Crime

സ്‌കൂളില്‍ നിന്നും മടങ്ങിയ 12 കാരനെ കൊള്ളയടിക്കാന്‍ നോക്കി ; കാലില്‍ ടാറ്റൂ അടിച്ച യുവതിയെ തെരഞ്ഞ് പോലീസ്

സ്‌കൂളില്‍ നിന്നും മടങ്ങുമ്പോള്‍ പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കറുത്ത വസ്ത്രം ധരിച്ച യുവതിയെ തെരയുന്നു. ബ്രിട്ടനില്‍ നടന്ന സംഭവത്തില്‍ പോലീസിന് ആകെ കിട്ടിയിട്ടുള്ള അടയാളം ടാറ്റു അടിച്ച യുവതി എന്നതാണ്. കേംബ്രിഡ്ജ്‌ഷെയറിലെ പീറ്റര്‍ബറോയിലെ ഒരു വ്യാവസായിക പ്രദേശത്ത് വെച്ചായിരുന്നു സംഭവം.

ഒരു ഇടവഴിയില്‍ വച്ച് രണ്ട് സ്ത്രീ അക്രമികള്‍ സമീപിച്ചപ്പോള്‍ മൊബൈല്‍ ഫോണും സ്‌കൂള്‍ ബാഗും നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 12 വയസ്സുകാരനെ തറയിലേക്ക് തള്ളിയിടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് കുട്ടിയെ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തു. ഒരു കാലില്‍ കറുത്ത ടാറ്റുവുള്ള യുവതിയെ പിടികൂടാന്‍ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കേംബ്രിഡ്ജ്ഷയര്‍ പോലീസ് പറഞ്ഞു: ‘പീറ്റര്‍ബറോയില്‍ മോഷണശ്രമവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടു. ‘മെയ് 2 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.25 ന്, ന്യൂ റോഡിന് പുറത്തുള്ള ചര്‍ച്ച്‌ഗേറ്റിന് അടുത്തുള്ള ഒരു ഇടവഴിയിലൂടെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍, ഇരയായ 12 വയസ്സുള്ള ആണ്‍കുട്ടി, രണ്ട് സ്ത്രീകള്‍ അവനെ സമീപിച്ചു. ഫോണും സ്‌കൂള്‍ ബാഗും കൈമാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അടിയും അടിയും ചവിട്ടുകയും തറയിലേക്ക് തള്ളുകയും ചെയ്തു.