Movie News

തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു; മരണം ഡബ്ബിംഗിനിടെ കുഴഞ്ഞുവീണ്

തമിഴ് ജനപ്രിയ നടനും സംവിധായകനുമായ ജി. മാരിമുത്തു ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചു. സെപ്റ്റംബര്‍ 8 രാവിലെ 8.30 ന് എതിര്‍ നീചല്‍ എന്ന ടെലിവിഷന്‍ ഷോയ്ക്ക് ഡബ്ബ് ചെയ്യുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. രജനികാന്തിന്റെ ജയിലര്‍, റെഡ് സാന്റല്‍ വുഡ് എന്നി ചിത്രങ്ങളിലായിരുന്നു അദ്ദേഹം അവസാനമായി ഉണ്ടായിരുന്നത്.

മാരിമുത്തുവിന്റെ പെട്ടന്നുള്ള മരണത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം. തന്റെ ശക്തമായ അഭിപ്രായങ്ങളുടെ പേരില്‍ മാരിമുത്ത സോഷില്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിരുന്നു. സ്റ്റുഡിയോയില്‍ കുഴഞ്ഞു വീണതിന് പിന്നാലെ ചെന്നൈ വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൈന്നൈയിലെ വസതിയില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് മൃതദേഹം ജന്മനാടായ തേനിയിലേയ്ക്ക് കൊണ്ടുപോകും.

ഒരു സംവിധായകനാകുക എന്ന സ്വപ്‌നത്തില്‍ തേനിയിലെ വീട്ടില്‍ നിന്ന് ഒളിച്ചോടിയതായി മാരിമുത്തു മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. 2008-ല്‍ കണ്ണും കണ്ണും എന്ന ചിത്രത്തിന്റെ സംവിധായകനായി അരങ്ങേറ്റും കുറിക്കുകയായിരുന്നു. സംവിധായകന്‍ എന്നതിന് പുറമെ അദ്ദേഹം തമിഴ് സിനിമയില്‍ നിരവധി കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വാലി, ജീവ, പരിയേറും പെരുമാള്‍, ജയിലര്‍ എന്നിവ അദ്ദേഹത്തിന്റെ അവിസ്മരണീയമായ പ്രകടനങ്ങളില്‍ ചിലതാണ്.