Sports

വെങ്കിടേഷ് അയ്യരുള്ളപ്പോള്‍ രഹാനേയെ ക്യാപ്റ്റനാക്കിയത് എന്തിന് ? ഇതാണ് കാരണമെന്ന് കെകെആര്‍

ഐപിഎല്ലില്‍ കളി തുടങ്ങാനിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്തിനാണ് ഇങ്ങിനെ ചെയ്തത്? ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കെ കെ ആര്‍ ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗം പോരാത്തതിന് ചാംപ്യന്‍സ്‌ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ കളിക്കാരനുമായ വെങ്കിടേഷ് അയ്യരുള്ളപ്പോള്‍ എന്തിനാണ് അജിങ്ക്യാ രഹാനേയെ ക്യാപ്റ്റനാക്കിയത്?

ഐപിഎല്‍ 2025 സീസണില്‍ ഫ്രാഞ്ചൈസി നായകനായി പ്രഖ്യാപിച്ചത് അജിങ്ക്യ രഹാനെയെയായിരുന്നു. ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും തുകയ്ക്ക് ടീം വാങ്ങിയ കളിക്കാരന്‍ എന്ന നിലയില്‍ വെങ്കിടേഷ് അയ്യരുടെ മൂല്യത്തെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. എന്നാല്‍ കെകെആര്‍ സിഇഒ വെങ്കി മൈസൂര്‍ അടുത്തിടെ ഫ്രാഞ്ചൈസിയുടെ ഈ തെരഞ്ഞെടുപ്പിന് പിന്നിലെ യുക്തിയെക്കുറിച്ച് പറഞ്ഞു.

വിപുലമായ നേതൃപാടവമുള്ള പരിചയസമ്പന്നനായ ക്രിക്കറ്റ് കളിക്കാരനാണ് രഹാനെ. ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ഐപിഎല്‍ സീസണില്‍ ടീമിനെ ന നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ അദ്ദേഹമാണെന്ന് ടീം കണക്കാക്കപ്പെടുന്നു. രഹാനെ മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2020/21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയുടെ ഗ്രൗണ്ടില്‍ അവരെ പരാജയപ്പെടുത്തി ടീമിനെ ചരിത്രപരമായ പരമ്പര വിജയത്തിലേക്ക് നയിച്ചത് രഹാനേയായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് പോലുള്ള ഐപിഎല്‍ ടീമുകളെയും അദ്ദേഹം നയിച്ചിട്ടുണ്ട്.

കൂടാതെ, ആഭ്യന്തര ക്രിക്കറ്റില്‍, ഇറാനി കപ്പിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈയെ കിരീടങ്ങളിലേക്ക് നയിക്കുകയും ചെയ്ത രഹാനെ മികച്ച ഫോമിലാണ്. ടി20കളിലെ അദ്ദേഹത്തിന്റെ പ്രകടനം അസാധാരണമാണ്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 58.62 ശരാശരിയിലും 164.56 സ്‌ട്രൈക്ക് റേറ്റിലും 469 റണ്‍സ് നേടി. കളിക്കളത്തിലും പുറത്തും മാതൃകയായി നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ഈ നേട്ടങ്ങള്‍ അടിവരയിടുന്നെന്ന് വെങ്കി മൈസൂരി പറയുന്നു.

”ഐപിഎല്ലിന് വേണ്ടത് വളരെ സ്ഥിരതയുള്ള ഒരു കൈ ആണ്, ധാരാളം പക്വതയും അനുഭവപരിചയവും ആവശ്യമാണ്. അജിങ്ക്യ 185 ഐപിഎല്‍ മത്സരങ്ങളും എല്ലാ ഫോര്‍മാറ്റുകളിലായി 200 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ത്യയെ നയിച്ചിട്ടുണ്ട്, മുംബൈയെ ആഭ്യന്തര മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട്, ഐപിഎല്ലില്‍ നായകനായി ഇരുന്നിട്ടുണ്ട്. ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ കളിച്ചിട്ടുണ്ട്. അദ്ദേഹത്തെ നായകനാക്കിയതില്‍ അതിശയിക്കാനൊന്നുമില്ല. അദ്ദേഹം ഞങ്ങള്‍ക്ക് മികച്ചതായിരിക്കും. ഒരു ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയിലും. അദ്ദേഹം ടണ്‍ കണക്കിന് റണ്‍സ് നേടിയിട്ടുണ്ട്.” വെ്ങ്കി ക്രിക്ഇന്‍ഫോയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *