Crime

അജാക്‌സ്- മക്കാബി ഹൈഫ മത്സരം; ഇസ്രായേല്‍ പാലസ്തീന്‍ ആരാധകരുടെ ഏറ്റുമുട്ടലായി

ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ യൂറോപ്പാ ലീഗ് മ്ത്സരത്തിന് മുന്നോടിയായി ഇസ്രായേലി ആരാധകരും പലസ്തീന്‍ ആരാധകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അനേകര്‍ക്ക് പരിക്കേറ്റു. ഡച്ചു ക്ലബ്ബായ അജാക്‌സും ഇസ്രായേല്‍ ക്ലബ്ബായി മക്കാബി ഹൈഫ ടെല്‍ അവീവും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരത്തിന് മുന്നോടിയായാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലി ആരാധകരെ പലസ്തീന്‍ അനുകൂല അനുയായികള്‍ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. ഒരു പ്രാദേശിക പബ്ബില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വസ്തുക്കള്‍ എറിഞ്ഞതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് മക്കാബി ആരാധകര്‍ പറഞ്ഞു. അപ്പോള്‍ ഇസ്രായേല്‍ സ്വയം പ്രതിരോധത്തില്‍ പ്രതികരിച്ചതാണ് അടിപിടിയില്‍ എത്തിയത്.

യൂറോപ്പ ലീഗില്‍ അജാക്‌സും മക്കാബി ടെല്‍ അവീവും ഏറ്റുമുട്ടാനിരിക്കെ, ഇസ്രായേലില്‍ നിന്നുള്ള ആരാധകര്‍ ബുധനാഴ്ച ഡച്ച് നഗരത്തിലെത്തിയിരുന്നു. എന്നിരുന്നാലും, തലസ്ഥാനത്ത് താമസിക്കുന്ന ഫലസ്തീന്‍ അനുകൂല പിന്തുണക്കാരില്‍ നിന്ന് ആക്രമണം ഉണ്ടാകുകയായിരുന്നെന്ന് ഇസ്രായേല്‍ ആരാധകര്‍ പറയുന്നു. ഒരു മക്കാബി ആരാധകനെ ആംസ്റ്റര്‍ഡാം കനാലിലേക്ക് തള്ളിയിടുന്നതും ‘പലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന് പറയാന്‍ നിര്‍ബന്ധിതനാകുന്നതും ഒരു ക്ലിപ്പില്‍ കാണാനാകും.

മണിക്കൂറുകള്‍ നീണ്ട കലാപത്തിനിടെ, മധ്യ ആംസ്റ്റര്‍ഡാമിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് ഒരു കൂട്ടം ഇസ്രായേലികള്‍ പലസ്തീന്‍ പതാക താഴെയിറക്കി. ”റോക്കിന്‍ സ്ട്രീറ്റില്‍ അജ്ഞാതരായ വ്യക്തികള്‍ ഒരു പാലസ്തീനിയന്‍ പതാക വീടിന്റെ മുന്‍വശത്ത് നിന്ന് വലിച്ചെറിഞ്ഞു. മാക്സ് യൂവെ സ്‌ക്വയറില്‍, ഒരു കൂട്ടം ടാക്‌സി ഡ്രൈവര്‍മാരും തൊട്ടടുത്ത കാസിനോയില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു കൂട്ടം സന്ദര്‍ശകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തടഞ്ഞതായി പോലീസ് പ്രസ്താവനയില്‍ പറയുന്നു.

നിരവധി ഇസ്രായേലി ആരാധകര്‍ക്ക് നിസാര പരിക്കേറ്റെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരാധകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മക്കാബി ടെല്‍ അവീവ് ആരാധകരെ മുന്‍ഗണനയില്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നതിന് റെസ്‌ക്യൂ വിമാനങ്ങള്‍ക്ക് ഉത്തരവിട്ടു. തീരുമാനം എടുക്കുന്നതിന് മുമ്പ് വെള്ളിയാഴ്ച രാവിലെ നെതന്യാഹു ആംസ്റ്റര്‍ഡാമിലെ ഇസ്രായേല്‍ എംബസിയുമായി സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഈ വര്‍ഷമാദ്യം നേഷന്‍സ് ലീഗില്‍ ഇസ്രായേല്‍ സ്‌കോട്ട്‌ലന്‍ഡുമായി കളിക്കാനിരിക്കെ സമാനമായ സംഭവം നടന്നിരുന്നു. ആരാധകരുടെ പിരിമുറുക്കം കാരണം, അക്രമം ഒഴിവാക്കാന്‍ അടച്ച വാതിലുകള്‍ക്ക് പിന്നില്‍ മത്സരങ്ങള്‍ കളിച്ചു.