കണ്ണൂരിലെ കോട്ടയിൽ സുരക്ഷാ വിഭാഗത്തില്‍ ജോലി നോക്കുന്ന പൊലീസുകാരനെതിരെ ബ്ലാക് മെയിലിങ് പരാതി. കോട്ടയിലെത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണില്‍ പകർത്തുകയും പിന്നീട് ചിത്രങ്ങൾ പുറത്തു വിടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നുമാണ് ആരോപണം.
കൊല്ലം സ്വദേശികളായ യുവതിയും യുവാവുമാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രവീഷിനെതിരെയാണ് പരാതി. കഴിഞ്ഞ എട്ടുവര്‍മായി ഇയാള്‍ ഇവിടെ ഡ്യൂട്ടി ചെയ്യുകയാണ്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
നേരത്തേ പങ്കാളിയോടൊപ്പം കണ്ണൂര്‍ സ്വദേശിയായ ഒരാളും സമാന സംഭവത്തില്‍ പോലീസുകാരനെതിരേ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ രണ്ു പരാതലകളുടേയു അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ പരാതികള്‍ ലഭിച്ചശേഷവും ഇയാളെ ഡ്യൂട്ടിയില്‍നിന്ന് മാറ്റി നിര്‍ത്തുവാന്‍ പോലീസ് തയാറായിട്ടില്ല.