ഒരു ഹിന്ദു ക്ഷേത്രത്തിന് പുറത്ത് ശാന്തമായി വിശ്രമിക്കുന്ന ഒരു പെൺസിംഹത്തിന്റെ അവിശ്വസനീയമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. സിംഹറാണി ‘ക്ഷേത്രത്തിന് കാവൽ നിൽക്കുകയാണോ’ എന്നാണ് ആളുകളുടെ സംശയം.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) ഓഫീസറായ പർവീൺ കസ്വാൻ പങ്കുവെച്ച 27 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ്, ഏഷ്യൻ സിംഹങ്ങളുടെ ഏക വാസസ്ഥലമായ ഗുജറാത്തിൽ നിന്നുള്ളതാണെന്നാണ് കരുതുന്നത്. നവരാത്രി ഉത്സവ വേളയിൽ പങ്കുവെച്ച വീഡിയോയിൽ, പുണ്യക്ഷേത്രത്തിന് പുറത്ത് പെൺസിംഹം വിശ്രമിക്കുന്ന കാഴ്ചയാണ്. ശാന്തമായ ഇരിപ്പ് കാണുമമ്പാള്‍, മൃഗം ക്ഷേത്രത്തിന് ‘കാവൽ നിൽക്കുകയാണോ’ എന്ന സംശയത്തിന് വഴിയൊരുക്കി.
“എന്തൊരു ദിവ്യമായ കാഴ്ചയാണിത്. ആ പെൺസിംഹം ക്ഷേത്രത്തിന് കാവൽ നിൽക്കുന്നതായി തോന്നുന്നു!! കസ്വാൻ X-ൽ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. വീഡിയോ വൈറലായതോടെ 57,000-ത്തിലധികം കാഴ്ചക്കാർ ഇത് കണ്ടു. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ, ഈ ക്ലിപ്പ് ആദ്യം ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സൃഷ്ടിച്ചതാണെന്ന് തങ്ങൾ കരുതി എന്ന് പറഞ്ഞു. വന്യജീവികളും പ്രദേശത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങളും തമ്മിലുള്ള ബന്ധമാണ് വീഡിയോ കാണിക്കുന്നതെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.
“ഇതൊരു എ.ഐ ആണെന്ന് തോന്നിപ്പോകും. നിങ്ങൾ പോസ്റ്റ് ചെയ്തതുകൊണ്ട് മാത്രമാണ് ഞാൻ വിശ്വസിച്ചത്,” ഒരു ഉപയോക്താവ് പറഞ്ഞു.
“തികച്ചും ശരിയാണ്. ഗിർ വനത്തിൽ ദേവതകളുടെ ക്ഷേത്രങ്ങളുണ്ട് എന്നും അവിടുത്തെ താമസക്കാരായ ചാരണുകൾ ദേവിപുത്രർ ആയി കണക്കാക്കപ്പെടുന്നു എന്നും അറിയാമല്ലോ.” മറ്റൊരാൾ കൂട്ടിച്ചേർത്തു.
“കാട്ടിലെ റോഡുകളിലും ഗ്രാമങ്ങളിലും കടുവകൾ മനുഷ്യരെ ആക്രമിക്കുന്ന നിരവധി വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഗിർ വനമേഖലയിൽ ഒരു സിംഹവും ആക്രമിക്കുന്നത് കണ്ടിട്ടില്ല. അവ ഗിർ മേഖലയിലെ ഗ്രാമങ്ങളിൽ അലഞ്ഞുതിരിയുന്നത് കണ്ടിട്ടുണ്ട്, പക്ഷേ മനുഷ്യരെ ആക്രമിക്കുന്നത് കണ്ടിട്ടില്ല.- മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടു:
ഒരു കാലത്ത് വംശനാശത്തിന്റെ വക്കിലായിരുന്ന, ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ മാത്രം കാണപ്പെടുന്ന ഏഷ്യൻ സിംഹങ്ങൾ, വന്യജീവി സംരക്ഷണ പരിപാടികൾ കാരണം ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ സിംഹങ്ങളുടെ എണ്ണം 2020-ൽ 674 ആയിരുന്നത് 2025-ൽ 891 ആയി ഉയർന്നു.”ഏഷ്യൻ സിംഹം (Panthera leo persica) വിജയകരമായ വന്യജീവി സംരക്ഷണത്തിന്റെ ആഗോള പ്രതീകമാണ്.




