Oddly News

ലോകത്തിലെ ഏറ്റവും ധനികനായ തടവുകാരന്‍ ; പിഴയടച്ചത് 1600 കോടി രൂപ ; 3,59,058 കോടി രൂപയുടെ ആസ്തി

ലോകത്തെ ഏറ്റവും സമ്പന്നനായ തടവുകാരനായിരിക്കും ഒരുപക്ഷേ ചൈനീസ് വംശജനായ കാനഡക്കാരന്‍ ചാങ്‌പെങ് ഷാവോ. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചില്‍ യുഎസ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതിന് കുറ്റസമ്മതം നടത്തിയതിന് ശേഷം ബിനാന്‍സ് മുന്‍ സിഇഒ ചാങ്‌പെങ് ഷാവോയെ ഏപ്രില്‍ 30 ന് നാല് മാസത്തെ തടവിനാണ് ശിക്ഷിച്ചത്.

ഒരിക്കല്‍ ക്രിപ്‌റ്റോ വ്യവസായത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി കണക്കാക്കപ്പെട്ടിരുന്ന, ”സിഇസഡ്” എന്നറിയപ്പെടുന്ന ഷാവോ, ജയില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ടാമത്തെ പ്രധാന ക്രിപ്‌റ്റോ ബോസാണ്. മാര്‍ച്ചില്‍ ഇപ്പോള്‍ പാപ്പരായ എഫ്ടിഎക്‌സ് എക്‌സ്‌ചേഞ്ചിന്റെ ഉപഭോക്താക്കളില്‍ നിന്ന് 8 ബില്യണ്‍ ഡോളര്‍ മോഷ്ടിച്ചതിന് 25 വര്‍ഷം തടവ് ലഭിച്ച സാം ബാങ്ക്മാന്‍ ഫ്രൈഡാണ് പട്ടികയിലെ ഒന്നാമന്‍.

175 ദശലക്ഷം ഡോളര്‍ ബോണ്ടില്‍ ഷാവോ സ്വതന്ത്രനായി. കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷനും ഷാവോ 50 മില്യണ്‍ ഡോളര്‍ നല്‍കി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിനെക്കുറിച്ച് വര്‍ഷങ്ങളായി തുടരുന്ന അന്വേഷണത്തില്‍ 4.3 ബില്യണ്‍ ഡോളറിന്റെ ഒരു സെറ്റില്‍മെന്റും നടത്തേണ്ടി വന്നു. ചൈനയില്‍ ജനിച്ച ഷാവോ 1989-ല്‍ 12-ാം വയസ്സില്‍ കാനഡയിലേക്ക് മാറി.

ഷാങ്ഹായിലേക്ക് മാറുന്നതിന് മുമ്പ് ടോക്കിയോയിലും ന്യൂയോര്‍ക്കിലും ജോലി ചെയ്തു, അവിടെ അദ്ദേഹം ക്രിപ്റ്റോയെ സ്വീകരിക്കുകയും ബിനാന്‍സ് സ്ഥാപിക്കുകയും ചെയ്തു. അതിന്റെ വികാസം നാടകീയമായിരുന്നു. ആറ് മാസത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായി ബിനാന്‍സ് മാറി. 3,59,058 കോടി രൂപയാണ് ഷാവോയുടെ ആസ്തി