Myth and Reality

ച്യൂയിങ് ഗം വിഴുങ്ങിയാൽ ദഹിക്കാതെ ഏഴ് വർഷം വയറ്റിൽ കിടക്കുമോ? സത്യാവസ്ഥ ഇതാണ്…

ചെറിയ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ ച്യൂയിങ് ഗം ഉപയോഗിക്കുന്നത് വളരെ പ്രചാരത്തിലുണ്ടെങ്കിലും, അത് ദോഷകരമാണെന്ന് തെളിയിക്കുന്ന തെളിവുകൾ വളരെ കുറവാണ്. എന്നിരുന്നാലും, ച്യൂയിങ് ഗം വിഴുങ്ങിയാൽ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ഒരു പ്രചാരമുള്ള മിഥ്യാധാരണ നിലനിൽക്കുന്നുണ്ട്. ച്യൂയിങ് ഗമ്മിന്റെ ചരിത്രവും ചേരുവകളും ച്യൂയിങ് ഗം ചവയ്ക്കുന്ന ശീലം വളരെ പഴക്കമുള്ളതാണ്. പഠനങ്ങൾ അനുസരിച്ച്, ശിലായുഗം മുതൽ ആളുകൾ വിവിധ രൂപങ്ങളിൽ ഗം ചവയ്ക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ച്യൂയിങ് ഗമ്മിന്റെ ഉപയോഗവും നിർമ്മാണവും വലിയ മാറ്റങ്ങൾക്ക് വിധേയമായി. ഇന്ന് വിൽക്കുന്ന ച്യൂയിങ് ഗം Read More…

Featured Myth and Reality

നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’; രണ്ടര വയസ്സുകാരി ആര്യതാരയെ ‘ശാക്യ’യായി പ്രഖ്യാപിച്ചു, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം

ധൈര്യപരീക്ഷണം ഉള്‍പ്പെടെയുള്ള അനേകം തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ കടന്നുപോയ ‘ആര്യതാര’ എന്ന രണ്ടര വയസ്സുകാരിയെ നേപ്പാളില്‍ പുതിയ ‘ശാക്യ’ യായി തെരഞ്ഞെടുത്തു. നേപ്പാളിന്റെ പാരമ്പര്യ വിശ്വാസം അനുസരിച്ച് നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’യാണ് ഈ പെണ്‍കുട്ടി . കാഠ്മണ്ഡുവില്‍ ഞായറാഴ്ച നടന്ന സിംഹാസനാരോഹണ ചടങ്ങില്‍ പാരമ്പര്യമനുസരിച്ച് രാജകുമാരി കട്ടിയുള്ള കറുത്ത ഐലൈനറും ചുവന്ന വസ്ത്രവും ധരിച്ച് പ്രത്യക്ഷപ്പെട്ടു. എട്ടു വയസ്സുള്ള തൃഷ്ണ ശാക്യയില്‍ നിന്നുമാണ് ആര്യതാര ‘ദേവതാ കുമാരി’ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്. ചൊവ്വാഴ്ച ചരിത്രപ്രസിദ്ധമായ ഘര്‍ കുമാരി ഹൗസില്‍ Read More…

Featured Myth and Reality

ദുര്‍ഗാപൂജ ഇന്ത്യയില്‍ മാത്രമല്ല, കൊറിയയിലും ജപ്പാനിലുമുണ്ട് ; സോംദത്ത ജപ്പാനിലെ വനിതാപൂജാരി

ദുര്‍ഗ്ഗാപൂജ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിലും ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ്. ഇന്ത്യന്‍ സമൂഹം എവിടെയുണ്ടോ, അവിടെയെല്ലാം പൂജയുടെ ചൈതന്യവുമുണ്ട്. അമേരിക്ക, യുകെ, തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ദുര്‍ഗ്ഗാപൂജയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും, കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും പൂജ ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. ദക്ഷിണ കൊറിയയില്‍ ഉയിജോങ്ബുലും, ജപ്പാനില്‍ ടോക്കിയോയിലുമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനെ വേറിട്ടുനിര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. ടോക്കിയോയിലെ കോട്ടോ-കു പ്രദേശത്ത്, സോംദത്ത ബാനര്‍ജി എന്ന വനിതാ പുരോഹിതയാണ് ദുര്‍ഗ്ഗാപൂജയുടെ കാര്‍മ്മികത്വം വഹിക്കുന്നത്. ജപ്പാനില്‍ Read More…

Myth and Reality

ദുര്‍ഗാ പൂജ; പന്തലിന് ‘വത്തിക്കാന്‍ സിറ്റി’ തീം; VHPയുടെ എതിര്‍പ്പ്, യേശുക്രിസ്തുവിനെ മാറ്റി ശ്രീകൃഷ്ണന്റെ ചിത്രം വച്ചു

റാഞ്ചി: ദുര്‍ഗാ പൂജയ്ക്കായി ഒരുക്കിയ പന്തലില്‍ റോമന്‍ കത്തോലിക്കാ സഭയുടെ കേന്ദ്രമായ ‘വത്തിക്കാന്‍ സിറ്റി’ എന്ന തീമില്‍ തയ്യാറാക്കിയ പന്തലില്‍ നിന്ന് യേശുക്രിസ്തുവിന്റെ ചിത്രം നീക്കം ചെയ്ത് ശ്രീകൃഷ്ണന്റെ ചിത്രം വച്ചു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതിനും മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ഗുണം ചെയ്യുമെന്ന വിശ്വഹിന്ദു പരിഷത്ത് ആരോപണം ഉയര്‍ന്ന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസം. അതേസമയം പരിപാടിയുടെ സംഘാടകരായ ആര്‍ ആര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് ആരോപണം തള്ളി. പൂജാ കമ്മിറ്റി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പന്തലിനുള്ളിലെ Read More…

Myth and Reality

ഭൂമിയെ നശിപ്പിക്കാന്‍ ആ ഛിന്നഗ്രഹമെത്തുമോ? നോസ്ട്രഡാമസിന്റെ പ്രവചനം സത്യമാകുമോ?

2025 അവസാനിക്കാന്‍ കേവലം മാസങ്ങള്‍ മാത്രം. ഈ സമയത്ത് സോഷ്യലിടങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ് ഫ്രഞ്ച് ജ്യോതിഷനും തത്വചിന്തകനുമായ നോസ്ട്രഡാമസിന്റെ ചില പ്രവചനങ്ങൾ. കാരണം ആ പ്രവചനമനുസരിച്ച് 2025ൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം. വിചിത്രവും അതേസമയം കൃത്യവുമായ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ് നോസ്ട്രഡാമസ് എന്നതാണ് പുതിയ ആശങ്കയ്ക്ക് കാരണം. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായിരുന്നു നോസ്ട്രഡാമസ്. ആകാശത്തുനിന്നും ഒരു തീഗോളം ഭൂമിയിൽ പതിച്ചേക്കാം അല്ലെങ്കിൽ ഭൂമിയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോകാം എന്നതാണ് അദ്ദേഹത്തിന്റെ പ്രവചനം. അത്ഭുതകരമെന്നുപറട്ടെ Read More…

Myth and Reality

നമ്മൾ ക്രിസ്ത്യൻ രാഷ്ട്രം; എന്തിന് ‘കപട ഹിന്ദു ദൈവം’? വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ‌ നേതാവ്

താരിഫുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ ടെക്‌സാസില്‍ നിര്‍മ്മിച്ച 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ വിവാദമാകുന്നു. ഇതിന്റെ നിര്‍മ്മാണത്തെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു നേതാവ് രംഗത്തുവന്നതോടെയാണ് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 2024 ഓഗസ്റ്റില്‍ അനാച്ഛാദനം ചെയ്ത ഹനുമാന്‍ പ്രതിമയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട്, റിപ്പബ്ലിക്കന്‍ നേതാവായ അലക്‌സാണ്ടര്‍ ഡങ്കന്‍ ട്വീറ്റ് ചെയ്തു, ‘ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ ടെക്‌സാസില്‍ സ്ഥാപിക്കാന്‍ Read More…

Myth and Reality

ജൈവ ഭക്ഷണത്തെക്കുറിച്ചുള്ള മിഥ്യ ഹാർവാർഡ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് പൊളിച്ചെഴുതുന്നു: ഏതാണ് കൂടുതൽ പോഷകസമൃദ്ധം?

ആരോഗ്യകരമായ ഭക്ഷണരീതിയുടെ കാര്യത്തിൽ, ജൈവഭക്ഷണം സാധാരണ ഭക്ഷണങ്ങളെക്കാൾ മികച്ചതാണോ എന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ചോദ്യമാണ്. ഓർഗാനിക് ഭക്ഷണം കഴിച്ചാല്‍ കൂടുതൽ പോഷകങ്ങൾ ലഭിക്കുമെന്നും, അപകടസാധ്യത കുറവാണെന്നും പലരും കരുതുന്നു, എന്നാൽ ശാസ്ത്രം പറയുന്നത് ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ്. വാഷിംഗ്ടൺ പോസ്റ്റിന്റെ ‘ആസ്ക് എ ഡോക്ടർ’ എന്ന പംക്തി എഴുതുന്ന, ഹാർവാർഡ് പരിശീലനം നേടിയ ഗ്യാസ്ട്രോഎന്ററോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. തൃഷ പാസ്റിച്ച, ജൈവഭക്ഷണം സാധാരണ ഉത്പന്നങ്ങളെക്കാൾ പോഷകപരമായി മികച്ചതാണെന്നുള്ള പൊതുവിശ്വാസത്തെ ചോദ്യം ചെയ്യുന്നു. സെപ്റ്റംബർ Read More…

Myth and Reality

മിക്ക ഹോട്ടലുകളിലും 13-ാം നമ്പർ മുറി ഇല്ലാത്തത് എന്തുകൊണ്ട്? ‘അപശകുന’മോ? ഇതിലെ വാസ്തവമെന്ത്?

ചില ഹോട്ടലുകളില്‍ ചെന്നാല്‍ ലിഫ്റ്റില്‍ 13-ാം നില രേഖപ്പെടുത്താറില്ലാത്തതും ബുക്ക് ചെയ്യുന്ന പേജില്‍ റൂം നമ്പര്‍ 13 കാണാത്തതായും ശ്രദ്ധിച്ചിട്ടുണ്ടോ? അത് യാദൃശ്ചികമല്ല. വലിയ ഹോട്ടല്‍ ശൃംഖലകള്‍ മുതല്‍ ചെറിയ ഹോട്ടലുകളില്‍ വരെ 13-ാം നമ്പര്‍ ഒഴിവാക്കാറുണ്ട്. മുറിയുടെ നമ്പറുകളിലും നിലകളിലും പരസ്യങ്ങളിലുമെല്ലാം മനപ്പൂര്‍വ്വം ഈ നമ്പര്‍ ഒഴിവാക്കാറുണ്ട്. ഇതിന് കാരണം ‘ട്രൈസ്‌കൈഡെകഫോബിയ’ ആണ്. 13 എന്ന അക്കത്തോടുള്ള ഭയം. ഈ അന്ധവിശ്വാസം ഹോട്ടലുകളുടെ നിര്‍മ്മാണത്തെ സ്വാധീനിക്കുന്നുണ്ട്. അതിഥികള്‍ക്ക് സമാധാനപരമായ താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Read More…

Myth and Reality

പിങ്ക് മത്സ്യം, മയില്‍… ‘വര്‍ണ്ണാഭമായ ശവപ്പെട്ടി’കള്‍, മരിച്ചവര്‍ക്ക് ഘാന നല്‍കുന്ന ആദരം

‘വാങ്ങുന്നവന്‍ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവന്‍ അറിയുന്നില്ല.’ ശവപ്പെട്ടിയെക്കുറിച്ച് പരമ്പരാഗതമായി പറഞ്ഞുകേള്‍ക്കുന്ന വിശേഷണങ്ങളില്‍ ഒന്ന് ഇങ്ങിനെയാണ്. എന്നാല്‍ ഘാനയില്‍ സംസ്‌ക്കാര ചടങ്ങിനായി ഉപയോഗിക്കുന്ന ശവപ്പെട്ടികള്‍ മരണപ്പെട്ടയാളുടെ ജീവിതം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ലക്ഷ്യമിട്ട് അനേകം ഫാന്റസി ഉള്‍ക്കൊളളുന്നവയാണ്. വിവിധ ഡിസൈനുകളില്‍ വര്‍ണ്ണാഭമായും ഫാന്റസിയിലും നിര്‍മ്മിക്കുന്ന ശവപ്പെട്ടികള്‍ സംസ്‌ക്കാര ചടങ്ങിനെ ആകര്‍ഷണീയമായി മാറ്റും. ഈ ശവപ്പെട്ടികളുടെ രൂപകല്‍പ്പന തന്നെ വ്യത്യസ്തമാണ്. പിങ്ക് മത്സ്യം, വര്‍ണ്ണാഭമായ മയില്‍, ദേശീയ പതാകയുടെ ചിത്രമുള്ള വിമാനവുമെല്ലാം ഘാനയിലെ ‘ഫാന്റസി കോഫിനുകള്‍’ അഥവാ ‘അബെബുവോ’ എന്നറിയപ്പെടുന്ന ശവപ്പെട്ടികളുടെ രൂപമാണ്. Read More…