Health

പൂച്ചയുടെ വിസര്‍ജ്ജ്യത്തിലെ പരാന്നജീവി അള്‍സ്‌ഹൈമേഴ്‌സിന് പരിഹാരം!

പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ കാണപ്പെടുന്ന ഒരു തരം പരാന്ന ജീവി അള്‍സ്‌ഹൈമേഴ്‌സ് , പാര്‍ക്കിന്‍സണ്‍സ് പോലുള്ള നാഡീവ്യൂഹ പരമായ രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമായ മാറ്റമുണ്ടാക്കുമെന്നാണ് പഠനം. ഗ്ലാസ്‌ഗോ സര്‍വകലാശാലകളും ടെല്‍ അവീവ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ടോക്‌സോപ്ലാസ്മ ഗോണ്ടി എന്ന ഈ പരാന്ന ജീവിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിന് രോഗചികിത്സയ്ക്കായുള്ള പ്രോട്ടീനുകളെ നേരിട്ട് തലച്ചോറിലേക്ക് എത്തിക്കാനായി സാധിക്കുമെന്നാണ്.

അള്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, റെറ്റ് സിന്‍ഡ്രോം എന്നിവ പോലുള്ള നാഡീവ്യൂഹ രോഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഏറ്റവും വെല്ലുവിളിയാകുന്നത് ന്യൂറോണുകള്‍ക്കുള്ളിലെ കൃത്യമായ ഇടങ്ങളില്‍ ടാര്‍ജറ്റഡ് പ്രോട്ടീനുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിക്കുകയെന്നതാണ്. ജൈവപരമായ അതിര്‍വരമ്പുകളെ താണ്ടാനുള്ള ശേഷി ആര്‍ജ്ജിച്ച പരാന്നജീവിയാണ് ടോക്‌സോപ്ലാസ്മ ഗോണ്ടി.

നാഡീവ്യൂഹ സംബന്ധമായ രോഗങ്ങളുടെ ചികിത്സയില്‍ ഒരു വലിയ വഴിത്തിരാവും ഈ കണ്ടെത്തലെന്നാണ് കരുതപ്പെടുന്നത്. നേച്ചര്‍ മൈക്രോബയോളജി ജേണലിലാണ്‌ ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരി്കുന്നത്.