ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിത ജപ്പാനിലെ റിട്ട. ഫിസിഷ്യനായ ഷിഗെക്കോ കഗാവ. 114 വയസ്സാണ് രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് മെഡിക്കൽ ബിരുദമെടുത്ത ഈ ജാപ്പനീസ് മുത്തശ്ശിക്ക്. 114 വയസ്സ് പ്രായമുണ്ടായിരുന്ന ജപ്പാനിലെ തന്നെ മിയോക്കോ ഹിറോയാസു മരണപ്പെട്ടതിനെത്തുടർന്നാണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വനിതയായി ഷിഗേക്കോ തെരഞ്ഞെടുക്കപ്പെട്ടത്. ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയമാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
യുദ്ധകാലത്ത് ഒസാക്കയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കുടുംബത്തിന്റെ ആശുപത്രി ആരംഭിക്കുകയും അവിടെ പ്രസവ ചികിൽസകയായും ഗൈനക്കോളജിസ്റ്റായും സോവനമനുഷ്ടിക്കുയായിരുന്നു. എൺപത്തിയാറാം വയസ്സിൽ വിരമിച്ചു. ടോക്യോയിൽ 2021ൽ നടന്ന ഒളിമ്പിക്സിന്റെ ദീപശിഖയേന്തിയ ഷിഗെക്കോ കഗാവ ലോകത്തെ ഏറ്റവും പ്രായമുള്ള ദീപശിഖാ വാഹകയാവുകയായിരുന്നു.
അധികകാലം ജീവിച്ചിരിക്കാനായി പ്രത്യേകിച്ച് യാതൊരു ദിനചര്യയും ആഹാരക്രമവുമില്ലെന്നാണ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇവരുടെ കുടുംബാംഗങ്ങൾ പറയുന്നത്. എല്ലാദിവസവും കൃത്യസമയത്ത് ഉറങ്ങുകയും കൃത്യസമയത്ത് എഴന്നേൽക്കുകയും ചെയ്യും. ദിവസവും മൂന്നുനേരം ഭക്ഷണം. പ്പം താൻ ഡോക്ടറായി ജോലി തുടങ്ങിയ സമയത്ത് കാറൊന്നും ഇല്ലായിരുന്നു, നടപ്പായിരുന്നു എന്നും അതും തന്റെ ആരോഗ്യകരമായ ജീവിതത്തിന് സഹായകമായി എന്നും കഗാവ പറയുന്നു.




