Good News

പല തവണ തടവു ചാടാന്‍ ശ്രമിച്ചു ; ചാപ്പോയെ മൃഗശാല അധികൃതര്‍കാട്ടിലേക്ക് തിരിച്ചയച്ചു

പല തവണ തടവുചാടാന്‍ ശ്രമിച്ചതിന് പിന്നാലെ മൃഗത്തെ മൃഗശാല അധികൃതര്‍ കാട്ടിലേക്ക് തിരിച്ചയച്ചു. ജര്‍മ്മനിയിലെ ന്യൂറംബര്‍ഗ് മൃഗശാലയില്‍ അവരുടെ പട്ടികയിലെ അപൂര്‍വ്വ ഇനമായ ചാപ്പോ എന്ന പേരിലുള്ള കാര്‍പ്പാത്യന്‍ ലിങ്ക്സിനെയാണ് ന്യൂറംബര്‍ഗ് മൃഗശാല മോചിപ്പിച്ചത്.

മൃഗശാലയിലാണ് വളര്‍ന്നതെങ്കിലും സ്വതന്ത്രനായി സഞ്ചരിക്കാനുള്ള അവന്റെ ആഗ്രഹത്തെ മാനിക്കുകയും ജര്‍മ്മനിയിലെ തന്നെ കാട്ടിലേക്ക് വിടുകയുമായിരുന്നു. പൂച്ച ഇനങ്ങളില്‍ എയുസിഎന്‍ റെഡ് ലിസ്റ്റില്‍ വംശനാശഭീഷണി നേരിടുന്നതായി ലിസ്റ്റുചെയ്തിരിക്കുന്ന യുറേഷ്യന്‍ ലിങ്ക്സിന്റെ ഒരു ഉപജാതിയാണ് കാര്‍പാത്തിയന്‍ ലിങ്ക്സ്. ഇവയും വംശനാശം നേരിടുന്ന ഇനങ്ങളില്‍പ്പെടുന്ന ജീവിയാണ്.

ഒരു വയസ്സുകാനായ ചാപ്പോയെ ആദ്യം ഹാര്‍സ് പര്‍വതനിരകളിലെ പ്രജനന കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ മൃഗശാലയില്‍ വളര്‍ന്നിട്ടും അവന്‍ പല തവണ ചുറ്റുമതിലിനു മുകളിലൂടെ ചാടിയിരുന്നു. രണ്ടാഴ്ച മുമ്പും അവന്‍ തന്റെ പെട്ടിയില്‍ നിന്ന് പുറത്തുകടന്നു കാട്ടിലേക്ക് അപ്രത്യക്ഷനായെങ്കിലും ജിപിഎസ് കോളര്‍ തിരികെ പിടിക്കാന്‍ കാരണമായി.

പൂച്ച ഇനത്തില്‍ പെടുന്ന കാര്‍പ്പാത്യന്‍ ലിങ്ക്സ് മാംസഭുക്കുകളാണ്. മുയലുകള്‍, മാനുകള്‍, കുറുക്കന്മാര്‍ എന്നിവയെ വേട്ടയാടുന്ന ലിങ്ക്സ് പക്ഷേ കന്നുകാലികള്‍ പോലെയുള്ള വലിയ മൃഗങ്ങളെ വേട്ടയാടാറില്ല. വംശനാശം നേരിടുന്ന ഈ ഇനത്തിന്റെ മറ്റൊരു ഉപജാതി, ഐബീരിയന്‍ ലിങ്ക്സ്, പോര്‍ച്ചുഗലിലും സ്പെയിനിലും ഉടനീളം 2 പതിറ്റാണ്ടുകളായി തീവ്രമായ സംരക്ഷണ വിഭാഗമാണ്.

ജര്‍മ്മനിയില്‍, പ്രധാനമായും ഹാര്‍സ് പര്‍വതനിരകളിലും ബവേറിയ, റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റ് എന്നിവിടങ്ങളിലും 190 ലിങ്കുകള്‍ മാത്രമേ വിഹരിക്കുന്നുള്ളൂ. യൂറോപ്പിലെ മൂന്നാമത്തെ വലിയ കര വേട്ടക്കാരനാണെങ്കിലും, ലിങ്ക്സ് വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ, മാത്രമല്ല കന്നുകാലികള്‍ക്ക് ഒരു ഭീഷണിയുമില്ല.