Sports

ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീര്‍ ആദ്യ ചോയ്സ് ആയിരുന്നില്ല; പകരം ഈ താരത്തെയാണ് BCCI ഉദ്ദേശിച്ചിരുന്നത്


ഓസ്ട്രേലിയയില്‍ ഏറ്റ തിരിച്ചടി ടീം ഇന്ത്യയെ നീറ്റി പുകയ്ക്കുകയാണ്. ആദ്യ മത്സരം ജയിച്ച ശേഷം തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ പരാജയമറിഞ്ഞത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും മുന്‍ നായകന്‍ വിരാട്കോഹ്ലിയും സമ്പൂര്‍ണ്ണ പരാജയമായതും മൂലം വിമര്‍ശന ശരത്തില്‍ കിടന്ന് പിടയുകയാണ് ഇന്ത്യ. തോല്‍വി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കൂടിയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ വിജയങ്ങളും കിരീടങ്ങളും ആസ്വദിച്ചിരുന്ന ഗംഭീര്‍ ഇപ്പോള്‍ ആഴിയിലേക്ക് വീണത് പോലെയാണ്. വരുന്ന ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതല്ലെങ്കില്‍ ഗംഭീറിന് മിക്കവാറും ഇന്ത്യന്‍ ടീമിന്റെ പടിയിറങ്ങേണ്ടി വന്നാല്‍ ഒട്ടും അതിശയിക്കാനില്ല.

അദ്ദേഹം ഒരിക്കലും ബിസിസിഐയുടെ ആദ്യ ചോയ്‌സ് ആയിരുന്നില്ലെന്ന് പരസ്യമായി വ്യക്തമാക്കി ബിസിസിഐ ഉദ്യോഗസ്ഥന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വിവിഎസ് ലക്ഷ്മണ്‍ ആയിരുന്നു ആദ്യ ചോയ്സ്.
അദ്ദേഹത്തെ കൂടാതെ അറിയപ്പെടുന്ന ചില വിദേശ താരങ്ങളും മുമ്പോട്ട് വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിനെ മൂന്ന് ഫോര്‍മാറ്റുകളിലും പരിശീലിപ്പിക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം ഒരു വിട്ടുവീഴ്ച എന്ന നിലയിലാണ് ഗംഭീറിന് ചുമതല വന്നതെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ സ്വന്തം തട്ടകത്തില്‍ 0-3ന് തോറ്റതിന് ശേഷം ഗംഭീറിന് ഇതിനകം തന്നെ ചില കടുത്ത ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും തോറ്റാല്‍, ഡല്‍ഹിയിലെ ഓള്‍ഡ് രജീന്ദര്‍ നഗറില്‍ നിന്നുള്ള മുന്‍ ഓപ്പണര്‍ക്ക് എല്ലാം ചിലപ്പോള്‍ നഷ്ടമായെന്ന് വരം. ഗംഭീറിന് ടി20 ടീമിന്റെ ചുമതല മാത്രമേ നല്‍കാവൂ എന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ഉയരുന്ന ഒരു പ്രധാനചോദ്യം, ഔട്ട്-സ്റ്റംപ് ചാനലില്‍ വിരാട് കോഹ്ലിയുടെ ഒരിക്കലും അവസാനിക്കാത്ത പുറത്താക്കലുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിഹാരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞോ എന്നതാണ്. ഇല്ല എന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ”ഗൗതം കളിച്ചിരുന്ന കാലത്ത് ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും കളിക്കുമ്പോള്‍, പന്ത് സ്ലിപ്പിലേക്കും ഗള്ളിയിലേക്കും വലിച്ചെറിയുമായിരുന്നു.

അതിനാല്‍, കോഹ്ലിയുടെ പ്രശ്‌നം എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഒരു കളിക്കാരനെന്ന നിലയിലും കമന്റേറ്ററായും അദ്ദേഹം മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍ കോഹ്ലിക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്നാണ് വിമര്‍ശകര്‍ കരുതുന്നത്. ”എന്താണ് തെറ്റെന്ന് അയാള്‍ക്ക് അറിയാമെങ്കില്‍, അവന്‍ അവനോട് പറയണം,” 90-ലധികം ടെസ്റ്റുകളുടെ പരിചയമുള്ള ഒരു മുന്‍ ഇന്ത്യന്‍ ഇതിഹാസം പറഞ്ഞു.