ബംഗളൂരുവിൽനിന്നുള്ള ദന്തഡോക്ടറും പരിസ്ഥിതി പ്രവർത്തകയുമായ ഡോ. ശാന്തി തുംമല മാലിന്യ സംസ്കരണത്തിൽ പ്രധാന്യത്തെക്കുറിച്ച് വ്യക്തികള്‍ക്കുള്ള ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ദൗത്യത്തിലാണ്. സ്വന്തം മാലിന്യത്തിന്റെ ഉത്തരവാദിത്തം പൗരന്മാർ തന്നെ ഏറ്റെടുക്കണമെന്ന് അവർ അഭ്യർത്ഥിക്കുന്നു.
മാലിന്യ സംസ്കരണത്തിൽ പൗരബോധം വളർത്തി ശുചിത്വത്തിന് വേണ്ടി പൗരന്മാർ നേതൃത്വം നൽകുന്ന ഒരു മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് ബംഗളൂരു. അതിന് പ്രചോദനം നൽകുന്നത് ദന്തഡോക്ടറും പരിസ്ഥിതി പ്രവർത്തകയുമായ ഡോ. ശാന്തി തുംമലയാണ്.ഡോ. തുംമലയുടെ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട്, വ്യവസായ പ്രമുഖയായ കിരൺ മജുംദാർ-ഷാ ‘എക്സി’ൽ ഒരു വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരുന്നു.
സാമൂഹിക മാധ്യമങ്ങളിലെ പൗരന്മാരുടെ ഇടപെടലിന്റെ സ്വാധീനം ഉയർത്തിക്കാട്ടുന്ന ഒരു വീഡയോ അവര്‍ പോസ്റ്റ് ചെയ്തു. വൈറൽ വീഡിയോയിൽ, ബിഎംടിസി ബസ് യാത്രക്കാർ ജനലിലൂടെ ടിക്കറ്റുകളോ ചോക്ലേറ്റ് റാപ്പറുകളോ പാൻ പരാഗ് പാക്കറ്റുകളോ പോലുള്ള മാലിന്യങ്ങൾ പുറത്തേക്ക് എറിയരുതെന്ന് ഡോ. തുംമല നിർദ്ദേശിക്കുന്നത് കാണാം. ആദ്യം കന്നഡയിലും പിന്നീട് ഹിന്ദിയിലും അവർ യാത്രക്കാരോട് സംസാരിക്കുന്നത്. മാലിന്യത്തില്‍ വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറയുന്നു.
ഷായ്ക്ക് മറുപടി പറഞ്ഞുകൊണ്ട് ഡോ. തുംമല ഇങ്ങനെ കുറിച്ചു: “നന്ദി, മാഡം. രോഗം വരുന്നതിനേക്കാൾ നല്ലത് പ്രതിരോധമാണ്. പരിസ്ഥിതിയും മണ്ണും ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ മനുഷ്യന് നിലനിൽപ്പുള്ളൂ. ഇത് പങ്കുവെച്ചതിന് നന്ദി. മാറ്റം കൊണ്ടുവരാൻ എനിക്ക് ധാരാളം ആശയങ്ങളും, ആവേശവും, അഭിനിവേശവുമുണ്ട്. “അവരുടെ ‘എക്സ്’ പ്രൊഫൈൽ ബയോ മാലിന്യ സംസ്കരണത്തോടുള്ള അവരുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു: “മാലിന്യം, അത് എങ്ങനെ കുറയ്ക്കാം, പുനരുപയോഗിക്കാം. മാലിന്യം എൻ്റെ ഉത്തരവാദിത്തമല്ലെന്ന് ആളുകൾ പറയുമ്പോൾ, ഞാൻ പറയുന്നു, ‘എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്തമാണ് (My waste is My responsibility).’
“സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ (Reactions on Social Media)
ഈ സംരംഭത്തിന് നിരവധി കോണുകളിൽ നിന്ന് പ്രശംസ ലഭിച്ചു. “ഈ വീഡിയോ ഇഷ്ടപ്പെട്ടു, ഹിന്ദിയിലും അതേ കാര്യം പറയാൻ അവർ നടത്തുന്ന ശ്രമവും. ഇത്തരത്തിലുള്ള അവബോധം വൈറലാകണം.” പ്രശസ്ത എഴുത്തുകാരിയും ഡോക്ടറുമായ നന്ദിത അയ്യർ അഭിപ്രായപ്പെട്ടു. “സ്വച്ഛതാ അഭിയാനെക്കുറിച്ച് പൗരന്മാർക്കിടയിൽ അവബോധം പ്രചരിപ്പിക്കുന്ന ഇത്തരം സന്നദ്ധപ്രവർത്തകരെ കോർപ്പറേറ്റുകളും സ്പോൺസർ ചെയ്യണം. ദിവസവും 1,000 പേർക്ക് ഒരാളെ സ്വാധീനിക്കാൻ കഴിഞ്ഞാൽ പോലും, അത് രാജ്യവ്യാപകമായി വലിയ സ്വാധീനം സൃഷ്ടിക്കും.”




