ഞായറാഴ്ച ഹാപൂരിലെ ചിജാർസി ടോൾ പ്ലാസയിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. വെറും നാല് സെക്കന്റുകൾക്കൊണ്ട് ഒരു സ്ത്രീ ടോൾ ജീവനക്കാരനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. അപ്രതീക്ഷിതമായി ബൂത്തിലേക്ക് കയറിവന്ന സ്ത്രീയുടെ പെരുമാറ്റം കണ്ട് ടോൾ ജീവനക്കാരനും അമ്പരന്നുപോയി.
വീഡിയോയിൽ ഒരു സ്ത്രീ ബൂത്തിലേക്ക് ഇരച്ചുകയറുന്നതും തുടർന്ന് ജീവനക്കാരനെ അടിക്കുന്നതും ഇതുകണ്ടുനിന്നവർ പൂർണ്ണമായും നിശബ്ദരാക്കുന്നതുമാണ് കാണുന്നത്. ടോൾ തൊഴിലാളി സ്ത്രീയോട് പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ, സ്ത്രീയുടെ ഫാസ്ടാഗിൽ മതിയായ ബാലൻസ് ഇല്ലാതിരുന്നതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഇതോടെ സ്ത്രീ, നേരെ ബൂത്തിലേക്ക് ഇരച്ചുകയറുകയും ടോൾ ജീവനക്കാരനെ ആവർത്തിച്ച് തല്ലുകയും ആയിരുന്നു.
സംഭവത്തിന് പിന്നാലെ ഈ സ്ത്രീ ഗാസിയാബാദിൽ നിന്ന് വരികയായിരുന്നുവെന്നും ടോൾ ചാർജ് തീർക്കുന്നതിന് പകരം ടോൾ തൊഴിലാളിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകൾ പെട്ടെന്ന് പ്രതികരിച്ച് രംഗത്തെത്തി. ചില ഉപയോക്താക്കൾ ഞെട്ടലും ദേഷ്യവും ഉള്ള കമൻ്റുകൾ കൊണ്ട് ഇന്റർനെറ്റ് നിറച്ചു. മറ്റുള്ളവർക്ക് അവർ കണ്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഒരാൾ അഭിപ്രായപ്പെട്ടു, “4 സെക്കൻഡിനുള്ളിൽ 7 അടി? ആക്ഷൻ സിനിമകൾ പോലും ഇത്ര വേഗത്തിൽ നീങ്ങുന്നില്ല!” മറ്റൊരാൾ ചോദിച്ചു, “ഇതാണോ പുതിയ ടോൾ പേയ്മെന്റ് രീതി?” എന്നായിരുന്നു.
ഒരു ഉപയോക്താവ് എഴുതി, “അവൾ ഒരു സ്ത്രീയായതുകൊണ്ട്, അവൾക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് അർത്ഥമാക്കുന്നുണ്ടോ? ഇത് അല്പം കടന്നുപോയി!”. പലരും യുപി പോലീസിനെ ടാഗ് ചെയ്യുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു.