Movie News

ഒരു ഐറ്റംനമ്പറിന് സാമന്ത വാങ്ങിയ തുക കേട്ടാല്‍ കണ്ണുതള്ളും…! ജാക്വിലിന്‍ മുതല്‍ മലൈക വരെ വാങ്ങുന്നത് കോടികള്‍

ഇന്ത്യയില്‍ സിനിമ കണ്ടുമുട്ടിയ നാളുകള്‍ മുതല്‍ ഡാന്‍സ് നമ്പറുകള്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. പാശ്ചാത്യ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ സിനിമകളില്‍ പാട്ടും നൃത്തവും ഉള്‍പ്പെട്ടതാണ് മിക്കവാറും എല്ലാ സിനിമകളും. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക റോള്‍ ഉണ്ട്. ആധുനിക സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഐഎറ്റം നമ്പറുകള്‍. സിനിമയിലെ നായിക വാങ്ങുന്നതിനോടൊപ്പമോ അതില്‍ കൂടുതലോ ആണ് സിനിമയില്‍ കേവലം അഞ്ചു മിനിറ്റ് മാത്രം വരുന്ന ഐറ്റം നമ്പറിനായി നടിമാര്‍ വാങ്ങുന്നത്.

ഇന്ത്യയിലെ ഇതുവരെയുള്ള സിനിമകളില്‍ ഒരു ഐറ്റം നമ്പറിന് എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിട്ടുള്ളത് തെന്നിന്ത്യന്‍ താരം സാമന്താ റൂത്ത് പ്രഭുവാണ്. പുഷ്പയിലെ ഗാനരംഗത്തിനായി സാമന്ത വാങ്ങിയത് അഞ്ചുകോടി രൂപയാണെന്നാണ് കണക്ക്.

പുഷ്പ ദി റൈസിലെ ‘ഊ അന്താവാ’ എന്ന പാട്ടില്‍ വരുന്ന നൃത്തത്തിലൂടെ നടി സിനിമയില്‍ വലിയ ശ്രദ്ധ നേടുകയും സിനിമയില്‍ നായികയായി എത്തിയ രശ്മികാ മന്ദനയേക്കാള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സാമന്തയ്ക്ക് മുമ്പ് വരെ ഐറ്റം നമ്പറിന് ഏറ്റവും കൂടുതല്‍ തുക വാങ്ങിയിരുന്നത് നോറാ ഫത്തേഹി ആയിരുന്നു. ഒരു പാട്ടിന് അവര്‍ രണ്ടു കോടി രൂപയാണ് ഈടാക്കിയിരുന്നത്.

ഈ നൃത്ത നമ്പരുകളുടെ കാര്യത്തില്‍ മുന്‍നിര നടിമാരാണ് പലപ്പോഴും ഏറ്റവും കൂടുതല്‍ തുക ഈടാക്കുന്നത്. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസ്, താന്‍ പ്രത്യക്ഷപ്പെടുന്ന ഓരോ ഗാനത്തിനും 3 കോടി രൂപ വാങ്ങുമ്പോള്‍ കരീന കപൂര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നര കോടി വാങ്ങിയാണ് ഐറ്റം നമ്പറുകള്‍ ചെയ്തിരുന്നത്.

തമന്ന ഭാട്ടിയ ഒരു പാട്ടിന് ഒരു കോടി രൂപ നേടിയതായും കത്രീന കൈഫ് ഒരു ഗാനത്തിന് 2 കോടിയിലധികം രൂപയുമാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മാദകതാരം സണ്ണി ലിയോണ്‍ ഒരു പാട്ടിന് 50 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ ഈടാക്കിയിട്ടുണ്ട്. സിനിമയില്‍ മുന്‍നിര താരമല്ലാതിരുന്നിട്ട് കൂടി തന്റെ പ്രശസ്തി മുതലാക്കി നടി മലൈക അറോറയും ഈ തുകയാണ് ഐറ്റം നമ്പറിന് വാങ്ങുന്നത്.