Featured Good News

23-ാം വയസ്സില്‍ ബാങ്കിലെ ജോലി ഉപേക്ഷിച്ചു മലകയറാന്‍ പോയി; ഇപ്പോള്‍ 10 കോടിയുടെ ട്രെക്കിംഗ് കമ്പനിയുടമ

മിക്ക ഇന്ത്യക്കാര്‍ക്കും, നല്ല ശമ്പളമുള്ള ഒരു സുരക്ഷിത കോര്‍പ്പറേറ്റ് ജോലിയാണ് ആത്യന്തിക സ്വപ്നം. എന്നാല്‍ 23-ാം വയസ്സില്‍ ഏറ്റവും ആകര്‍ഷകമായ ബാങ്കിലെ ജോലി ഉപേക്ഷിച്ച് ‘അഡ്വാന്‍ത്രില്‍’ എന്ന ട്രെക്കിംഗ് കമ്പനി നിര്‍മ്മിച്ചയാളണ് വിജയ് പ്രതാപ് സിംഗ്.

ആഗോള ട്രെക്കിംഗ് ഭൂപടത്തില്‍ ഇന്ത്യയെ സ്ഥാനം ഉറപ്പിച്ച ‘അഡ്വാന്‍ത്രില്‍’ എന്ന സാഹസിക യാത്രാ കമ്പനി ഇപ്പോള്‍ പത്തുകോടിയുടെ ടേണ്‍ ഓവറുമായി നില്‍ക്കുകയാണ്. യുപിയിലെ ഒരു ചെറിയ ഗ്രാമമായ ബുലന്ദ്ഷഹറില്‍ ജനിച്ച വിജയ്യുടെ പ്രാഥമിക വിദ്യാഭ്യാസം ഒരു ഹിന്ദി മീഡിയം സ്‌കൂളിലായിരുന്നു. പക്ഷേ 2005 ല്‍ ഡെറാഡൂണിലേക്ക് മാറി.

2012ല്‍ ദേവ്ഭൂമി ഉത്തരാഖണ്ഡ് സര്‍വകലാശാലയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (ഐടി) ബിരുദം നേടി ഹൈദരാബാദിലെ എച്ച്‌സിഎല്ലില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ദക്ഷിണേന്ത്യന്‍ നഗരത്തിലെ ജീവിതവുമായി പൊരുത്തപ്പെടുന്നത് ബുദ്ധിമുട്ടായിരുന്നു. ‘ഭക്ഷണവും ഭാഷയുമായിരുന്നു പ്രധാന പ്രശ്‌നം. പ്രകൃതി ആയിരുന്നു ആശ്വാസം. വാരാന്ത്യങ്ങള്‍ അദ്ദേഹത്തിന് കാട്ടിലേക്കുള്ള യാത്രകള്‍ ആരംഭിച്ചു.
‘അക്കാലത്ത് വന്യജീവി ഫോട്ടോഗ്രാഫിയിലും താല്‍പ്പര്യമുണ്ടായിരുന്നു.

പ്രൊഫഷണലായി വളരാന്‍ ആഗ്രഹിച്ച വിജയ്, മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസായി ചണ്ഡീഗഢ് സര്‍വകലാശാലയില്‍ നിന്ന് അന്താരാഷ്ട്ര ബിസിനസില്‍ ബിരുദാനന്തര ബിരുദം നേടി. അവസാന വര്‍ഷത്തില്‍, പൂനെയിലെ കൊട്ടക് മഹീന്ദ്ര ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെ ബിസിനസുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ഒരു പഠനം നടത്തി.

സംരംഭകരോടുള്ള സംഭാഷണങ്ങളിലൂടെ, ബിസിനസ്സ് തന്ത്രങ്ങള്‍, വെല്ലുവിളികള്‍, മാനേജ്മെന്റ് എന്നിവയെക്കുറിച്ച് പഠിച്ചു. ഇതിനകം അഡ്വെന്‍ത്രില്ലിനായുള്ള ആശയം രൂപപ്പെട്ടിരുന്നു. ജോലി ഉപേക്ഷിക്കുമ്പോഴേക്കും പുതിയ ബിസിനസ് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ബാങ്കിലെ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അയാളുടെ ഹൃദയം മലനിരകളില്‍ തന്നെ തുടര്‍ന്നു.

വിജയ് തന്റെ ഐടി സുഹൃത്തുക്കളുടെ സഹായത്തോടെ, അഡ്വെന്‍ത്രില്ലിനായി ഒരു വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും സൃഷ്ടിച്ചു. ട്രക്കിംഗിന്റെ സാങ്കേതികതകള്‍ മനസ്സിലാക്കുന്നത് നിര്‍ണായകമായിരുന്നു. നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗില്‍ അദ്ദേഹം ഒരു മൗണ്ടനീയറിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി. കാലക്രമേണ, മുന്‍ ആര്‍മി മെന്റര്‍മാര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച ട്രെക്കിംഗ് വിദഗ്ദരുടെ ഒരു ശൃംഖല അദ്ദേഹം കെട്ടിപ്പടുത്തു.

5,000 മീറ്ററിന് മുകളിലുള്ള പര്യവേഷണങ്ങള്‍ക്ക് ആവശ്യമായതിനാല്‍, വിജയ് തന്റെ കമ്പനി ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിലും ഇന്ത്യന്‍ പര്‍വതാരോഹണ ഫൗണ്ടേഷനിലും രജിസ്റ്റര്‍ ചെയ്തു. ട്രെക്കിംഗിന്റെ ശാരീരിക ആവശ്യങ്ങള്‍ക്കായി തയ്യാറെടുക്കുന്നതിന് ട്രെക്കിംഗിന് മുമ്പ് വീട്ടില്‍ 20 ദിവസത്തെ ഫിറ്റ്നസ് ദിനചര്യ പിന്തുടരണമെന്നാണ് ട്രെക്കിംഗ് നടത്തുന്നവരോട് അദ്ദേഹത്തിന് നിര്‍ദ്ദേശിക്കാനുള്ളത്.