Hollywood

നിയമപോരാട്ടത്തിന് ഒടുവില്‍ അറുതി; നടന്‍ കെവിന്‍ കോസ്റ്റ്‌നറും ഭാര്യ ക്രിസ്റ്റീനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പില്‍

ചരിത്രപമായി മാറിയ ഒരുനിയമ പോരാട്ടത്തിനൊടുവില്‍ ഹോളിവുഡിലെ പ്രമുഖനടനും നിര്‍മ്മാതാവും സംവിധായകനുമായ കെവിന്‍ കോസ്റ്റ്‌നറും ഭാര്യ ക്രിസ്റ്റീന്‍ ബോംഗാര്‍ട്ട്‌നറും തമ്മിലുള്ള വിവാഹമോചന നിയമപോരാട്ടം ഒത്തുതീര്‍പ്പാക്കി.

കുട്ടികളുടെ സംരക്ഷണയ്ക്കായി കെവിന്‍ പ്രതിമാസം 63,000 ഡോളര്‍ നല്‍കണമെന്ന് കോടതി വിധിയെഴുതി. പ്രതിമാസം 248,000 ഡോളര്‍ വേണം എന്നായിരുന്നു ക്രിസ്റ്റീന്റെ ആവശ്യം തള്ളി.

68 കാരനായ നടനും 49 കാരിയായ ഭാര്യയും തമ്മില്‍ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് അവസാനിപ്പിച്ചത്. കെവിന്‍ രണ്ടാമത് വിവാഹം കഴിച്ചയാളാണ് ക്രിസ്റ്റീന്‍. കഴിഞ്ഞ മെയ് യിലാണ് ഇരുവരും വേര്‍പിരിയാന്‍ അപേക്ഷ നല്‍കിയത്. വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നെങ്കിലും കുട്ടികളുടെ സംരക്ഷണകാര്യത്തിലും കുടുംബസ്വത്തിന്റെയും കാര്യത്തില്‍ ഇരുവരും തമ്മിലുള്ള നിയമപോരാട്ടം മാസങ്ങളോളം നീട്ടുകയായിരുന്നു.

ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. ക്രിസ്റ്റിന്‍ മെയ് മാസത്തില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും കുട്ടികളുടെ സംയുക്ത കസ്റ്റഡി ആവശ്യപ്പെടുകയും ചെയ്തു.

കെവിന്‍ സംയുക്ത കസ്റ്റഡിയും ആവശ്യപ്പെട്ടു. സെറ്റില്‍മെന്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതിനകം 400,000 ഡോളറാണ് ക്രിസ്റ്റീന്‍ നിയമപോരാട്ടത്തിനായി നടനില്‍ നിന്നും വാങ്ങിയിട്ടുണ്ട്. ആഗോള ഹിറ്റായി മാറിയ വാട്ടര്‍വേള്‍ഡ് അടക്കമുള്ള സിനിമയിലെ നായകനാണ് കെവിന്‍.