Hollywood

ആ ഒരു തവണ പിഴച്ചുപോയി; അതൊഴിച്ചാല്‍ മൂന്ന് വര്‍ഷം താന്‍ ടിംബര്‍ലേക്കിനോട് വിശ്വസ്തയായിരുന്നു; ബ്രിട്‌നി സ്പീയേഴ്‌സ്

തന്റെ ഓര്‍മ്മക്കുറിപ്പായ ‘ദി വുമണ്‍ ഇന്‍ മി’യില്‍ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി ബ്രിട്‌നി സ്പിയേഴ്‌സ്. ഒക്ടോബര്‍ 24-ന് ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്ന പുസ്തകത്തില്‍ ഗായിക തന്നെക്കുറിച്ച് തന്നെ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവിടുന്നത്. അവളുടെ പിതാവ്, ജാമി സ്പിയേഴ്സ്, മുന്‍ ഭര്‍ത്താവ് സാം അസ്ഗാരി, മുന്‍ കാമുകന്‍ ജസ്റ്റിന്‍ ടിംബര്‍ലെക്ക് എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചെല്ലാം പറയുന്നു.

ഡേറ്റിംഗിലായിരിക്കുമ്പോള്‍ മുന്‍ കാമുകന്‍ തന്നെ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കാമുകന്‍ പോയതുമെല്ലാം താരം പറയുന്നുണ്ട്. താന്‍ കാമുകനെ വഞ്ചിച്ചതായി ബ്രിട്‌നിയും സമ്മതിക്കുന്നുണ്ട്. ജസ്റ്റിന്‍ ടിംബര്‍ലേക്കുമായുള്ള മൂന്ന് വര്‍ഷത്തെ ബന്ധം വളരെ കാന്തികമായിരുന്നുവെന്ന് ബ്രിട്നി പറയുന്നു. വേര്‍പിരിയല്‍ അവളെ തകര്‍ത്തുവെന്ന് വെളിപ്പെടുത്തി.

‘ക്രൈ മീ എ റിവര്‍’ എന്ന മ്യൂസിക് വീഡിയോയിലാണ് ബ്രിട്‌നി തങ്ങളുടെ വേര്‍പിരിയല്‍ വിഷയമാക്കിയത്. ബ്രിട്‌നി തന്നെ വഞ്ചിച്ചെന്ന് പറഞ്ഞായിരുന്നു ജസ്റ്റിന്‍ ടിംബര്‍ലെക്ക് വിട്ടുപോയത്. തന്നെ വഞ്ചിച്ചുവെന്ന് ജസ്റ്റിന്‍ സൂചിപ്പിച്ചതിന് ശേഷം ‘അമേരിക്കയിലെ സ്വര്‍ണ്ണ ആണ്‍കുട്ടിയുടെ ഹൃദയം തകര്‍ത്ത ഒരു വേശ്യ’ എന്നായിരുന്നു ബ്രിട്‌നി സ്വയം വിശേഷിപ്പിച്ചത്. ‘എന്നെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീ അവനെ ചതിക്കുന്നു. അവന്‍ മഴയത്ത് സങ്കടത്തോടെ അലയുന്നു’ ബ്രിട്‌നി പറഞ്ഞു.

ഈ സംഭവത്തെക്കുറിച്ച് ഗായിക തന്റെ ഓര്‍മ്മക്കുറിപ്പിലും പറയുന്നുണ്ട്. താന്‍ ജസ്റ്റിന്‍ ടിംബര്‍ലേക്കിനെ വഞ്ചിച്ചതായി ബ്രിട്‌നി ഇതില്‍ സമ്മതിക്കുന്നു. ഒരു സ്പാനിഷ് ബാറില്‍ കൊറിയോഗ്രാഫര്‍ വേഡ് റോബ്‌സണുമായി അബദ്ധത്തില്‍ സംഭവിച്ചതായിട്ടാണ് വെളിപ്പെടുത്തല്‍. ഒരു രാത്രി പുറത്തിരിക്കുമ്പോള്‍, അവനുമായി ഏറെ നേരം നൃത്തം ചെയ്തു. ഈ ഒരു അവസരം ഒഴിച്ചാല്‍ മൂന്ന് വര്‍ഷത്തോളം താന്‍ ജസ്റ്റിനോട് വിശ്വസ്തനായിരുന്നുവെന്ന് അവള്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റിന്‍ ടിംബര്‍ലെക്കും ബ്രിട്നി സ്പിയേഴ്സും 1999 മുതല്‍ 2002 വരെ ബന്ധത്തിലായിരുന്നു.