍ ഒരു ദിവസം തന്റെ ഭര്‍ത്താവിനൊപ്പം ഷോപ്പിംഗിന് പോയി, മുഴുവന്‍ സമയവും അവനെ നിരീക്ഷിച്ചു. ദിവസം മുഴുവന്‍ ഭര്‍ത്താവ് ഫോണില്‍ തൊടാത്തതും അതേ സമയം ബ്ലാങ്ക് കോളുകള്‍ നിലച്ചതും യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു. സ്വയം നടത്തിയ നിരീക്ഷണം അവര്‍ പോലീസിനോട് വിശദീകരിച്ചു. അവര്‍ ഭര്‍ത്താവിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ശല്യപ്പെടുത്തുന്ന കോളുകള്‍ ചെയ്യുന്നത് അവന്‍ തന്നെയാണെന്ന് മനസ്സിലായി. ഭാര്യയെ ശല്യം ചെയ്യുന്നതിനായി ഇയാള്‍ സ്വകാര്യ മോഡില്‍ കോളുകള്‍ വിളിക്കാറുണ്ടായിരുന്നു എന്നും കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ശിക്ഷ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഈ വിചിത്രമായ പ്രവൃത്തിയുടെ കാരണം പിന്നീട് അസൂയയാണെന്ന് വെളിപ്പെടുത്തി. തന്റെ ഭാര്യ മറ്റ് പുരുഷന്മാരോട് സംസാരിക്കുന്നതില്‍ പുരുഷന്‍ അതൃപ്തനായിരുന്നു, അതിനാല്‍ ശൂന്യമായ കോളുകള്‍ ഉപയോഗിച്ച് അവളെ ശല്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരിക്കല്‍ ഭാര്യ മറ്റൊരു പുരുഷനുമായി സംസാരിക്കുന്നതായി അയാള്‍ ഫോണില്‍ കണ്ടെത്തി, പക്ഷേ അവര്‍ എന്താണ് സംസാരിച്ചതെന്ന് മനസ്സിലായില്ല. തുടര്‍ന്ന് അത്തരം കോളുകള്‍ ബ്രേക്ക് ചെയ്യാന്‍ വേണ്ടിയാണ് വിചിത്രമായ കോളുകള്‍ പിന്തുടരാന്‍ അവനെ പ്രേരിപ്പിച്ചത്.

ജാപ്പനീസ് നിയമം അനുസരിച്ച് ശല്യപ്പെടുത്തുന്ന കോളുകള്‍ അവയ്ക്ക് കാരണമായേക്കാവുന്ന കാര്യമായ മാനസിക ക്ലേശങ്ങള്‍ കാരണം നിയമവിരുദ്ധമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് നിരോധന ഉത്തരവിനൊപ്പം ഒരു വര്‍ഷം വരെ തടവോ 1 ദശലക്ഷം യെന്‍ പിഴയോ ലഭിക്കാം.