Movie News

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദരവ് പോണ്‍ താരങ്ങള്‍ക്ക് ; സണ്ണിലിയോണിനോട് ചോദിക്കൂ എന്ന് കങ്കണാറാണത്ത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഹുമാനം ലഭിക്കുന്നത് പോണ്‍ താരങ്ങള്‍ക്കാണെന്നാണ് നടിയും രാഷ്ട്രീയക്കാരിയുമായ കങ്കണറാണത്ത്. ഇന്ത്യയില്‍ പോര്‍ണോഗ്രാഫി എന്ന പദം ആക്ഷേപകരമായ ഒന്നല്ലെന്നും സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഒരു വാക്ക് മാത്രമാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത്് സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. 2020 ല്‍ നടിയും രാഷ്ട്രീയക്കാരിയുമായ ഊര്‍മ്മിള മണ്ഡോദ്ക്കറിനെ ‘സോഫ്റ്റ്‌പോണ്‍’ താരമെന്ന് നടത്തിയ വിശേഷണവുമായി ബന്ധപ്പെട്ടാണ് നടി ഇക്കാര്യം പറഞ്ഞത്.

എന്തും തുറന്നടിക്കുന്ന കങ്കണയുടെ ഇത്തവണത്തെ ആക്ഷേപം മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണിലിയോണിനെതിരേ ആണ്. കങ്കണ ഹിന്ദിയില്‍ പറഞ്ഞു. ”പറയൂ, ‘സോഫ്റ്റ് പോണ്‍’ അല്ലെങ്കില്‍ ‘പോണ്‍ സ്റ്റാര്‍’ എന്നത് ആക്ഷേപകരമായ പദങ്ങളാണോ? അല്ല. അവ ആക്ഷേപകരമായ പദങ്ങളല്ല. ഇത് സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഒരു വാക്ക് മാത്രമാണ്. പക്ഷേ പോണ്‍ താരങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ബഹുമാനത്തിന്റെ അളവ് അറിയണമെങ്കില്‍ സണ്ണി ലിയോണിനോട് ചോദിക്കൂ – ലോകത്ത് മറ്റൊരിടത്തും അങ്ങനെയല്ല.”

”’തന്തൂരി മുര്‍ഗി, ഷീലാ കി ജവാനി’ എന്നോ ഐറ്റം ഗേള്‍ എന്നോ വിളിച്ചുകേള്‍ക്കുന്നത് നടിമാര്‍ക്ക് സുഖമുള്ള കാര്യമാണെന്നും നടി പറഞ്ഞു. ”ഞാന്‍ ഒന്നിനെയും ന്യായീകരിക്കുന്നില്ല. ഈ നടിമാര്‍ തന്തൂരി മുര്‍ഗി, ഐറ്റം ഗേള്‍, ഷീല കി ജവാനി തുടങ്ങിയ വാക്കുകള്‍ കൊണ്ട് സംതൃപ്തരാണെങ്കില്‍, എന്തിനാണ് ഇത് ലംഘിക്കുന്ന കാര്യമായി കാണുന്നത്? അത് പ്രശ്നമാണ്. വാസ്തവത്തില്‍, അവര്‍ക്ക് ഇതില്‍ സുഖമുണ്ടെങ്കില്‍, നിങ്ങള്‍ എന്തിനാണ് അവരെ അപമാനിക്കാന്‍ ആഗ്രഹിക്കുന്നത്? ഞാന്‍ വ്യക്തിപരമായി ഊര്‍മിള മണ്ഡോദ്ക്കറെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഞാന്‍ കരുതുന്നു. കാരണം അവര്‍ ആ വേഷത്തില്‍ വളരെ കംഫര്‍ട്ടബിളാണ്.” നടി പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുകയാണ് കങ്കണ. 2020 ല്‍ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിനിടെ ഊര്‍മ്മിളയ്ക്കെതിരെ കങ്കണ വിവാദ പ്രസ്താവന നടത്തിയിരുന്നു. ”ഊര്‍മിളയുടെ വളരെ നിന്ദ്യമായ ഒരു അഭിമുഖം ഞാന്‍ കണ്ടു. അവര്‍ എന്നെക്കുറിച്ച് സംസാരിക്കുന്ന രീതി എന്റെ പോരാട്ടങ്ങളെ പരിഹസിക്കുന്നതാണ്. ടിക്കറ്റിനായി ഞാന്‍ ബിജെപിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ എനിക്ക് ടിക്കറ്റ് കിട്ടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് മനസ്സിലാക്കാന്‍ ഒരാള്‍ ഒരു പ്രതിഭ ആകണമെന്നില്ല. ഊര്‍മ്മിള മണ്ഡോദ്ക്കര്‍ അഭിനയത്തില്‍ അത്ര മിടുക്കിയൊന്നുമല്ല. പിന്നെ എന്തിന്റെ പേരിലാണ് അറിയപ്പെടുന്നത്? അവര്‍ ഒരു സോഫ്റ്റ് പോണ്‍ താരമാണ്. അവര്‍ അറിയപ്പെടുന്നത് സോഫ്റ്റ് പോണ്‍ റൈറ്റ് ചെയ്തതിനാണ്. അവര്‍ക്ക് ടിക്കറ്റ് കിട്ടുമെങ്കില്‍ പിന്നെ എനിക്കെന്തുകൊണ്ട് ടിക്കറ്റ് കിട്ടില്ല” നടി ചോദിച്ചു.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുകയും 2020 ല്‍ ശിവസേനയില്‍ ചേരുകയും ചെയ്ത ഊര്‍മ്മിള, 2020 ലെ എന്‍ഡിടിവി അഭിമുഖത്തില്‍ മുതിര്‍ന്ന നടി ജയ ബച്ചനോട് അനാദരവ് കാണിച്ചതിന് കങ്കണയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനായിരുന്നു കങ്കണാറാണത്തിന്റെ മറുപടി.