Oddly News

കുളിമുറിയില്‍ രക്തക്കറ കണ്ടെത്തി…; വിദ്യാര്‍ത്ഥികളുടെ വസ്ത്രമഴിച്ച് മാസമുറ പരിശോധിച്ചു

അഞ്ചാം ക്ലാസിനും പത്താം ക്ലാസിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ കുളിമുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ വസ്ത്രമഴിച്ചു മാസമുറ പരിശോധന നടത്തി സ്‌കൂള്‍ വിവാദത്തില്‍. മഹാരാഷ്ട്രയില്‍ നടന്ന സംഭവത്തില്‍ താനെയിലെ ഷഹാപൂര്‍ ജില്ലയിലെ ആര്‍എസ് ദമാനി സ്‌കൂളില്‍ മാതാപിതാക്കള്‍ രോഷം പ്രകടിപ്പിച്ച് പ്രതിഷേധവുമായി എത്തി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍, രണ്ട് ട്രസ്റ്റിമാര്‍, നാല് അധ്യാപകര്‍, ഒരു ശുചിത്വ തൊഴിലാളി എന്നിവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സസ്പെന്‍ ഡ് ചെയ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഒരു ശുചിത്വ തൊഴിലാളിയെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സ്‌കൂളിലെ കുളിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ടതി നെത്തുടര്‍ന്ന്, അഞ്ചാം ക്ലാസിനും പത്താം ക്ലാസിനും ഇടയിലുള്ള പെണ്‍കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണത്തിനായി കുളിമുറിയിലേക്ക് വിളിപ്പിക്കുക യായി രുന്നു.

വിദ്യാര്‍ത്ഥികളോട് ആര്‍ത്തവത്തെക്കുറിച്ച് ചോദിച്ചതായും പറയുന്നു. ചില വിദ്യാര്‍ ത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കുകയും ചെയ്തതായി മാതാപിതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടികള്‍ ഞെട്ടലിലാണ്, സംഭവത്തെക്കുറിച്ച് അവര്‍ കുടുംബാം ഗങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ മാതാപിതാക്കള്‍ പിറ്റേ ന്ന് സ്‌കൂളില്‍ എത്തി പ്രതിഷേധിച്ചു.

ആര്‍ത്തവത്തിന്റെ സ്വാഭാവിക പ്രക്രിയയെക്കുറിച്ച് പെണ്‍കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുന്നതിനുപകരം, പ്രിന്‍സിപ്പല്‍ അവരുടെ മേല്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തി. ഇത് ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമായ പ്രവൃത്തിയാണെന്നാണ് മാതാപിതാക്കളുടെ പ്രതികരണം.