സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് മോശം പെരുമാറ്റമുണ്ടായത്. ഹോട്ടലിലെ ബാല്‍ക്കണിയില്‍വച്ചാണ് മോശമായി പെരുമാറിയെന്ന് നടി പറഞ്ഞു. ശ്യമാപ്രസാദിന്റെ ‘അകലെ’സിനിമ കണ്ടാണ് രഞ്ജിത്ത് തന്നെ പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്.
രാവിലെ സംവിധായകനുമായി കൂടിക്കാഴ്ച നടത്തി. രാത്രി ഹോട്ടലില്‍വച്ചു കണ്ടപ്പോഴാണ് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈകളില്‍ സ്പര്‍ശിച്ചത്. തുടര്‍ന്ന് കഴുത്തിലും സ്പര്‍ശിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലൈംഗികമായി ഉപദ്രവിച്ചില്ല, പക്ഷേ അതിലേക്കുള്ള സൂചനകള്‍ നല്‍കിയെന്നും നടി പറഞ്ഞു. തുടര്‍ന്ന് എതിര്‍പ്പറിയിച്ച് താന്‍ ഉടന്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. രാത്രി മുഴുവന്‍ മറിയില്‍ പേടിച്ചാണ് കഴിഞ്ഞത്.അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകൻ രഞ്ജ
അതേസമയം ശ്രീലേഖയുടെ ആരോപണം സംവിധായകന്‍ രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നുവെന്നും എന്നാല്‍ കഥാപാത്രത്തിന് യോജിക്കാത്തതുകൊണ്ട് പരിഗണിച്ചില്ലെന്നും രഞ്ജിത്ത് പറഞ്ഞു.