Crime

രണ്ടുഭാര്യമാരുണ്ടായിട്ടും കുട്ടികളില്ല, തർക്കം; ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാം ഭാര്യ

ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ഫസന്‍ഗന്‍ജ്‌ കച്‌നാവില്‍ ശനിയാഴ്‌ച രാത്രിയാണ്‌ സംഭവം. രണ്ടാം ഭാര്യയായ നസീൻ ഭാവു വീട്ടിലെ തർക്കത്തെ തുടർന്ന് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. അന്‍സര്‍ അഹമ്മദ്‌ (38) എന്നയാള്‍ക്കാണ്‌ രണ്ടാം ഭാര്യയില്‍നിന്നും ഉപദ്രവം ഏല്‍ക്കേണ്ടിവന്നത്‌ എന്നാണ്‌ പോലീസ്‌ വ്യക്‌തമാക്കുന്നത്‌.

സേബ്‌ജോള്‍, നസ്‌നീന്‍ ബാനു എന്നിങ്ങനെ രണ്ട്‌ ഭാര്യമാരാണ്‌ അന്‍സര്‍ അഹമ്മദിനുള്ളത്‌. രണ്ട്‌ ഭാര്യമാരിലും അഹമ്മദിന്‌ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക്‌ പതിവായിരുന്നതായി പരിസരവാസികള്‍ പറയുന്നു. ഇത്തരത്തില്‍ രൂക്ഷമായ ഒരു വാക്കുതര്‍ക്കത്തിനിടെയാണ്‌ അന്‍സറിനെ രണ്ടാംഭാര്യ നസ്‌നീന്‍ കത്തി ഉപയോഗിച്ച്‌ ആക്രമിച്ചത്‌.ഗുരുതരമായി പരിക്കേറ്റ അന്‍സറിനെ നാട്ടുകാര്‍ ചേര്‍ന്ന്‌ ജഗദീഷ്‌പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പിന്നീട്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി റായ്‌ബറേലിയിലെ എയിംസിലേക്ക്‌ മാറ്റി.

ഇയാളുടെ ഭാര്യ നസ്നീനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുന്നത് ഉൾപ്പടെ പരിഗണിക്കുകയാണെന്നും പൊലീസ് അറിയിച്ചു.