Myth and Reality

ഓടിപ്പോകൂ, ആപത്ത് ദിവ്യദൃഷ്ടിയില്‍ കണ്ടു, ദലൈലാമ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു, പിന്നാലെ ചൈനീസ് ആക്രമണം

വളരെ നിഗൂഡമായ ജനതതിയാണ് ടിബറ്റന്‍സമൂഹം. അവരുടെ ആത്മീയാചാര്യനായ ദലൈലാമ പ്രവാസ ജീവിതത്തില്‍ അവരെ നയിക്കുന്നു. 1959-ല്‍ ടിബറ്റന്‍ കലാപത്തെ തുടര്‍ന്ന് പതിനാലാമത്തെ ദലൈലാമ ടിബറ്റില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ അഭയം തേടുമ്പോള്‍ വെറും 23 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്ത്യയിലേക്ക് ഒളിച്ചോടുന്നതിന് മുമ്പ് ചൈനയുമായി ചര്‍ച്ച നടത്തണോ അതോ പലായനം ചെയ്യണോ എന്ന് ആശയക്കുഴപ്പത്തിലായപ്പോള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് നിഗൂഡമായ അശരീരിയായ ഒരു അരുളപ്പാടാണ്.

സ്വപ്‌നദര്‍ശനത്തിലൂടെ നല്‍കിയ നിര്‍ദേശം അനുസരിച്ചായിരുന്നു അദ്ദേഹം പലായനം ചെയ്തത്. ചൈനീസ് പട്ടാളക്കാര്‍ ലാമയെ വളഞ്ഞപ്പോള്‍ കുടുംബാംഗങ്ങളോടും തന്റെ മന്ത്രിമാരോടും ഒപ്പം ഹിമാലയത്തിലൂടെ നടന്ന് ലാമ ധീരമായ ഒരു രക്ഷപ്പെടല്‍ നടത്തി. 1959 മാര്‍ച്ച് 31-ന് അവര്‍ ഇന്ത്യയിലെത്തി, താമസിയാതെ, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാഷ്ട്രീയ അഭയം നല്‍കി.

1959 മാര്‍ച്ച് 10 നായിരുന്നു ചൈനീസ് സൈന്യം ലാമയെ വളഞ്ഞത്. അന്നേ ദിവസം ചൈനീസ് സൈനിക ഓഫീസര്‍ ഷാങ് ജിങ്വു ദലൈലാമയെ ഒരു നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. അംഗരക്ഷകരില്ലാതെ ചൈനീസ് സൈനിക ആസ്ഥാനത്തേക്ക് വരാനായിരുന്നു നിര്‍ദേശം. അതില്‍ ദുരൂഹവും ദുഷ്ടവുമായ ഗൂഢാലോചന യുടെ ഗന്ധം ഉണ്ടായിരുന്നു. ക്ഷണം സ്വീകരിക്കരുതെന്ന് ടിബറ്റുകാര്‍ ആവശ്യപ്പെട്ടു. അതേസമയം, ദലൈലാമയ്ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ ടിബറ്റന്‍ സ്റ്റേറ്റിലെ വെളിച്ചപ്പാടുമായി അദ്ദേഹം കൂടിയാലോചിച്ചു. ദലൈലാമകളെ സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഡോര്‍ജെ ഡ്രാക്ഡന്‍ എന്നറിയപ്പെടുന്ന പെഹാര്‍ ദേവനുമായി ബന്ധപ്പെടാന്‍ കഴിയുന്ന ഒരു മാധ്യമമായിട്ടാണ് ടിബറ്റുകാര്‍ വെളിച്ചപ്പാടിനെ കരുതുന്നത്.

ധ്യാനത്തിലുള്ള ഒരു മയക്കത്തിലേക്ക് വീഴുകയും ദലൈലാമയോട് ഏറ്റവും നല്ല നടപടിയെക്കുറിച്ച് പറയുകയും ചെയ്യുന്നു. ആദ്യമായി, വെളിച്ചപ്പാട് അദ്ദേഹത്തോട് ചൈനീസ് അധികാരികളുമായി ചര്‍ച്ച നടത്താന്‍ ആദ്യം പറഞ്ഞു. പക്ഷേ ദലൈലാമയ്ക്ക് സംശയമായിരുന്നു. രണ്ടാം തവണ ചോദിച്ചപ്പോഴും വെളിച്ചപ്പാട് ഇതേ കാര്യം പറഞ്ഞു. മൂന്നാം തവണ, അതേ രാത്രിയില്‍ തന്നെ ഓടിപ്പോകാന്‍ വെളിച്ചപ്പാട് അദ്ദേഹത്തോട് പറഞ്ഞു. ദലൈലാമ പോയ ഉടന്‍ തന്നെ ചൈനക്കാര്‍ ദലൈലാമ താമസിച്ചിരുന്ന നോര്‍ബുലിംഗ കൊട്ടാരം ആക്രമിച്ചു. എന്തുചെയ്യണമെന്നും എവിടേക്ക് പോകണമെന്നും വെളിച്ചപ്പാട് കൃത്യമായി അദ്ദേഹത്തോട് പറഞ്ഞിരുന്നു.

ദലൈലാമയോട് ഇന്ത്യന്‍ അതിര്‍ത്തിയിലെ അവസാന ടിബറ്റന്‍ ഗ്രാമത്തില്‍ എത്താന്‍ അദ്ദേഹം പറഞ്ഞു, വിശദമായ ഒരു റൂട്ട് മാപ്പ് തയ്യാറാക്കി. തുടര്‍ന്ന് അദ്ദേഹം ചൈനീസ് സൈനിക യൂണിഫോം ധരിച്ച് നോര്‍ബുലിംഗ കൊട്ടാരത്തിന് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ നടന്നു, ആരും തിരിച്ചറിയാതെ. ഹിമാലയത്തിലൂടെ കഠിനമായ ഒരു യാത്ര ആരംഭിച്ചു. രാത്രിയില്‍ അദ്ദേഹം സഞ്ചരിച്ച് ഖംബ ഗോത്രത്തിലെ ആശ്രമങ്ങളില്‍ തങ്ങി. മാര്‍ച്ച് 26 ന് ദലൈലാമ നെഹ്റുവിന് ഒരു കത്ത് എഴുതി. 1959 മാര്‍ച്ച് 31 ന് അദ്ദേഹം ഇന്ത്യയില്‍ പ്രവേശിച്ചു, ആഴ്ചകള്‍ക്ക് ശേഷം, ധര്‍മ്മശാലയില്‍ പ്രവാസത്തില്‍ ടിബറ്റന്‍ സര്‍ക്കാര്‍ സ്ഥാപിച്ചു.

ടിബറ്റിന്റെ മേലുള്ള പരമാധികാരം ചൈന അവകാശപ്പെടുന്നു. തങ്ങളുടെ ബന്ധങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നിരുന്നാലും, ടിബറ്റിന് ഒരു പ്രത്യേക ചരിത്രവും സംസ്‌കാരവുമുണ്ടെന്ന് അവര്‍ വാദിക്കുന്നു. ക്വിങ് രാജവംശം അവസാനിച്ചതിനുശേഷം, 13-ാമത് ദലൈലാമ 1913-ല്‍ ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നിരുന്നാലും, ചൈനീസ് സര്‍ക്കാര്‍ സന്തുഷ്ടരായിരുന്നില്ല, 1950-ല്‍ ടിബറ്റ് ആക്രമിക്കുകയും നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അടുത്ത വര്‍ഷം, ചൈനയും ടിബറ്റും ഒരു കരാറിലെത്തി, അതനുസരിച്ച് സ്വയംഭരണാവകാശം നിലനിര്‍ത്തിക്കൊണ്ട് ചൈന ചൈനീസ് അധികാരത്തിന് കീഴില്‍ തിരിച്ചെത്തും. പക്ഷേ ചൈന അത് അംഗീകരിച്ചില്ല.