Good News

സീനിയേഴ്‌സ് അപമാനിച്ചു; ജോലി രാജിവെച്ച് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെടുത്ത് പോലീസുകാരന്‍

സീനിയേഴ്‌സ് അപമാനിച്ചതിനെ തുടര്‍ന്ന് ജോലി രാജിവെച്ച് സിവില്‍സര്‍വീസ് പരീക്ഷ എഴുതിയെടുത്ത് പോലീസുകാരന്‍. യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉദയ്കൃഷ്ണ റെഡ്ഡിയാണ് വിജയത്തിന്റെ രുചിയറിഞ്ഞത്. പരീക്ഷയില്‍ 780-ാം റാങ്ക് കരസ്ഥമാക്കിയത് അപമാനിക്കപ്പെട്ട റെഡ്ഡിയുടെ ന്യായീകരണത്തിന്റെ നിമിഷം കൂടിയായി മാറി.

2018-ല്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്നതിനിടയിലാണ് റെഡ്ഡി സീനിയര്‍മാരാല്‍ അപമാനിക്കപ്പെട്ടത്. 60 സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉദയ് കൃഷ്ണ റെഡ്ഡിയെ നാണം കെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവം അദ്ദേഹത്തെ വല്ലാതെ ബാധിച്ചു. ജോലി് രാജിവെച്ച് തന്റെ മുഴുവന്‍ സമയവും യുപിഎസ്സി തയ്യാറെടുപ്പിനായി നീക്കിവെക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയുമായിരുന്നു.

” ഒഴിവുസമയങ്ങളില്‍ സിവില്‍സിന് തയ്യാറെടുക്കുന്നത് എന്റെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അയാള്‍ പരിഹസിക്കുകയും കളിയാക്കുകയും തരംതാഴ്ത്താനുമായി ഡ്യൂട്ടി ഏല്‍പ്പിക്കുകയും ചെയ്യും. ഒരു ദിവസം 60 സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് അദ്ദേഹം എന്റെ തയ്യാറെടുപ്പിനെ പരിഹസിക്കുകയും ഞാന്‍ അല്‍പ്പം വൈകിയപ്പോള്‍ ശിക്ഷയായി ഒരു മണിക്കൂര്‍ അധിക പരിശീലനം നല്‍കുകയും ചെയ്തു.”

അന്നുതന്നെ രാജി അയച്ചതായി റെഡ്ഡി പറയുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കത്ത് കൈമാറാതെ അദ്ദേഹത്തെ ഹാജരാകാതെ അടയാളപ്പെടുത്തി. ഇത് റെഡ്ഡിക്ക് ആ വര്‍ഷം അവസാനം ഒരു ഡിസേട്ടര്‍ നോട്ടീസ് നല്‍കുന്നതിന് കാരണമായി.

”എന്റെ രാജി സ്വീകരിക്കാതെ അദ്ദേഹം എന്നോടുള്ള പക തീര്‍ത്തു. എന്റെ തയ്യാറെടുപ്പുകള്‍ക്കായി ഞാന്‍ കഠിനാധ്വാനം ചെയ്യുന്നതിനിടയില്‍ എന്നെ റിലീവുചെയ്യാന്‍ എനിക്ക് എസ്പിയോട് അഭ്യര്‍ത്ഥിക്കേണ്ടിവന്നു,” ആന്ധ്രാക്കാരന്‍ പറഞ്ഞു. ”അപമാനം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ‘എല്ലാത്തിനുമുപരി നിങ്ങള്‍ ഒരു കോണ്‍സ്റ്റബിള്‍ മാത്രമാണ് എന്ന വാക്കുകള്‍ എന്റെ ചെവിയില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.” എന്നിരുന്നാലും, റെഡ്ഡി വിജയത്തിനുള്ള പ്രേരണയായി എടുത്തു.

യുപിഎസ് സി സിഎസ്ഇ 2023-ല്‍ എഐആര്‍ 780 നേടിയെങ്കിലും, ഒരു ഐഎഎസ് ഓഫീസര്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത് വരെ പരീക്ഷ എഴുതാന്‍ തന്നെയാണ് റെഡ്ഡിയുടെ പദ്ധതി.