Hollywood

സ്ട്രിപ്റ്റീസിലെ വിവാദരംഗം പുനര്‍നിര്‍മ്മിച്ച് ഡെമിമൂര്‍; 28 വര്‍ഷത്തിനു ശേഷം 61-ാം വയസ്സില്‍

ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്ന സ്ട്രിപ്റ്റീസിലെ വിവാദമായ നഗ്നരംഗം പുനര്‍നിര്‍മ്മിച്ച് ഹോട്ട് സുന്ദരി ഡെമിമൂര്‍. 28 വര്‍ഷത്തിനു ശേഷം 61-ാം വയസ്സിലാണ് ഡെമി മൂര്‍ തന്റെ ഐക്കണിക് സ്ട്രിപ്റ്റീസ് പോസ് പുനഃസൃഷ്ടിച്ചത്. 1996-ലെ സിനിമയിലേതില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായി കറുത്ത ബ്ലേസറും സാറ്റിന്‍ നിക്കറുകളും അല്ലാതെ മറ്റൊന്നും ധരിക്കാതെ ഒരു കസേരയില്‍ ഇരുന്നു.

ഇന്റര്‍വ്യൂ മാസികയുടെ സെപ്തംബര്‍ ലക്കത്തില്‍ ഡെമിയും ഫോട്ടോഗ്രാഫര്‍ പെട്ര കോളിന്‍സും ഫോട്ടോഷൂട്ടിന് ഈ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു. ഹോളിവുഡില്‍ അക്കാലത്ത് 12.5 മില്യണ്‍ ഡോളര്‍ വാരി സിനിമ സൂപ്പര്‍ഹിറ്റായപ്പോള്‍ ഡെമി ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി. ഡാര്‍ക്ക് കോമഡിയായി എത്തിയ സിനിമയില്‍ നടി ഒരു എഫ്ബിഐ ഏജന്റായി അഭിനയിച്ചു. ജോലിയില്ലാത്ത ആളായി ഈഗര്‍ ബീവര്‍ എന്ന മിയാമി ക്ലബ്ബില്‍ നഗ്നനൃത്തം ചെയ്യുന്ന നര്‍ത്തകിയായി മാറുകയും ചെയ്യുന്നു.

നിരൂപകര്‍ പുച്ഛിച്ചുതള്ളിയ സിനിമയാണെങ്കിലും ടോപ്‌ലെസ് ഷോ ഉള്‍പ്പെടെ ഡെമിയുടെ ചൂടന്‍രംഗങ്ങളുടെ പിന്‍ബലത്തില്‍ സിനിമ വിജയിച്ചു. സിനിമയിലെ പ്രശസ്തമായ ഒരു സീനില്‍, ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അവതരിപ്പിച്ച കഥാപാത്രത്തിനു മുന്നില്‍ ഒരു സ്വകാര്യ നൃത്തം നടത്തുന്നതിനിടയില്‍ ഡെമി തന്റെ ബ്രാ ഊരിമാറ്റി മാറിടം അനാവൃതമാക്കുന്നുണ്ട്. ഡെമിയുമായുള്ള തന്റെ ഏറ്റവും മികച്ച സിനിമയെന്നാണ് സ്ട്രിപ്റ്റീസ് സംവിധായകന്‍ ആന്‍ഡ്രൂ ബെര്‍ഗ്മാന്‍ പറഞ്ഞത്. എന്നിരുന്നാലും, ഈ സിനിമ ഡെമിയുടെ കരിയറിനെയും കാര്യമായി ബാധിച്ചു. അമിതമായ ശരീരപ്രദര്‍ശനം എന്ന വിമര്‍ശനത്തിന് ശക്തികൂട്ടി.

ചെറുപ്പമായി തോന്നാന്‍ കരിഞ്ചന്തയില്‍ കിട്ടുന്ന മരുന്ന് കുത്തിവയ്ക്കുന്ന ഒരു താരത്തെക്കുറിച്ചാണ് ഡെമിയുടെ പുതിയ സിനിമ ദ സബ്സ്റ്റാന്‍സ്. സിനിമയുടെ പ്രചരണാര്‍ത്ഥമാണ് ഡെമി പഴയ പോസ് വീണ്ടും പ്രസിദ്ധീകരിച്ചത്. സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ തന്റെ ശരീരം ആവേശം കൊണ്ടെന്ന് നടി പറഞ്ഞു.