എലികളെ പവിത്രമായും സ്നേഹത്തോടെ പരിപാലിക്കുന്ന ആരാധനാലയം. എലികള്‍ വിശ്വാസികളുടെ പുനര്‍ജന്മമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ജഗദംബ ദേവിയുടെ അവതാരമായി ആരാധിക്കപ്പെടുന്ന ഒരു ദിവ്യരൂപമായ കര്‍ണി മാതയെ ക്ഷേത്രത്തിലാണ് ഈ വിശ്വാസം നിലനില്‍ക്കുന്നത്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ദേഷ്നോക്കിലുള്ള കര്‍ണി മാതാ മന്ദിര്‍ ഹിന്ദുക്കളുടെ ഒരു പ്രധാന കേന്ദ്രമാണ്. ബിക്കാനീര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചരണി സഗതികളുടെ ഭക്തരുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. നൂറ്റാണ്ടുകളായി ബിക്കാനീറിലെ രാജകുടുംബം കര്‍ണി ദേവിയെ ആരാധിക്കുന്നു. ഇപ്പോള്‍ പാകിസ്ഥാനിലാണ് സ്ഥിതി Read More…
കറുത്തപൂച്ച കുറുകെ ചാടിയാല്‍ ദൗര്‍ഭാഗ്യമാണോ? പക്ഷേ, ജര്‍മ്മനിയില്‍ അങ്ങനെയല്ല
അന്ധവിശ്വാസങ്ങള്‍ യുക്തിയുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലല്ലാത്ത വിശ്വാസങ്ങളാണ്. കറുത്ത പൂച്ചകളും പതിമൂന്നാം നമ്പറും നിര്‍ഭാഗ്യകരമാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. കറുത്തപൂച്ച കുറുകെ ചാടിയാല്‍ കടുത്ത ദൗര്‍ഭാഗ്യം സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യാക്കാര്‍. എന്നാല്‍ ഇതിന് നേര്‍ വിപരീതമായി കറുത്തപൂച്ച എതിരേ പാത ക്രോസ് ചെയ്താല്‍ അത് ഭാഗ്യമാണെന്ന വിശ്വാസം പുലര്‍ത്തുന്നവരുമുണ്ട്. ജര്‍മ്മനിയിലാണ് ഈ വിശ്വാസം ജനങ്ങള്‍ പുലര്‍ത്തുന്നത്. ഇടത്തുനിന്ന് വലത്തോട്ട് നടക്കുന്ന കറുത്ത പൂച്ചയെ കണ്ടാല്‍ ഭാഗ്യം തേടിവരുമെന്ന് ജര്‍മ്മനിയില്‍ വിശ്വസിക്കപ്പെടുന്നു. ജര്‍മ്മന്‍ഭാഷയില്‍ കറുപ്പിനെ ‘ഷ്വാര്‍സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കറുത്ത Read More…
‘പ്രേത വിമാനം’ ; ടേക്ക് ഓഫ് ചെയ്തയുടന്‍ യാത്രക്കാര്‍ മുഴുവന്‍ ബോധരഹിതരായി; മണിക്കൂറുകളോളം പറന്ന് തകര്‍ന്നുവീണു
യാത്രക്കാരുമായി മണിക്കൂറുകളോളം പറക്കുകയും ഒടുവില്‍ വിമാനം അപകടത്തില്‍ പെടുകയും യാത്രക്കാരെല്ലാം മരണമടയുകയും ചെയ്ത ഹീലിയോസ് എയര്‍വേസ് ഫ്‌ലൈറ്റ് 522 നെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചരിത്രത്തില്‍ പ്രേതവിമാനം എന്ന് വിളിക്കപ്പെട്ട ഈ വിമാനം ഇരുപത് വര്‍ഷം മുമ്പ്, സൈപ്രസില്‍ നിന്ന് ഏഥന്‍സിലേക്കാണ് അവസാനമായി പറന്നത്. ടേക്ക് ഓഫ് ചെയ്തയുടനെ, ഒരാള്‍ ഒഴികെ എല്ലാവരും ബോധരഹിതരായി. വിമാനം ഓട്ടോപൈലറ്റിലാണ് പിന്നീട് പറന്നത്. കുറച്ച് മണിക്കൂറുകളോളം പറന്നിട്ട് ഒരു കുന്നിലേക്ക് ഇടിച്ചുകയറി എല്ലാവരും മരിച്ചു. 2005 ഓഗസ്റ്റിലെ ഒരു പ്രഭാതത്തില്‍, സൈപ്രസില്‍ നിന്ന് Read More…
ഇന്ദിര ഇന്ത്യന്‍ ആണവ സാങ്കേതികവിദ്യ പാകിസ്ഥാനുമായി പങ്കിടാന്‍ വാഗ്ദാനം ചെയ്തു? വിക്കിലീക്‌സ് പുറത്തുവിട്ടത്
പഹല്‍ഗാം ഭീകരാക്രമണവും അതിന് ഇന്ത്യ നല്‍കിയ മറുപടിയും അന്താരാഷ്ട്രരംഗത്ത് ഉയര്‍ത്തിയ യുദ്ധഭീഷണിയില്‍ നിന്നും ലോകം പതിയെ മോചിതമാകുന്നതേയുള്ളൂ. ഇരു രാജ്യങ്ങളും ആണവശക്തികളാണെന്നതായിരുന്നു ഏറെ വെല്ലുവിളി ഉയര്‍ത്തിയകാര്യം. എന്നാല്‍ ഇന്ത്യ സമര്‍ത്ഥമായി പാകിസ്താന് മേല്‍ മേല്‍ക്കൈ നേടിയതും അതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വസം ആര്‍ജ്ജിക്കാനായതും വലിയൊരു യുദ്ധത്തിനും വിപത്തിനും സാഹചര്യമൊരുക്കാതെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനായി. എന്നാല്‍ ഇന്ത്യയുടെ ആണവ സാങ്കേതിക വിദ്യ പാക്കിസ്ഥാനുമായി പങ്കുവയ്ക്കാന്‍ ഇന്ദിരാഗാന്ധി ഒരുക്കമായിരുന്നു എന്ന രീതിയിലുള്ള ചില ചര്‍ച്ചകളും ഇന്റര്‍നെറ്റില്‍ ഈ സമയം വലിയ പ്രചാരം Read More…
നരച്ച മുടിക്ക് ഒലിവ് ഓയിൽ പരിഹാരമാണോ?
ഒലിവ് ഓയിൽ തലയോട്ടിക്ക് നല്ലതാണെന്ന് അറിയാം. എന്നാൽ ഇത് നരച്ച മുടിക്ക് പരിഹാരമാണോ? താരൻ, സൂര്യരശ്മി മൂലമുണ്ടാകുന്ന കേടുപാടുകൾ, രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ കാരണം മുടിക്ക് നിറം നഷ്ടപ്പെടാം. ഒലിവ് ഓയിൽ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും. കൂടാതെ, ഇത് മുടിയുടെ pH നില പുനഃസ്ഥാപിക്കാനും അകാല നരയെ തടയാനും സഹായിക്കുന്നു. എന്നിരുന്നാലും, പ്രായമാകുന്നതു മൂലമുണ്ടാകുന്ന നരയെ പൂർണ്ണമായി തടയാൻ ഒലിവ് ഓയിലിന് കഴിയില്ല. ഒലിവ് ഓയിൽ തലയോട്ടിക്ക് Read More…
800 വർഷങ്ങൾ പൊട്ടക്കിണറ്റിൽ ഒരു മനുഷ്യൻ: പിന്നില്‍ ഞെട്ടിപ്പിക്കുന്ന മഹാരഹസ്യം !
1938-ൽ നോർവേയിലെ ഒരു പുരാവസ്തു ഗവേഷണ സംഘം സ്വെറസ്ബർഗിലുള്ള ഒരു കോട്ടയിലുള്ള പുരാതനമായ പൊട്ടക്കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു . സ്വെറെ സിഗഡ്സൻ എന്ന നോർവീജിയൻ രാജാവ് പണികഴിപ്പിച്ചതായിരുന്നു ആ കോട്ട. 21 അടി താഴ്ചയുള്ള ഈ കിണറില്‍നിന്ന് മനുഷ്യ അവശിഷ്ടങ്ങൾ ഗവേഷണ സംഘം കണ്ടെത്തി. എന്നാൽ അന്നത്തെ സാഹചര്യത്തില്‍ ആ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കാനുള്ള സൗകര്യങ്ങളൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. അവിശിഷ്ടത്തിന്റെ ഫോട്ടോയെടുത്തശേഷം ഗവേഷകർ പിന്‍വാങ്ങി. പിന്നീട് രണ്ടാംലോകയുദ്ധത്തിന്റെ കാലമായിരുന്നു. തുടര്‍ പര്യവേക്ഷണങ്ങൾക്ക് അവസരം കിട്ടിയില്ല. പിന്നീട് ഒരുപാടു കാലത്തിനുശേഷമാണ് Read More…
ക്രൈസിസ് കല്‍നാസ് ; പല തവണ തകര്‍ക്കാന്‍ നോക്കിയിട്ടും തകരാത്ത കുരിശുകള്‍ നിറഞ്ഞ കുന്ന്
ലിത്വാനിയയിലെ ക്രൈസിസ് കല്‍നാസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കുരിശുകള്‍ നിറഞ്ഞ കുന്നിനെയാണ് ഈ പേര് അടയാളപ്പെടുത്തുന്നത്. ഇത് നശിപ്പിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച ഈ അസാധാരണ തീര്‍ത്ഥാടന കേന്ദ്രം ഭക്തിയുടെ ശക്തമായ സാക്ഷ്യമായി നിലനില്‍ക്കുന്നു. വടക്കന്‍ നഗരമായ സിയൗലിയായിക്ക് പുറത്ത്, ഏകദേശം രണ്ട് നൂറ്റാണ്ടുകളായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ആയിരക്കണക്കിന് ലോഹവും മരവുമായ കുരിശുകളാണ് ഇതിന്റെ പ്രത്യേകത. ഈ കുരിശിന്റെ കുന്നിന്റെ കൃത്യമായ ഉത്ഭവം ഒരു രഹസ്യമായി തുടരുന്നു. 1850 മുതലാണ് രേഖാമൂലമുള്ള പരാമര്‍ശം. എന്നിരുന്നാലും ഐതിഹ്യങ്ങളും കെട്ടുകഥകളും Read More…
മാഡ് സ്റ്റോൺ, പട്ടിയുടെ കരള്‍ തിന്നൽ: പേവിഷ ബാധയ്‌ക്കെതിരെയുള്ള പ്രാചീന തന്ത്രങ്ങൾ
അലഞ്ഞുതിരിഞ്ഞ നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേ വിഷബാധമൂലം അടുത്ത കാലത്താണ് രണ്ടു കുട്ടികള്‍ മരിച്ചത്. പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തിട്ടും ആ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ വാക്സിന്‍ എടുക്കുന്നതുമൂലം അനേകം മരണങ്ങള്‍ ഒഴിവാക്കാനായിട്ടുണ്ട്. കാലങ്ങളായി പേവിഷ ബാധ ഭൂമിയിലുണ്ടായിരുന്നു. 2000 ബിസി കാലഘട്ടത്തില്‍ മെസപ്പട്ടേമിയന്‍ ചരിത്രരേഖകളില്‍ പോലും ഇതിനെ പറ്റി പരാമര്‍ശമുണ്ട്. അക്കാലത്ത് വാക്‌സിനൊന്നും ഇല്ലെന്ന് ഓര്‍ക്കണം .പേപ്പട്ടിയുടെ കടിയേറ്റാല്‍ മരണത്തിന് കീഴടങ്ങുകയേ മാര്‍ഗമുള്ളൂ. പഴമക്കാര്‍ പല ഒറ്റമൂലികളും ഇതിനെതിരെ ചെയ്തിരുന്നു. ഇതില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് Read More…
മറികടക്കാനാകാത്ത നിരവധി കെണികള്‍! കിട്ടുമോ ആ ഭാഗ്യ നിധി? കാനഡയിലെ മണി പിറ്റ്
കാനഡയിലെ നോവ സ്‌കോട്ടിയ തീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു ദുരൂഹസ്ഥലമാണ് ഓക്ക് ഐലന്‍ഡ് മണി പിറ്റ് . മഹോനി ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ ഒരു നിധിയുണ്ടെന്നാണ് വിശ്വാസം. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതിനെട്ടാം നൂറ്റാണ്ട് മുതല്‍ നടക്കുകയാണ്. 1795ല്‍ ഡാനിയൽ മക്ഗിനിസ് എന്ന കൗമാരക്കാരന്‍ ഒരു ഓക്ക് മരത്തിന് സമീപത്ത് 13 അടി വ്യാസമുള്ള ഒരു വൃത്തം കണ്ടെത്തി. അമ്പരന്നു പോയ അദ്ദേഹം കൂട്ടുകാരുമായി അവിടെ വന്നു കുഴിക്കാന്‍ തുടങ്ങി. 10 അടി Read More…














