Featured Oddly News

വരന്റെ ശമ്പളം 30ലക്ഷമല്ല, വെറും 3ലക്ഷം; വരനെ പ്രാകി വധു വിവാഹത്തില്‍ നിന്നും പിന്മാറി…!

വരന്റെ ശമ്പളം 30 ലക്ഷമല്ല വെറും മൂന്ന് ലക്ഷമാണെന്ന് അറിഞ്ഞതോടെ വധു നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറി. മാട്രിമോണിയലില്‍ പരിചയപ്പെട്ട് വിവാഹനിശ്ചയം വരെയെത്തിയ കേസില്‍ സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് വരന്‍ എക്സില്‍ പങ്കുവെച്ചു. ശമ്പളം പ്രതിവര്‍ഷം മൂന്ന് ലക്ഷമാണെന്ന് കണ്ടതോടെ യുവതി തനിനിറം കാട്ടിയെന്നാണ് യുവാവ് പറയുന്നത്.

ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഒരു പുരുഷാവകാശ പ്രവര്‍ത്തകനാണ് ഇര. വിവാഹനിശ്ചയം ഉടന്‍ നടത്തണമെന്ന് സമ്മര്‍ദ്ദമുണ്ടാക്കിക്കൊണ്ടിരുന്ന യുവതി ശമ്പളം കുറവാണെന്ന് അറിഞ്ഞതോടെ തനിക്ക് കാത്തിരിക്കാനാകില്ലെന്നും മറ്റൊരാള്‍ വിവാഹത്തിന് റെഡിയാണെന്നും പറഞ്ഞ് മുങ്ങുകയായിരുന്നെന്ന് ഇയാള്‍ പോസ്റ്റില്‍ പറയുന്നു. തന്റെ ‘അക്ഷര പിശക്’ ചൂണ്ടിക്കാണിക്കുന്നത് വരെ ആ സ്ത്രീ ‘നല്ലവളായിരുന്നു’ എന്നും അദ്ദേഹം പറയുന്നു. പുരുഷാവകാശ എന്‍ജിഒയായ സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷനില്‍ കൗണ്‍സിലറാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം അവകാശപ്പെടുന്ന ‘കിഷ് സിഫ് ഓണ്‍’ എന്ന എക്സ് ഹാന്‍ഡിലില്‍ വിവരം പോസ്റ്റ് ചെയ്തത്.

എക്‌സ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. സ്‌ക്രീന്‍ഷോട്ട്, സ്ത്രീ പുരുഷനോട് നേരത്തെ വിവാഹനിശ്ചയം ആവശ്യപ്പെടുന്നത് കാണിക്കുന്നു. വിവാഹനിശ്ചയം കഴിയുന്നതും വേഗത്തിലാകണമെന്ന് യുവതി ശഠിച്ചു. എന്നാല്‍ രണ്ടുപേരുടേയും രണ്ടാം വിവാഹമായതിനാല്‍ പുരുഷന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി. പരിചയപ്പെടാന്‍ കൂടുതല്‍ സമയം വേണമെന്നും ഇദ്ദേഹം പറഞ്ഞു.
നവംബര്‍ പകുതിയോടെ വിവാഹനിശ്ചയം നടത്താമെന്ന് പുരുഷന്‍ വ്യക്തമാക്കി. എന്നാല്‍ തന്റെ മാട്രിമോണിയല്‍ പ്രൊഫൈലില്‍ ഒരു ചെറിയ പ്രശ്നം പറ്റിയെന്നും അക്ഷരപിശക് വന്നെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ ശമ്പളത്തില്‍ ഒരു അധിക പൂജ്യം ചേര്‍ത്തതായും പ്രതിവര്‍ഷം 30 ലക്ഷം രൂപയല്ല, 3 ലക്ഷം രൂപയാണ് ശമ്പളമെന്നും അദ്ദേഹം സ്ത്രീയോട് പറഞ്ഞു.


സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്നത് ഇത് കേട്ട് ആ സ്ത്രീക്ക് നില തെറ്റുകയും ശാന്തത നഷ്ടപ്പെടുകയും ചെയ്തതായിട്ടാണ്. അരോചകമായ വാക്കുകളാല്‍ പുരുഷാവകാശ പ്രവര്‍ത്തകനെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്തു. തുടര്‍ന്നുള്ള പോസ്റ്റുകളില്‍, സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്ന് ഭീമമായ ജീവനാംശം ലഭിക്കുന്നുണ്ടെന്ന് കോടതി ഉത്തരവുകളില്‍ നിന്ന് താന്‍ കണ്ടെത്തിയതായി പുരുഷന്‍ അവകാശപ്പെട്ടു.

‘പശ്ചാത്തല പരിശോധനയില്‍ ഹൈക്കോടതിയില്‍ നടന്ന ഒരു ഒത്തുതീര്‍പ്പ് റദ്ദാക്കല്‍ ഉത്തരവ് പ്രകാരം ഈ സ്ത്രീ തന്റെ അമ്മായിയപ്പന്മാര്‍ക്ക് എതിരെയുള്ള 498 കള്ളക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ 80 ലക്ഷം രൂപ കൈപ്പറ്റിയതായി വരെയുള്ള പല കഥകളും അവര്‍ പറഞ്ഞു. ”അദ്ദേഹം എഴുതി. യുവതിയുടെ അമ്മയില്‍ നിന്ന് തനിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.

തന്റെ മകളെ വഞ്ചിച്ചതിന് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് അമ്മ ഈ സന്ദേശങ്ങളില്‍ പറഞ്ഞു. മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ സ്ത്രീകളുടെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടിയതിന് എക്സ് ഉപയോക്താവിനെ പ്രശംസിച്ചു.