Hollywood

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ജീവിതം സിനിമയാകുന്നു; പിന്നില്‍ ക്രിസ്‌റോക്കും സ്റ്റീവന്‍ സ്പീല്‍ബര്‍ഗും

അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ജീവിതം സിനിമയാകുന്നു. നടനും അന്തരിച്ച പൗരാവകാശ ഐക്കണിന്റെ ബയോപിക് സംവിധാനം ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള അവസാന ചര്‍ച്ചകളിലാണ് നടനും ഹാസ്യതാരവുമായ ക്രിസ്‌റോക്ക്. യൂണിവേഴ്‌സല്‍ പിന്തുണ നല്‍കുന്ന സിനിമയ്ക്കായി ജോനാഥന്‍ എയ്ജിന്റെ ജീവചരിത്രത്തിന്റെ അവകാശം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍.

കഴിഞ്ഞ മെയില്‍ പുറത്തുവന്ന ‘കിംഗ്: എ ലൈഫ്’ എന്ന പുസ്തകം നാഷണല്‍ ബുക്ക് അവാര്‍ഡ് നോമിനേഷന്‍ നേടിയിരുന്നു. കിംഗിനെക്കുറിച്ചുള്ള എഫ്ബിഐ വിവരങ്ങള്‍ വരെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആംബ്‌ളിന്‍ പാര്‍ട്‌ണേഴ്‌സ് വഴി ക്രിസ്റ്റി മാകോസ്‌കോ ക്രെയ്ഗറിനൊപ്പം വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ആണ് പ്രധാന നിര്‍മ്മാതാവാകുക.

മുമ്പ് താന്‍ തന്നെ അഭിനയിച്ച 2014 ലെ ടോപ് ഫൈവ്, 2003 ല്‍ ഹെഡ് ഓഫ് സ്‌റ്റേറ്റ, 2007 ല്‍ ഐ തിങ്ക് ഐ ലവ് മൈ വൈഫ് തുടങ്ങിയ സിനിമകള്‍ ചെയ്തയാളാണ് റോക്ക്. ഈ വര്‍ഷം ജോര്‍ജ്ജ് സി വോള്‍ഫിന്റെ സിവില്‍ റൈറ്റ്‌സ് ബയോപിക് ആയ റസ്റ്റിനിലും താരം അഭിനയിച്ചിരുന്നു. മാര്‍ച്ചില്‍ താരത്തിന്റെ ക്രിസ് റോക്ക്: സെലക്ടീവ് ഔട്ട്‌റേജ് എന്ന പേരില്‍ താരത്തിന്റെ ലൈവ് സ്റ്റാന്‍് അപ്പ് നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏതാനും കോമഡി ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.