Oddly News

തീവണ്ടിയില്‍ കയറിയ അണ്ണാറക്കണ്ണന്മാര്‍ യാത്രക്കാരെ ആക്രമിച്ചു, ട്രെയിന്‍ സര്‍വീസ് മുടക്കി

അപ്രതീക്ഷിതമായി കയറിയ രണ്ടു യാത്രക്കാരെ തുടര്‍ന്ന് ട്രെയിന്‍ പാതി വഴിക്ക് സര്‍വീസ് മുടക്കി. യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കുള്ള ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വേ ട്രെയിനാണ് അസാധാരണ യാത്രക്കാരായ രണ്ടുപേര്‍ കാരണം സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതുമൂലം ട്രെയിനില്‍ ഉണ്ടായിരുന്ന അനേകം യാത്രക്കാര്‍ക്ക് വിമാനം വരെ നഷ്ടമാകാന്‍ കാരണമാ

ഇത്രയും വലിയ ഗതാഗതസംവിധാനം ഉഴപ്പിയത് ഇടയ്ക്കുവെച്ച് ട്രെയിനില്‍ പെട്ട രണ്ടു ‘അണ്ണാറക്കണ്ണന്‍മാര്‍’ ആയിരുന്നു. രാവിലെ 9.47ന് ഗോംഷാലിലെ സറേ ഗ്രാമത്തില്‍ നിര്‍ത്തിയപ്പോഴാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. പിന്നിലെ ബോഗിയില്‍ കയറിയ അവ അതിവേഗം മുന്നോട്ടു പോകുകയായിരുന്നു. ഇവയെ ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ പരിഭ്രമിക്കുകയും നിലവിളിക്കാന്‍ തുടങ്ങുകയും ചെയ്തു.

സംഭവത്തിന് ദൃക്‌സാക്ഷികളിലൊരാള്‍ ദി സണിനോട് പറഞ്ഞത് തികഞ്ഞ കോലാഹലമായിരുന്നു എന്നാണ്. ഒരു അണ്ണാനെ പേടിച്ച് ഓടുകയും മറ്റൊരു ബോഗിയില്‍ കയറുകയും ചെയ്തവരെ രണ്ടാമത്തെ അണ്ണാനും ആക്രമിച്ചു. ഇതോടെ അവരെല്ലാം അതില്‍നിന്ന് ഇറങ്ങി മറ്റൊരു വണ്ടിയില്‍ കയറി. ഒടുവില്‍ അണ്ണാന്‍ ട്രെയിനിലേക്ക് നീങ്ങുന്നത് തടയാന്‍ വാതിലുകള്‍ പൂട്ടേണ്ടിവന്നെന്നും അവര്‍ പറഞ്ഞു. ഇതിനിടയില്‍ ട്രെയിന്‍ റെഡ്ഹില്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ജീവനക്കാര്‍ അണ്ണാനെ നീക്കം ചെയ്യാന്‍ ശ്രമം നടത്തി. ചൂല്‍ ഉപയോഗിച്ച് അണ്ണാന്‍ തുരത്താന്‍ നോക്കിയത് ഫലിച്ചില്ല. പിന്നീട് നിലക്കടല ഉപയോഗിച്ച് അവരെ വശീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.

ആത്യന്തികമായി, സേവനം അവസാനിപ്പിക്കുകയല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. ട്രെയിന്‍ പിന്നീട് യാത്ര ആരംഭിച്ച റീഡിംഗിലേക്ക് മടങ്ങി. ട്രെയിന്‍ യാത്ര അവസാനിപ്പിച്ചതിന്റെ വാര്‍ത്താകുറിപ്പും ഇറക്കി. ‘റെയില്‍വേ ബൈക്ലോകള്‍ ലംഘിച്ച് ഗോംഷാലില്‍ രണ്ട് അണ്ണാന്‍മാര്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയതിന് ശേഷം 08.54 ഗാറ്റ്വിക്കിലേക്കുള്ള വായന റെഡ്ഹില്ലില്‍ അവസാനിപ്പിച്ചതായി ഞങ്ങള്‍ക്ക് സ്ഥിരീകരിക്കുന്നു എന്നായിരുന്നു കുറിപ്പ്. അതേസമയം ട്രെയിന്‍ യാത്രക്കാരെ ഗാറ്റ്വിക്ക് വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിനാല്‍ പലര്‍ക്കും സമയത്ത് എത്താനാകാതെ വിമാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *