Celebrity

ഒരു സിനിമയ്ക്ക് 1 കോടി ഈടാക്കിയ ആദ്യ ഇന്ത്യന്‍നടി; സൂപ്പര്‍സ്റ്റാറുകളേക്കാളും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം

സിനിമ മേഖലയില്‍ എപ്പോഴും നായകന്മാര്‍ക്കായിരിയ്ക്കും മുന്‍തൂക്കം ഉണ്ടായിട്ടുള്ളത്. പ്രതിഫലത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണുള്ളത്. കോടിക്കണക്കിന് തുക പ്രതിഫലമായി ഈടാക്കുന്ന നടന്മാര്‍ ഇന്ന് ഉണ്ട്. എന്നാല്‍ 80-90 കാലഘട്ടത്തില്‍ പോലും തനിക്ക് അര്‍ഹതപ്പെട്ട തുക ചോദിച്ച് വാങ്ങിയിട്ടുള്ള ഒരു നടി ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലും അവള്‍ നായകനേക്കാള്‍ കൂടുതല്‍ പണം ഈടാക്കിയിരുന്നു. അമിതാഭ് ബച്ചനൊപ്പം പോലും അഭിനയിക്കാന്‍ വിസമ്മതിക്കുന്ന തരത്തിലായിരുന്നു ആ നടിയുടെ താരപരിവേഷം.

ഇന്ത്യന്‍ സിനിമയിലെ ‘ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍’ എന്നറിയപ്പെടുന്ന ഈ നടി തന്റെ നാലാം വയസ്സില്‍ തമിഴ് സിനിമയായ കണ്ഠന്‍ കരുണൈ (1967) എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. നായികയായുള്ള ആദ്യ വേഷം 1976-ല്‍ 13-ാം വയസ്സിലായിരുന്നു. പിന്നീട് അവര്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ മുന്‍നിര വനിതാ താരമായി മാറുകയായിരുന്നു. പറഞ്ഞു വരുന്നത് ലോകം കണ്ട മികച്ച നടിമാരില്‍ ഒരാളായ ശ്രീദേവിയെ കുറിച്ചാണ്. നിര്‍മ്മാതാവും സംവിധായകനുമായ ശശി കപൂര്‍ അമിതാഭ് ബച്ചന്‍ നായകനാകുന്ന അജൂബയില്‍ ശ്രീദേവിക്ക് ആദ്യം വേഷം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താന്‍ പ്രതീക്ഷിച്ച അത്ര നല്ല കഥാപാത്രമല്ലാത്തതിനാല്‍ ശ്രീദേവി ആ വേഷം നിരസിയ്ക്കുകയായിരുന്നു. അമിതാഭിന്റെ വേഷത്തിന് തുല്യമായതോ വലുതോ ആയ പ്രാധാന്യവും സ്‌ക്രീന്‍ സമയവും ഇല്ലെങ്കില്‍ ശ്രീദേവി അഭിനയിക്കാന്‍ വിസമ്മതിയ്ക്കുമായിരുന്നു. ഒടുവില്‍, ഡിംപിള്‍ കപാഡിയയാണ് ആ വേഷം ചെയ്തത്.

80കളിലും 90 കളിലും, ഒരു സിനിമയ്ക്ക് ഒരു കോടി രൂപ ഈടാക്കുന്ന ആദ്യ നടിയായി ശ്രീദേവി മാറി. അക്കാലത്ത് പുരുഷ അഭിനേതാക്കള്‍ മാത്രമായിരുന്നു ഇത്രയും ഉയര്‍ന്ന പ്രതിഫലം വാങ്ങിയിരുന്നത്. ശ്രീദേവിയുടെ കരിയര്‍ കൈകാര്യം ചെയ്തിരുന്നത് അവരുടെ അമ്മ ആയിരുന്നു. മിസ്റ്റര്‍ ഇന്ത്യയുടെ നിര്‍മ്മാണ വേളയില്‍ ആദ്യം 10 ലക്ഷം രൂപ ശ്രീദേവി ആവശ്യപ്പെട്ടെങ്കിലും നിര്‍മ്മാതാവ് ബോണി കപൂര്‍ 11 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ബോണി കപൂര്‍ പങ്കുവെച്ചിരുന്നു.

”സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായിരുന്നു ശ്രീ. അവള്‍ ഏകദേശം 88.5 ലക്ഷം രൂപയ്ക്ക് ഒരു സിനിമ ചെയ്തുവെന്ന് എനിക്കറിയാമായിരുന്നു. ഒരുപക്ഷേ ഇത് അവളുടെ അമ്മയുടെ ചര്‍ച്ചാ രീതിയായിരിക്കാം. ഞാന്‍ അവരുടെ കണക്ക് കേട്ടു, ഞാന്‍ പറഞ്ഞു, ‘ഇല്ല, ഞാന്‍ 11 ലക്ഷം രൂപ തരാം.” – അവര്‍ ചോദിച്ചതിലും കൂടുതല്‍ വാഗ്ദാനം ചെയ്യുന്ന ബോംബെയില്‍ നിന്നുള്ള ഒരു ഭ്രാന്തന്‍ പ്രൊഡ്യൂസറാണെന്ന് അവര്‍ കരുതി. അങ്ങനെയാണ് ഞാന്‍ അവളുടെ അമ്മയുമായി അടുത്തത്.’- ബോണി കപൂര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *