Oddly News

350 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്ത പ്രേതം ; പുരാവസ്തു ഗവേഷകര്‍ ശവകുടീരം കണ്ടെത്തി

യഥാര്‍ത്ഥ ജീവിതത്തിലെ പ്രേതത്തെ കുടിയിരുത്തിയ ശവകുടീരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. രണ്ട് വര്‍ഷം മുമ്പ് പോളണ്ടിലെ പീനിലെ ഒരു മധ്യകാല ശ്മശാനത്തില്‍ നിന്ന് കണ്ടെത്തിയ ‘വാമ്പയര്‍’ സോസിയ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കല്ലറയാണ് കണ്ടെത്തിയത്. മൃതദേഹത്തിന് കുറുകെ വെച്ചിരിക്കുന്ന അരിവാളാണ് ഈ വിശ്വാസത്തിന്റെ കാതലായത്.

ഉയര്‍ന്ന സാമൂഹിക പദവിയുള്ള കുടുംബത്തില്‍ നിന്നുള്ളവളാണെന്ന് കാണിക്കുന്ന തൊപ്പിയും ഉണ്ടായിരുന്നു. വലിയ സാമ്പത്തികശേഷിയുള്ള വീട്ടിലേത് ആയിരുന്നെങ്കിലും അവള്‍ തിന്മയാണെന്ന് ആരോപിക്കപ്പെട്ടു. അതിനാല്‍ അവളുടെ അസ്ഥികൂടം കഴുത്തില്‍ ഒരു അരിവാളും അവളുടെ കാല്‍വിരലില്‍ ഒരു ഭീമാകാരമായ പൂട്ടും ഉണ്ടായിരുന്നു.

”എന്തോ കാരണത്താല്‍ സ്ത്രീയെ കുഴിച്ചിടുന്നവര്‍ ശവക്കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഒരുപക്ഷേ അവള്‍ ഒരു വാമ്പയര്‍ ആണെന്ന് അവര്‍ ഭയപ്പെട്ടിരിക്കാം.” സോസിയയെക്കുറിച്ച് അടുത്തിടെ ഗവേഷണം നടത്തിയ പ്രൊഫസര്‍ ഡാരിയസ് പോളിന്‍സ്‌കി പറഞ്ഞു. അവളുടെ ശവക്കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാല്‍ വാമ്പയര്‍ ശിരഛേദം ചെയ്യപ്പെടാന്‍ അരിവാള്‍ ഉറപ്പാക്കുമെന്ന് അവര്‍ വിശ്വസിച്ചു. ”അരിവാള്‍ പരന്നതല്ല, മറിച്ച് കഴുത്തില്‍ വച്ചിരിക്കുന്നു. മരിച്ചയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ മിക്കവാറും തല ഛേദിക്കപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുമായിരുന്നു,” പോളിന്‍സ്‌കി പറഞ്ഞു.

സോസിയയുടെ തലയോട്ടിയുടെ ഡിജിറ്റല്‍ സ്‌കാന്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ വിദഗ്ധന്‍ എടുത്ത് 3ഉ പ്രിന്റര്‍ ഉപയോഗിച്ച് പകര്‍ത്തി. ‘സമുദായത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍’ക്കായി ആളുകള്‍ പ്രത്യേകമായി സെമിത്തേരി നിര്‍മ്മിച്ചതായി പോളിന്‍സ്‌കി പറഞ്ഞു. ”മരിച്ചവരുടെ തിരിച്ചുവരവില്‍ നിന്ന് സംരക്ഷിക്കാനുള്ള വഴികളില്‍ തലയോ കാലുകളോ മുറിക്കുക, മരിച്ചയാളെ നിലത്ത് കടിക്കാന്‍ മുഖം താഴ്ത്തുക, കത്തിക്കുക, കല്ലുകൊണ്ട് ഇടിക്കുക എന്നിവ ഉള്‍പ്പെടുന്നു,” പോളിന്‍സ്‌കി ഡെയ്ലി മെയിലിനോട് പറഞ്ഞു. സോസിയ യുടെ കഴുത്തില്‍ അരിവാള്‍ വെച്ചതിനാല്‍, അവളെ കൊന്നവര്‍ ഏറ്റവും ഭയപ്പെട്ടിരുന്നതായി പറയപ്പെടുന്നു.